ഗവര്‍ണര്‍ പദവി സര്‍ക്കാരിന് ഭാരിച്ച ചെലവാണ് വരുത്തിവയ്ക്കുന്നതെന്നും ബില്ലില്‍ പറയുന്നുണ്ട്. കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുളള ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്.
അതേസമയം, സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ അറിയിച്ചിരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. .
രണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരെയുള്ള പരാതിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ മന്ത്രിയാക്കുന്നതില്‍ നിയമ തടസമുണ്ടോയെന്ന് പരിശോധിക്കാനാണ് ഗവർണർ നിയമോപദേശം തേടിയത്.
എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. രാജ് ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെക്കാതിരുന്നതോടെ കാലാവധി അവസാനിച്ച് ബില്ല് അസാധുവാകുകയായിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്.
ബുധനാഴ്ച്ചയാണ് സംസ്ഥാന മന്ത്രിസഭ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതനുസരിച്ച് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ. കേരളത്തിലെ 14 സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന്
കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ്; വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല.
വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കന്ന ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കും. നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് കടക്കുക. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം.
ഗവര്‍ണര്‍ നടത്തുന്ന ഭരണഘടന വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് വിശദീകരിക്കാന്‍ വീടുകളില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖ സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കി. ആർ.എസ്.എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് ലഘുലേഖയിലെ പ്രധാനവിമര്‍ശനം.
ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഗവര്‍ണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്.
ഗവര്‍ണര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച് എം എല്‍ എ കെ ടി ജലീലും രംഗത്തെത്തി. ഗവർണ്ണർ മാധ്യമങ്ങളെ പിളർത്തി. പത്രപ്രവർത്തക യൂണിയനിലും രാജഭക്തർ പിടിമുറുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വാർത്തകൾ അറിയാൻ സാമൂഹ്യ മാധ്യമങ്ങളെ പൂർണ്ണമായും പൊതുജനം ആശ്രയിക്കുന്ന കാലം വിദൂരമല്ല.
മാധ്യമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ എപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാല്‍ കേഡര്‍ പാര്‍ട്ടി അംഗങ്ങളായ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല
ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്ക്കാൻ നോട്ടീസ് അയച്ച ഗവർണ്ണർ സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ചാർജ്ജ് നൽകിയിരിക്കുന്നത് പൂർണ്ണമായും ചട്ടവിരുദ്ധമായിട്ടാണ്. ഒരു സംശയവുംവേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും
കേരളാ ഗവര്‍ണറുടേതിന് സമാനമായ മനോഭാവമാണ് തമിഴ്‌നാട്ടിലെ ഗവര്‍ണറുടേതെന്നും തമിഴ്‌നാട്ടിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ഉടലെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു
വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. ഇതിനുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമോയെന്ന് അന്വേഷണ സംഘം നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്.
അദ്ദേഹത്തിന്റെ പത്രസമ്മേളനം നോക്കൂ. താൻ അഭിഭാഷകനാണെന്നും രാജ്യത്തെ മുതിർന്ന അഭിഭാഷകരോട് ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നത് എന്നുമൊക്കെ പറഞ്ഞ് തന്റെ വാദങ്ങൾ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ അദ്ദേഹം നടത്തി. കോടതി വിധി നോക്കൂ.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം എറാൻമൂളികളെ വെക്കാൻ മുഖ്യമന്ത്രിയും, ബിജെപി എറാൻമൂളികളെ വെക്കാൻ ഗവർണറും ശ്രമിക്കുന്നു. തെരുവ് യുദ്ധം നടക്കാന്‍ പോകുന്നു. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസ മേഖല താളം തെറ്റിയ അവസ്ഥയിലാകുമെന്നും എം പി ചൂണ്ടിക്കാട്ടി.
സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഗവർണർ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. അടുത്ത മാസം ആദ്യമേ ഗവര്‍ണര്‍ തിരിച്ചുവരികയുള്ളൂവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഗവർണർ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചതെന്നും 'പദവിയുടെ അന്തസ് കളഞ്ഞു ഗവര്‍ണര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഈ സമയം ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകുമെന്ന് തോന്നിയപ്പോഴാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ
ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതും ബെന്‍സ് കാറാണ്. അതിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി. വി വി ഐ പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റാം
. ഗവർണ്ണറും മുഖ്യമന്ത്രിയും ടോം ആൻ്റ് ജെറി കളിക്കുകയാണ്. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി? അധികാരത്തിൽ തുടരാൻ ബി ജെ പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ബഹുമാനപ്പെട്ട സാര്‍, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഈ നടപടി വേദനാജനകമാണ്. പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ചു കൊണ്ടാണ് ഖുശ്ബു ചോദ്യം ഉന്നയിച്ചിരിക്കുന്നത്
പാറ്റ്‌നയിലെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കുനേരേ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ചരിത്രപ്രധാനമായ ഗാന്ധി മൈദാനിന്റെ ആറാം ഗേറ്റിന്റെ പൂട്ട് പൊട്ടിച്ച് രാജ് ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ച കര്‍ഷകരെ പോലീസ് പാതി വഴിയില്‍ തടയുകയായിരുന്നു.
ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാവല്‍ ബങ്കില്‍ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവില്‍ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയുമുള്ള തിരച്ചില്‍ തുടരുകയാണ്.
രാഷ്ട്രപതി ഗവര്‍ണ്ണറോടും പ്രധാനമന്ത്രി മുഖ്യമന്ത്രിയോടും ടെലഫോണില്‍ സംസാരിച്ചു.