ഐ പി എല്‍ ഫൈനലിലെ സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. ഒരു ടീമെന്ന നിലയില്‍ ഒരുപാട് കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. അവസാന നിമിഷം വരെ മികച്ച പ്രകടനമാണ് ടീമിലെ ഓരോരുത്തരും കാഴ്ചവെച്ചത്.
ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ ബാറ്റിംഗിലൂടെ പരാജയപ്പെടുത്തിയ 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.
ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് കോഹ്ലി. ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന സെലിബ്രറ്റിയും ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ളതും വീരാട് കോഹ്ലിക്കാണ്.
" തനിക്കറിയാവുന്ന ധോണി തമാശകള്‍ പറയുകയും അത് ആസ്വദിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്റെ സഹോദരനായിട്ടും സുഹൃത്തായിട്ടുമാണ് ഞാന്‍ ധോണിയെ കാണുന്നത്. ധോണിയെ വെറുക്കാന്‍ പിശാചിന് മാത്രമെ സാധിക്കൂ" എന്നും ഹാര്‍ദിക് പറഞ്ഞു.
ഐ പി എല്ലുമായി ബന്ധപ്പെട്ട വിവിധ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ യുവാക്കളെ ചൂതാട്ടത്തില്‍ പങ്കാളികളാക്കുകയാണെന്നും ഇതിലൂടെ രാജ്യത്തെ യുവാക്കളുടെ ഭാവി നഷ്ടപ്പെടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഏപ്രില്‍ 12-ന് ഹര്‍ജി പരിഗണിക്കും.
ക്രിക്കറ്റ് സൂപ്പര്‍ പവര്‍ എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍ ലോകത്ത് പെരുമാറുന്നത്. ഇതില്‍ വലിയ അഹങ്കാരമുണ്ട്. ആരോക്കെയാണ് കളിക്കേണ്ടത്, ആരെയാണ് ഒഴിവാക്കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്ന തരത്തില്‍ എകാധിപത്യ പ്രവണതയാണ് ഇന്ത്യ കാണിക്കുന്നത്-ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു.. ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി', എന്നാണ് ഫോട്ടോ പങ്കുവെച്ച് സഞ്ജു സാംസൺ പറഞ്ഞു.
. 'ഋഷഭ് പന്ത് വരുന്ന സീസണില്‍ കളിക്കില്ല. പന്തിന്‍റെ അഭാവം ടീമിനെ ബാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും മികച്ച തയ്യാറെടുപ്പുകളാണ് ടീം നടത്തിയിരിക്കുന്നത്. പന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം' - ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
അന്ന് സംഭവിച്ചത് തെറ്റാണ്. ഞാനാണ് തെറ്റ് ചെയ്തത്. അതുമൂലം എനിക്കും എന്റെ സഹതാരത്തിനും നാണക്കേടുണ്ടായി. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും അത് അനാവശ്യമായ പെരുമാറ്റമായിരുന്നു എന്നും എനിക്ക് പിന്നീട് തോന്നിയിരുന്നു
ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മലിംഗ കളിച്ച നാല് കളിയിലും കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഐ പി എലിലും രാജ്യാന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മലിംഗയെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി രാജസ്ഥാന്‍ റോയല്‍സ് തെരഞ്ഞെടുത്തിരിക്കുന്നത് കിരീടം ലക്ഷ്യം വെച്ചാണ്.
താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്. എന്നാൽ, പതിഞ്ഞ തുടക്കമായിരുന്നു കൊൽക്കത്തയുടേത്. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (7), സുനിൽ നരെയ്ൻ (9) എന്നിവരെ നൈറ്റ് റൈഡേഴ്സിന് നഷ്ടമായി.