ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൻ്റെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി.
ഇതിനെതിരെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ശക്തമാണ്. താലിബാൻ മന്ത്രാലയത്തിലെ സർദാർ മുഹമ്മദാണ് ഹെയ്ദാരി, ബാൽഖ്, ഹെറാത്ത് പ്രവിശ്യകളിൽ സ്‌ത്രീകളെ പൊതുകുളി മുറികളില്‍ നിന്ന് വിലക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെ വ്യത്യസ്ഥ അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷെ എങ്ങോട്ട് ആണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ മാത്രമാണ് ഇന്നലെ വരെ തന്‍റെതായിരുന്ന ഒരു നാട്ടില്‍ നിന്നും താന്‍ രക്ഷപ്പെടുകയാണെന്ന തോന്നല്‍ ഉണ്ടായത്. രാജ്യം വിട്ടപ്പോള്‍ താന്‍ കുറെ പണം കൊണ്ടു പോയി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും
വിമാനത്താവളം അന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. അതിനാലാണ് കുട്ടിയെ രക്ഷിക്കാനായി ഞങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. കുഞ്ഞിനെ കൈമാറിയ ഉദ്യോഗസ്ഥന്‍റെ പേരോ വിവരങ്ങളോ ചോദിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. നിരവധി ഉദ്യോഗസ്ഥരോട് കുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു.
ഷിയാ പള്ളിയിൽ സ്ഫോടനം ഉണ്ടായതിൽ ഞങ്ങൾ ദുഖിതരാണ്. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, കുറെയധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. താലിബാന്‍ സേന സംഭവ സ്ഥലത്ത് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സേന ശ്രമം ആരംഭിച്ചിട്ടുണ്ട്.- ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സെയ്ദ് ഖോസ്തി ട്വീറ്റ് ചെയ്തു.
ദോഹയിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്ന നിർദ്ദേശം താലിബാൻ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാൽ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാൻ ഉറപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ പാർലമെൻ്റും സൽമ ഡാമും നിർമ്മിച്ച ഇന്ത്യ റോഡ് നിർമ്മാണത്തിലും പങ്കാളിയാണ്.
താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അമറുള്ള സലേ.പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും അമറുള്ള സലേ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് സമീപം തടഞ്ഞുവെച്ച 100-ല്‍ ലധികം പേരെ താലിബാന്‍കാര്‍ വിട്ടയച്ചിരുന്നു. രേഖകളുടെ പരിശോധനയില്‍ ഇന്ത്യക്കാരാണ് എന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ സുരക്ഷിതയിടങ്ങളില്‍ ഇന്നലെത്തന്നെ എത്തിച്ചിരുന്നു.
താലിബാന്‍ കാബൂള്‍ പിടിച്ചതിനുതൊട്ടുപിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി, വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിന് സന്ദേശമയച്ചത്. ഭീകര സംഘടനകളില്‍ നിന്ന് ആക്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാവില്ലെന്ന് താലിബാന്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയാതയാണ് വിവരം. ആകെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളാണ് അഫഗാനിസ്ഥാനിലുള്ളത്.