മാനിനെ കൊന്നു തിന്നതാണോ അതോ ചത്ത മാനിനെ കറിവച്ചു കഴിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 15 കിലോഗ്രാമോളം വലുപ്പമുള്ള കേഴമാൻ ചുളിയാമല വഴിയരികിൽ അവശയായി കിടക്കുന്നുവെന്ന് പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചിരുന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
സുരക്ഷിത വനമേഖലകളില്‍ ആളുകള്‍ കയറുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി സിവിൽ ഡിഫെൻസ് വളണ്ടിയർമാരെ കൂടി പങ്കാളികളാക്കും. ഒരാഴ്ചക്കകം മലമ്പുഴ മലയിടുക്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുൻ മന്ത്രി എ.കെ ബാലൻ പാലക്കാട് ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.