ഇന്ത്യന്‍ മുസ്ലിം ലീഗില്‍ വ്യത്യസ്ത ശബ്ദമില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എല്ലാവരും ഒരുമിച്ച് ആലോച്ചിച്ചെടുത്ത തീരുമാനമാണ്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. മുസ്ലിം ലീഗ് ഒരിക്കല്‍ തീരുമാനമെടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താറില്ല.
കൂടാതെ, കുഞ്ഞാലിക്കുട്ടിയുടെ മകനോടും ഹൈദരലി ശിഹാബ് തങ്ങളുടെ മകനോടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതൽ നടപടികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പോവാൻ കഴിയുകയുള്ളു. ചന്ദ്രികയിൽ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നതായിരുന്നു പരാതി.
സംഘടനാ ദൌര്‍ബല്ല്യത്തില്‍ ഊന്നിയാണ് റിപ്പോര്‍ട്ട്, അടിത്തട്ടില്‍തന്നെ ശക്തി കാര്യമായി ക്ഷയിച്ച കോണ്‍ഗ്രസിനെ മുതിര്‍ന്ന നേതാക്കളുടെ പാരവെപ്പും തളര്‍ത്തി. പല മണ്ഡലങ്ങളിലും പുതുസ്ഥാനാര്‍ഥികളെ അംഗീകരിക്കാന്‍ മുന്‍ എംഎല്‍എ മാര്‍ കൂടിയായ മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല.