ഇന്ന് തൃശൂര്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുരേഷ് ഗോപി വീണ്ടും മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. കോഴിക്കോടുവെച്ച് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവേ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു.
'ഞാന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത്. എനിക്ക് എന്നും അവരോട് പിതൃസ്‌നേഹം മാത്രമേയുളളു. അതില്‍ ഒരു തരത്തിലുളള ദുരുദ്ദേശവുമില്ല. അവരടക്കം രണ്ടുമൂന്നുപേര്‍ എനിക്ക് നടന്നുപോകാനുളള വഴി തടസപ്പെടുത്തിയാണ് നിന്നത്. അതിന് ഒരു തരത്തിലും അവരോട് മോശമായി സംസാരിക്കുകയോ വഴിയിന്‍ നിന്ന് മാറാന്‍ പറയുകയോ ചെയ്തിട്ടില്ല.
സ്‌നേഹംകൊണ്ടല്ലേ എന്നും മോളെപ്പോലെ തോന്നീട്ടല്ലെ എന്നും ന്യായീകരിക്കുമ്പോള്‍ ഇരകള്‍ പോലും അമ്പരന്നുപോകുമെന്നും ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയും ഒന്നുമാകാതെ ആരാലും അനുവാദമില്ലാതെ ദേഹത്ത് പിടിക്കപ്പെടാതെ ജോലി ചെയ്യാനുളള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും മാധ്യമപ്രവര്‍ത്തക അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാ വണ്‍ കോഴിക്കോട് ബ്യൂറോയിലെ ചീഫ് കറസ്‌പോണ്ടന്റിനോട് മോശമായി പെരുമാറിയത്.
മാധ്യമ പ്രവര്‍ത്തനം പുരുഷനെപ്പോലെ സ്ത്രീകള്‍ക്ക് അത്രയെളുപ്പമല്ലെന്ന് രണ്ടു പതിറ്റാണ്ടിലധികം നീണ്ട ദൃശ്യമാധ്യമരംഗത്തെ അനുഭവത്തില്‍ നിന്ന് അവര്‍ പറയുന്നു. ദൃശ്യമാധ്യമങ്ങളിലെ ന്യൂസ് റൂമുകളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെക്കുറിച്ചും ജാതിയതയെക്കുറിച്ചും 'മുസിരിസ് പോസ്റ്റി'നോട് മനസ് തുറക്കുകയാണ് ലക്ഷ്മി പത്മ.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മുംബൈയില്‍ നടന്നതാണെന്നാണ് ഇ ഡി ആരോപിക്കുന്നത്. അതിനാല്‍ കേസില്‍ സമന്‍സ് അയക്കാന്‍ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണ അയ്യൂബ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്
മാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ടര്‍ ടി വി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖത്തിനിടയില്‍ ചോദിച്ച ചോദ്യങ്ങള്‍ ശ്രീനാഥ് ഭാസിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം തന്‍റെ കൂടെയുണ്ടായിരുന്ന ക്യാമറമാനോടും മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
'മെയ് 20നാണ് സുഭാഷ് കുമാർ മഹ്തോക്ക് വെടിയേല്‍ക്കുന്നത്. വെടിയേറ്റപാടെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ നാല് വർഷമായി പത്രപ്രവർത്തകനായിരുന്നു. ചില പ്രാദേശിക ഹിന്ദി പത്രങ്ങളിൽ സ്ട്രിംഗറായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബെഗുസാരി ജില്ലയിലെ പ്രാദേശിക കേബിൾ ചാനലായ സിറ്റി
ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്‌ലയുടെ രീതി സൈന്യത്തെ ചൊടുപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില്‍ വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസിഫ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സിവില്‍ പൊലീസുകാരുടെയും ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലാണ് പിടിച്ചുവെച്ച് കയ്യേറ്റം ചെയ്തതെന്നും സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
നിയമത്തിന്‍റെ പുന പരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും നിലവിൽ രാജ്യദ്രോഹ കേസിൽ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് നീതി ലഭിക്കുമെന്ന
ഫറ ഖാനും അവരുടെ ഭര്‍ത്താവും രാജ്യം വിട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫറ ഖാന്‍ രാജ്യം വിട്ടത് 68 ലക്ഷം വില വരുന്ന ബാഗുമായാണ് രാജ്യം വിട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫറ ദുബായിലേക്ക് പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫറയുടെ ഭർത്താവ് അഹ്‌സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്കു പോയിരുന്നു
ഇതിനെതിരെയാണ് റാണ അയൂബ് കോടതിയെ സമീപിച്ചത്. അതേസമയം, റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. റാണ അയൂബിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃതമായ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.
1982 - മാതൃഭൂമിയിലാണ് സഹദേവന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്ന അദ്ദേഹം പാരിസ്ഥിതി, സ്ത്രീപക്ഷ എഴുത്തുകള്‍ എന്നിവയും ചേര്‍ത്ത് പിടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
മീഡിയാവണ്ണിന്റെ ഉളളടക്കത്തില്‍ രാജ്യദ്രോഹപരമായോ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ എന്തെങ്കിലും കടന്നുവരുന്നുണ്ടെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പൊലീസ് വന്ന് എന്നെ അറസ്റ്റ് ചെയ്യട്ടെ, എന്നെ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഇപ്പോള്‍ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പൊളളയാണ് എന്നാണ്'-പ്രമോദ് രാമന്‍ പറഞ്ഞു.
റാണ അയൂബിനെതിരെ മോശം വാക്കുകളാണ് പ്രതി ഉപയോഗിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് യുവാവ് സാമൂഹിക മധ്യമങ്ങള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം, വധഭീഷണി, അപകീർത്തിപ്പെടുത്തൽ,
വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചു എന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം.ar
യു.എസ് കൺസർവേറ്റീവ്സിന്റെ ഇഷ്ട ചാനലായ ഫോക്സ് ന്യൂസ് റിപ്പോർട്ടറെയാണ് ബൈഡന്‍ അതിക്ഷേപിച്ചത്. ബൈഡന്‍റെ പരാമര്‍ശം അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാജ്യം അഫ്ഗാനിസ്ഥാനാണ്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ ഒന്‍പത് എഴുത്തുകാരുമാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. പാകിസ്ഥാനിലും മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്.
18 വയസ്സാകുമ്പോള്‍ വോട്ടു ചെയ്ത് പ്രധാനമന്ത്രിയെവരെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ളവര്‍ക്ക് സ്വന്തം ഇണയെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്കാത്തതിനെയാണ് പലരും വിമര്‍ശിക്കുന്ന
അതേസമയം, ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കെ പി സി സിയാണ് അന്തിമ തീരുമാനം എടുക്കുക.
അമൃത ടി വി യുടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന സന്തോഷ് നേരത്തെ മലബാര്‍ റീജിയണല്‍ ഹെഡ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം സൂര്യ ടിവിയുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. ദൃശ്യമാധ്യമ രംഗത്തെ ആദ്യ തലമുറയില്‍ പെട്ട മാധ്യമ പ്രവര്‍ത്തകനാണ് സന്തോഷ്. മൃതദേഹം കൊച്ചിയിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് ശേഷം സംസ്കരിക്കും.
ലഖിംപൂർ ഖേരി ജില്ലയിലെ നിഘാസൻ പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകനാണ് രമണ്‍ കശ്യപ്. സാധന ടിവിക്കായുള്ള കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ ശരീരം അടുത്തുള്ള ഹോസ്പിറ്റല്‍
അത്തഖഡ് വനത്തില്‍ നിന്നും വഴിതെറ്റിയെത്തിയ ആന നദീതീരത്ത് ജനങ്ങളെ കണ്ട് ഭയന്ന് നദിയുടെ നടുവിലേക്ക് പോവുകയായിരുന്നു. ആനയെ പിന്തുടരുന്നതിനിടെയാണ് ഒ ഡി ആര്‍ എ എഫ് സംഘത്തിന്റെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി.
നാളെ നിങ്ങള്‍ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുളള ഒരു സര്‍ക്കാരില്‍ നിന്ന് ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നതാണ് എന്റെ വിശ്വാസവും നിലപാടും. അതുകൊണ്ടുമാത്രമാണ് ആന്ധ്രസര്‍ക്കാരിന്റെ അവാര്‍ഡ് സ്‌നേഹപൂര്‍വ്വം നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഉത്തർ പ്രദേശിലെ മഥുര കോടതിയാണ് ഹർജി മാറ്റി വെച്ചത്. രാജ്യദ്രോഹം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്തത്.
യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരെ ബഹദൂര്‍പൂരിനു സമീപമുളള കാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂവരും കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.