അതേസമയം, പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം കെട്ടിക്കിടക്കുന്ന കേസുകളും കൂടിവരികയാണ്. 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലായി ആകെ രജിസ്റ്റർ ചെയ്ത 10,580 കേസുകളിൽ 5,330 എണ്ണവും തീർപ്പാക്കാതെ തുടരുകയാണ്.
മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗീയ- വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിതെന്നും ഫെഡറല്‍ തത്വങ്ങള്‍ വലിയ തോതില്‍ അട്ടമറിക്കപ്പെടുന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ പാലം വലിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന് ഇപ്പോഴത്തെ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു. അര്‍ഹമായ വായ്പകള്‍ എടുക്കാന്‍ അനുവദിക്കാതെ സംസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ശ്രമിക്കുന്നത് എന്നും തോമസ് ഐസക് പറഞ്ഞു.
തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദവും നാളെയ്ക്കുളളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുളള ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.
എറണാകുളം ജില്ലയിലെ അംഗണ്‍വാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി ബി എസ് ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കാസര്‍ഗോഡ് ജില്ലയിലെ കോളേജുകള്‍ക്ക് അവധി ബാധകമല്ല.
കേരളത്തില്‍ പഠനത്തിനിടയ്ക്ക് ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് താമസിക്കാനായി ഓരോ നഗരത്തിലും ചുരുങ്ങിയ വാടകയ്ക്ക് വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാകണം, നമ്മുടെ നഗരങ്ങള്‍ പകലും രാത്രിയും സജീവമാകണം. യുവാക്കളുടെ പുറകെ, സദാചാരം, മയക്കുമരുന്ന്, എന്നൊക്കെ പറഞ്ഞ് വീട്ടുകാരും നാട്ടുകാരും പൊലീസും പോകുന്നത് നിര്‍ത്തണം.
. ജൂണ്‍മാസം ലഭിക്കേണ്ടിയിരുന്ന മഴയില്‍ ഇതുവരെ 65% കുറവ് ഉണ്ടായെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട്ടിലാണ് ഏറ്റവും കുറവ് (81 ശതമാനം) മഴ ലഭിച്ചത്. ഇടുക്കിയില്‍ 73 ശതമാനവും കാസര്‍ഗോഡ് ജില്ലയില്‍ 74 ശതമാനവും മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്.
അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിത്. മത്സ്യ ബന്ധനത്തിന് വിലക്ക് തുടരുമെന്നും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
നേരത്തേ, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സൻ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ഹൈക്കമാന്‍ഡിന് മാത്രമേ കഴിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പുതിയ ചേരിപ്പോര് തുടങ്ങിയത്. നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നിരുന്നു.
കേസിന്റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ് അയച്ചത്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി നേതാക്കളായ കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട, സുരേഷ് നായിക് എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്.
ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനമുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. ജൂണ്‍ 11ന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നോര്‍ക്കയുടെ സഹായത്തോടെയാണ് ഇവര്‍ നാട്ടിലെത്തിയത്. കൊൽക്കത്തയിലെ ക്ഷേത്ര നിർമാണത്തിനായാണ് 8 അംഗ സംഘം പോയത്. ഇതില്‍ 4 പേര്‍ നേരത്തെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും.
തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ്
സ്ഥലവില കുറയുമോ? ഞാന്‍ നടത്തിയിട്ടുള്ള ‘പ്രവചനങ്ങളില്‍’ ആളുകള്‍ക്ക് വിശ്വസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്. കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയം ഒന്നാമതായി സ്ഥലത്തിന്റെ ആവശ്യം വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണ്
അധികാരവർഗ്ഗത്താൽ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികൾ. കണ്ടവനോട് അനാവശ്യ കലഹത്തിന് പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ"
ഇത്തരം രീതിയില്‍ രൂപമാറ്റം വരുത്തുന്നത് മോട്ടോര്‍ വാഹന നിയമ പരിധിയില്‍ വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വാഹങ്ങള്‍ക്ക് മോട്ടര്‍ നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമേ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴയിടാക്കാനും കോടതി ഉത്തരവിട്ടു.
മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കാന്‍ സാഹചര്യമില്ലാതെ നില്‍ക്കുമ്പോള്‍ കേരളത്തില്‍ സാധാരണക്കാരന് താങ്ങാവുന്ന തരത്തില്‍ പൊതുവിദ്യാഭ്യാസമേഖല മാറുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ചക്രവാതച്ചുഴി തൊട്ടടുത്ത ദിവസം ന്യൂനമര്‍ദ്ദമായി മാറുകയും അത് വടക്കോട്ട് നീങ്ങി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനം.
ലോകം മിഴിച്ചുനിന്നേക്കാവുന്ന വരാന്‍ പോകുന്ന വികസനങ്ങളെക്കുറിച്ച് സംസാരിച്ച് നേരംകളഞ്ഞ മോദിയോട് പക്ഷെ പെട്രോളിനെയും പാചകവാതകത്തെയുംകുറിച്ച് ചോദിക്കാന്‍ ആര്‍ക്കും അവസരം ലഭിച്ചില്ല.
വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം മുൻപോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അപ്പോൾ മാത്രമേ അതിന്റെ മഹത്വം കൂടുതൽ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കോഴിയെ പിടിക്കാനുളള ശ്രമത്തിനിടെയാണ് വെളളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിലേക്ക് കരടി വീണത്. മയക്കുവെടി വച്ച് കരടിയെ പിടികൂടി പുറത്തെത്തിച്ച് കൂട്ടിലാക്കി വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പ് ശ്രമിച്ചത്
ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മനസാന്നിധ്യം വീണ്ടെടുക്കുക. ഭയവും പരിഭ്രാന്തിയും കൂടുതൽ അപകടത്തിലേക്ക് നയിക്കും. ആക്സിലറേറ്റർ പെഡൽ സ്വതന്ത്രമാക്കുക.
അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി
സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേകമായി കിടക്കകൾ സജ്ജമാക്കണം. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്.
സ്ത്രീ സുരക്ഷയെന്നത് നയംപോലുമല്ലെന്ന് പറയാതെ പറയുന്ന സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുകയാണെന്നും ഇതിനെതിരെ വലിയ ബഹുജനവികാരവും സമര സമ്മര്‍ദ്ദവുമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.
വലിബറൽ നയങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാൻ ലോങ്ങ് മാർച്ചിന്റെ വിജയം. വർഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കും വലിയൊരു താക്കീതാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ന്യായമായ ആവശ്യം ഉന്നയിച്ചതിനാണ് സ്പീക്കര്‍ ഇത്തരത്തില്‍ പെരുമാറിയത്. ശിവന്‍കുട്ടി നിയമസഭക്കകത്ത് കാണിച്ചതൊന്നും ഞങ്ങളാരും ചെയ്തിട്ടില്ല. ഞങ്ങള്‍ കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുകയോ കസേര മറിച്ചിടുകയോ ചെയ്തിട്ടില്ല.
ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷൻ എടുക്കുന്ന ബഹുമാന്യരോട്! മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കേരളത്തിലെ കോൺഗ്രസ്സ്-ബിജെപി നേതൃത്വം വാചാലരാകുന്നത്
ഒരു മാധ്യമം പറഞ്ഞത് ഈ വിവരങ്ങൾ പുറത്തു വന്നപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണ് !
സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.
തൊട്ടടുത്ത് കേരളമുണ്ട് താന്‍ അതില്‍കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുളളു എന്നുമായിരുന്നു കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അമിത് ഷാ പറഞ്ഞത്. ഇതിനോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
വെളളത്തിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനുവേണ്ടിയുളളതാകും എന്ന മുന്നറിയിപ്പ് അവഗണിക്കേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു
സംസ്ഥാനം സ്വീകരിച്ചു വരുന്ന സാമ്പത്തിക സമീപനത്തിന്റെ ഫലം തെളിയികുന്ന സൂചകങ്ങളാണ് ബജറ്റും സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും എല്ലാം നൽകൂന്നത്. ക്ഷേമവും വികസനവും ഉറപ്പാക്കുകയും
വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് - മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയർത്തണം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിപണിയില്‍ സ്വര്‍ണവിലയില്‍ ഘട്ടം ഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ സ്വര്‍ണ വില 32,880 രൂപയിലെത്തുകയും ചെയ്തു.
സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരിൽ സാക്ഷിയാണ്. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാജമാണന്ന് കളവു പറഞ്ഞവരാണ് പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ ജപ്തി നടത്തുന്നത്. എല്ലാ പാർട്ടികളോടും തുല്ല്യനീതി വേണമെന്നും ലീഗ് നേതാവ് പറഞ്ഞു.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണമെന്നും ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ശരീരത്തിനെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
പരസ്യങ്ങളില്‍ കാണുന്നതുപോലെ ഏതെങ്കിലും ഒരു ബ്രാന്‍ഡ്, വന്‍ പരസ്യവാചകവുമായി പുറത്തിറക്കുന്ന പാഡ് ധരിച്ചതുകൊണ്ട് മാത്രം ആര്‍ത്തവ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കാനും മുതിര്‍ന്നവര്‍ക്ക് നൃത്തം ചെയ്യാനും കഴിയില്ല. ആ ദിവസങ്ങളില്‍ സ്ത്രീകള്‍
പാർടൈം സ്വീപ്പർ തസ്തികകൾ 2009 മുതൽ തന്നെ കരാർ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്. തുടർന്ന് കൊണ്ടു വന്ന കരിയർ പ്രോഗ്രഷൻ സ്കീം എന്ന അധികസമയ ജോലി എന്നതിൽ തൊഴിലാളി വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ടെന്നും ഡി വൈ എഫ് ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആഗോളവത്കരണ, നവഉദാര നടപടികൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്ന കേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഒരുകാലത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ടാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും മുരളീധരന്‍ വ്യക്തമാക്കി
തിരിച്ചു ഒരു കേസും കൊടുത്തിട്ടില്ല. പക്ഷെ ഇത് വെറുതെ വിടില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഷുക്കൂര്‍ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സാഹചര്യത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. 1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്
അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാന്‍സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.
വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്
ബിൽ ചർച്ചയ്‌ക്ക് വരുമെന്ന് മുൻകൂട്ടി അറിവുള്ളപ്പോഴും അവർ പങ്കെടുക്കുന്നില്ല. സംഘപരിവാർ അജൻഡയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാണ് സിനിമ റിലീസ് ചെയ്യുകയെന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.
എൽഡിഎഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ് - എം വി ഗോവിന്ദന്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. യുപിഎ സർക്കാരിന്‍റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മർദ്ദഫലമായാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. അത് അട്ടിമറിക്കാനാണ് നീക്കം. പദ്ധതിയിൽ വർഷത്തിൽ
പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂര്‍ത്തിയാക്കാനും സിയാല്‍ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്.
കഴിഞ്ഞ മാസം 29- നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. മൊത്തം 245 വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. ഇതിനുപുറമേയാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ കടന്നുകൂടിയത്. എന്നാല്‍ ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത
കളമശേരിയിലെ പൊളിടെക്നിക്കിലെ പൂർവ്വ വിദ്യാർത്ഥിയാണ് എൻറെ അടുത്ത സുഹൃത്ത് ബെന്നി. പ്രീ-ഡിഗ്രി വരെ ഒന്നിച്ചു പഠിച്ചതാണ്. അക്കാലത്ത്
കാതലായ പ്രശ്നം ഈ വരുമാനത്തിൽ സാധാരണക്കാർക്ക് എന്ത് ലഭിക്കുന്നൂവെന്നുള്ളതാണ്. ഇതിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം കൂലി നിരക്കാണ്.
പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്താറുണ്ട്. കോണ്‍ഗ്രസിനും യു ഡി എഫിനും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഒരുമാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്ക് ഒടുവിലാണ് പതമയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാൽ എല്ലാ ഭാഗങ്ങളുടെയും ഡി എന്‍ എ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഇതിനാലാണ് ഒരു മാസം കാലതാമസം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. ഇന്ന് വൈകീട്ടോടെ പത്മയുടെ സംസ്കാരം നടക്കുമെന്ന് മകൻ സെൽവരാജ് പറഞ്ഞു.
ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തുമെന്നും ഉമ്മന്‍ ചാണ്ടിയോടൊപ്പമുള്ള ബെന്നി ബെഹ്നാന്‍ അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്
കേരളം കടം വാങ്ങരുതെന്ന് പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപയാണ്. ഈവർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന് കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ് കേരളം ഉപയോഗിക്കുന്നത്. അത് നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത്
വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കന്ന ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഗവര്‍ണര്‍ നടത്തുന്ന ഭരണഘടന വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് വിശദീകരിക്കാന്‍ വീടുകളില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖ സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കി. ആർ.എസ്.എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് ലഘുലേഖയിലെ പ്രധാനവിമര്‍ശനം.
പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്. ഈ തുക തിരിച്ചുനല്‍കുന്നത് അന്വേഷണത്തെ തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും' - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം അറുപതായി വര്‍ദ്ധിപ്പിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് ആരോപിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ
എല്‍ദോസ് എല്ലാദിവസം അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എല്‍ദോസിനെതിരായ ബലാത്സംഗകേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ഫോണിലെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയിൽ കോപ്പർ സൾഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് മുൻനിർത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് ഗ്രീഷ്‌മ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്
ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ 8:30ന് ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. തുടരെ തുടരെയുള്ള ആശുപത്രി ആക്രമണങ്ങള്‍
നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാ സംഘങ്ങളെ പോലെ അഴിഞ്ഞാടുന്നു.... തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോര്‍… ലഹരിക്കടത്ത്- ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കള്‍... സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ 1795 പേര്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായത് 3859 സ്ത്രീകള്‍...
സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്. അടുത്തിടെ സംസ്ഥാനത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി മമ്മൂട്ടി സൈക്കിള്‍ സമ്മാനിച്ചിരുന്നു. തീരദേശ പ്രദേശങ്ങള്‍, ആദിവാസി മേഖല, ഗ്രാമങ്ങള്‍
സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സംസ്ഥാനത്തെ ഭരണനിര്‍വ്വഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
നടക്കാത്ത ഒരു വിഷയം ഉന്നയിച്ചുകൊണ്ട് സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുത്. സമരത്തില്‍ നിന്നും പിന്മാറണം. വിഴിഞ്ഞം തുറമുഖം പൂട്ടണമെന്ന ആവശ്യം ഒഴികെ ബാക്കി 6 അവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നോ നാലോ ചര്‍ച്ചകള്‍ നടത്തിയതുമാണ്
സർവ്വമതസഹഭാവം എന്നത് മതനിരാകരണം പോലെ അനായാസമല്ല. അതിനു മതങ്ങളെ അവ പ്രയോഗിക്കപ്പെടുന്ന രീതിയിൽ തന്നെ ബഹുമാനിക്കാൻ തയ്യാറാകണം. ഒപ്പം ആധുനിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രയോഗങ്ങൾ സ്വന്തം മതത്തിൽ നില നിൽക്കുന്നുവെങ്കിൽ അവയെ നിരാകരിക്കുന്ന സമീപനം സ്വീകരിക്കുകയും വേണം.
ധനമന്ത്രിയോടുളള പ്രീതി നഷ്ടമായെന്നും കെ എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കിയത്.
വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. ഇതിനുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമോയെന്ന് അന്വേഷണ സംഘം നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്.
ഗവര്‍ണര്‍ പേര് എടുത്ത് വിമര്‍ശിച്ചതിനെയൊന്നും വലിയ കാര്യമായി പരിഗണിക്കുന്നില്ല. രാഷ്ട്രീയ ജീവിതത്തില്‍ കുറെയധികം ആളുകള്‍ ഇങ്ങനെ പേര് എടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. 35കൊല്ലമായി പൊതുപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ്. നമ്മുക്ക് നമ്മുടെ കര്‍മ്മം ചെയ്യാന്‍ സാധിക്കുകയെന്നതാണ് പ്രധാനകാര്യം.
ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളത്? നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു സ്ഥാനാരോഹണം നടത്തിയതും കേരളം കണ്ടു.
പതിവുരീതിയില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്ന വിവരം തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളാ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള
'വിസിമാരോട് രാജി ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍ എസ് എസുകാരെ വിസിയാക്കാനുള്ള നീക്കം ഇടതുപക്ഷ സര്‍ക്കാര്‍ തടയും. നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാലും പരനാറിയാകും. അതുകൊണ്ടാണ് ഗവര്‍ണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പുതിയ ചുമതകള്‍ നല്‍കാത്തത്' - എം വി ജയരാജന്‍ പറഞ്ഞു.
സർവകകാലാശാലകളെ വരുതിയിലാക്കി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും ചരിത്രത്തെ തിരുത്തിയെഴുതാനും സംഘപരിവാർ നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാണിത്. ഈ ഫാസിസ്റ്റ് സമീപനത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കേണ്ടതുണ്ട്.
യുവാക്കളിലും വളർത്തിക്കൊണ്ടുവന്ന് മാത്രമേ ഈ വിപത്തിനെ അതിജീവിക്കാൻ കഴിയുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ കേരള സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഈ മാസം 13-നാണ് മോഷണം നടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മരുമകള്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകള്‍ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് 8 പേരെ പുതിയതായി തെരഞ്ഞെടുത്തു. മന്ത്രിമാരായ കെ. രാജന്‍, ജി. ആര്‍. അനില്‍, പി. പ്രസാദ്, ജെ ചിഞ്ചുറാണി, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പി. പി. സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍
ഈ മാസം പത്താം തിയതിയാണ് കേരളത്തെ നടുക്കിയ ഇരട്ട നരബലിക്കേസില്‍ ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ
നരബലിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കാലടിയില്‍ നിന്നും തിരുവല്ലയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഭഗവല്‍ സിങിന്‍റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ ഡി എന്‍ എയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശേഖരിച്ചു.
എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ പല കഷ്ണങ്ങളായി തിരുവല്ലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ടൂറിസ്റ്റ് ബസുകളില്‍ അമിതമായി ലൈറ്റുകള്‍ ഉപയോഗിച്ച് അലങ്കരിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. ഇത്രയും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍കോഡുണ്ട്. അത് പാലിക്കണം. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ക്കും കളര്‍കോഡ് ബാധകമാണെന്നും കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് വിദ്യാലയ ക്യാമ്പസുകളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. വാഹന പരിശോധനയിലെ വീഴ്ചയില്‍ ഹൈക്കോടതി കേരളാ പോലീസിനേയും വിമര്‍ശിച്ചു.