കിരീടത്തിലേക്കുള്ള കഠിനപ്രയാണത്തിൽ മെസിക്കും സംഘത്തിനും ഊർജ്ജമായത് ഏഷ്യൻ മേഖലയുടെ അകമഴിഞ്ഞ പിന്തുണയാണ്. പ്രത്യേകിച്ചും തെക്കനേഷ്യയുടെ. ലോകകപ്പ് വേളയിൽ കേരളമാകെ നീലക്കടലാക്കുന്ന കാഴ്ച നാം കണ്ടതാണ്.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇത് 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
നികുതിയുടെ അർഹമായ സംസ്ഥാന വിഹിതം നീതിയുക്തമായി നമുക്ക് ലഭിക്കുക തന്നെ വേണം. "തീർച്ചയായും ഉയർത്തിയ ഡീസൽ സെസ് ഒരു രൂപയെങ്കിലും കുറച്ചാൽ ചെറിയ ഒരിളവാകും. ഞെരുക്കത്തിന് ഒരയവ് കേരളം പ്രതീക്ഷിക്കുന്നുണ്ട്. - അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കെ റെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. പാരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കുടിയോഴിപ്പിക്കപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
അതേസമയം, യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.
സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആറ് രാഷ്ട്രീയ കൊലപാതകത്തില്‍ പങ്കാളികളായ 92 പ്രതികളിൽ 73 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. തലശ്ശേരിയില്‍ നടന്ന കൊലപാതകം പ്രത്യേക സംഘം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറിൽ യുവാവ്
ബജറ്റ് നിരാശാജനകമാണെന്നും സാമ്പത്തികനില മെച്ചപ്പെട്ടെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് അനുമതി കൊടുക്കരുത് എന്നാണ് പ്രതിപക്ഷ ആവശ്യം. അത് അംഗീകരിക്കാത്തത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഈ കാലയളവില്‍ 1718 മില്ലീമീറ്റര്‍ മഴ ലഭിച്ചു. തുലാവര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ 1026 മീല്ലീമീറ്റര്‍മഴയാണ് സംസ്ഥാനത്ത് പെയ്തത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലങ്ങളെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഭാഗങ്ങളെ കുറിച്ച് കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും. ഞങ്ങള്‍ ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്,
2020 സെപ്തംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം, റിസര്‍വ് ബാങ്കിന്‍റെ അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ല
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അനവസരത്തിലേതാണ്. അത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടില്ല. വൈകുന്നേരം 6 മണി മുതല്‍ പത്ത് മണി വരെയുള്ള പീക്ക് അവറിലെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ലിംഗസമത്വത്തിന്റെയും തുല്യനീതിയുടെയും പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ എടുത്തു പറയുന്നുണ്ട്. ഭരണഘടനയിലെ 243-ാം അനുഛേദം, തദ്ദേശ ഭരണസമിതികളിൽ ലിംഗസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് പങ്കുവെയ്ക്കുന്നത്. സ്ത്രീകൾക്ക് ദോഷകരമായി നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ വിവേചനം ഇല്ലാതാക്കുകയെന്ന ഉദ്ദേശമാണ് ഭരണഘടനയുടെ ഈ അനുഛേദത്തിനുള്ളത് എന്ന് വ്യക്തമാണ്.
നികുതി കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് കുറച്ചാല്‍ കുറയ്ക്കാം എന്നാണ് ധനമന്ത്രി പറഞ്ഞത്. പഞ്ചാബില്‍ ഇന്ധന വില10 രൂപയാണ് കുറച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വന്നപ്പോള്‍ തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് പഞ്ചാബ് ഇന്ധന വില കുറച്ചതെന്നാണ് സര്‍ക്കാരിന്‍റെ പുതിയ വാദം.
മധ്യ കിഴക്കൻ അറബികടലിൽ തീവ്ര ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും നവംബർ 9 രാവിലെ വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്ന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, അനുമതിയുള്ള സിനിമാ ചിത്രീകരണത്തിന്‍റെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി അപലപനീയമാണെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേര്‍ത്തു. സിനിമാ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലാണ് ഉത്തരവ് ഇറക്കാന്‍ തീരുമാനമായതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതുപോലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗതലത്തില്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ പോര. ഇതുവരെ മരം മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഗുരുതരമായി വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാകുന്നത്.
വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം (1.618) ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടും (0.897) , മൂന്നാം സ്ഥാനത്ത് തെലുങ്കാനയുമാണ്(0.891). മികച്ച ഭരണ നിര്‍വഹണ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി. 18 വലിയ സംസ്ഥാനങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ യോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ഏറ്റവും പുറകില്‍ നില്‍കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിം ഒന്നാം സ്ഥാനത്തും മണിപ്പൂര്‍ ഏറ്റവും പിന്നിലുമാണ്.
പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ ഡാമുകളിൽ ഓറഞ്ച് അലര്‍ട്ടാണ്. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ടുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും ആരംഭിക്കുക. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
ബിജെപിയുടെ സ്ഥിതി കേരളത്തില്‍ വളരെ മോശമാണ്. പുതിയ നേതൃത്വം രാഷ്ട്രീയത്തെ അവരുടെ ജോലിയായി കാണുകയാണ്. അവര്‍ക്ക് വേണ്ടത് സമ്പാദ്യവും, പ്രശസ്തിയുമാണ്. ഓരോ തെരഞ്ഞെടുപ്പുകളെയും പണം പിരിവിനു മാത്രമുള്ള ഉപാധിയായി കാണുകയാണ്. ഇങ്ങനെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ അധികാരത്തിലെത്താമെന്ന് ബിജെപി പ്രസ്ഥാനം വിചാരിക്കേണ്ടതില്ല. - എ കെ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി സവര്‍ക്കറിന്റേയും ആര്‍ എസ് എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവത്തിലാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം, കൊവിഡ് അനാഥമാക്കിയ 399 വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തിരുന്നു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളിലെ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ടി.പി.ആര്‍ നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍ വാരാന്ത്യ ലോക്ക് ഡൌണ്‍ തുടരും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്
കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ ജില്ലയിലെ അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ
റസ്റ്റോറൻറുകൾ തുറന്ന് ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ, പൊതു നിബന്ധനകൾക്കു പുറമെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപപരിശോധന നടത്തണം. ബുഫെ നടത്തുന്നുവെങ്കിൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. തുണികൊണ്ടുള്ള നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. റസ്റ്റോറൻറുകളിൽ ഭക്ഷണം വിളമ്പുന്നവർ മാസ്‌കും കൈയ്യുറയും ധരിക്കണം
അനുമതി ലഭിച്ച സാഹചര്യത്തിലും ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ മത സാമുദായിക വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ത്തോഡോക്സ് വിഭാഗം, സുന്നി എ.പി കാന്തപുരം വിഭാഗം, തിരുവനന്തപുരം പാളയം പള്ളി ഇമാം ഉള്‍പ്പെടെയുള്ള വിവിധ മുസ്ലീം മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്
ഇന്ന് ഒരാള്‍ മരണപ്പെട്ടു. കോഴിക്കോട്ട് ചികിത്സയിലിരുന്ന സുലേഖയാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് -19 മൂലം മരണപ്പെട്ടവരുടെ എണ്ണം 10 ആയി. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1326 പേര്‍ക്കാണ്. ഇതില്‍ 708 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്
സംസ്ഥാനത്ത് വിമാനത്താവളം വഴി 19,662 പേരും, ട്രെയിന്‍ മുഖേന 9796 പേരും സീപോര്‍ട്ട് വഴി 1621 പേരും സംസ്ഥാനാതിര്‍ത്തി കടന്ന് 1,00,572 പേരുമുള്‍പ്പെടെ ആകെ 1,31,651കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിയത്
20 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരും 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. 4 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം മൂലം കൊവിഡ് -19 ബാധിച്ചിരിക്കുന്നത്
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ 18 പ്രദേശങ്ങളെയാണ് ഇന്ന് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്
വയനാട് സ്വദേശിയായ ആമിനയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയായിരുന്നുവന്ന് അധികൃതര്‍ അറിയിച്ചു.
62 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ ഒന്‍പതു പ്രദേശങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്
കാസര്‍ഗോഡ്-7, കണ്ണൂര്‍ -12, കോഴിക്കോട് -5, വയനാട് -1, മലപ്പുറം - 4, പാലക്കാട് - 5, തൃശ്ശൂര്‍ - 4, കോട്ടയം - 2, പത്തനംതിട്ട -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍
'ബ്രെയ്ക്ക് ദി ചെയ്ന്‍' കാംബയ്നിലും ലോക്ക് ഡൌണ്‍ പാലിക്കുന്നതിലും ആരോഗ്യ അവബോധം പുലര്‍ത്തുന്നതിലും കേരളം വളരെയധികം മുന്നേറി എന്നാണ് നമ്മുടെ അനുഭവം കാണിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് -19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ - 5, മലപ്പുറം - 3, പാലക്കാട് - 1, തൃശ്ശൂര്‍ - 1,ആലപ്പുഴ - 1, പത്തനംതിട്ട - 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്
കാസര്‍ഗോഡ് -1, കണ്ണൂര്‍ - 2, കോഴിക്കോട് -2, പാലക്കാട് -2, മലപ്പുറം -4, തൃശ്ശൂര്‍ -1, എറണാകുളം -1, കൊല്ലം -1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
കാസര്‍ഗോഡ് ജില്ലയിലെ നഗരസഭകള്‍ (നീലേശ്വരം, കാസര്‍ഗോഡ്) കള്ളാര്‍, വയനാട്ടിലെ തവിഞ്ഞാല്‍, ഇടുക്കിയിലെ കരുണാപുരം, വണ്ടന്‍മേട് തുടങ്ങിയ പ്രദേശങ്ങളെയാണ് പുതുതായി ചേര്‍ത്തത്
കോഴിക്കോട് -3, പാലക്കാട് -2, മലപ്പുറം - 2, തൃശ്ശൂര്‍ - 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 7 പേര്‍ വിദേശത്തു നിന്നെത്തിയവരും 2 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരും 2 പേര്‍ തമിഴ്‌നാത്തില്‍ നിന്നെത്തിയവരുമാണ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിദേശത്തു നിന്നെത്തിയവരില്‍ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചയാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. വളര്‍ച്ചാകുറവും ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു
ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് കേരളം
. 5 - പേര്‍ കാസര്‍ഗോഡ് സ്വദേശികളും 4 - പേര്‍ കണ്ണൂര്‍ സ്വദേശികളും 2 -പേര്‍ വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര്‍ എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി