ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്.
ആഘോഷങ്ങളിൽ കൂടുതല്‍ പണം ചെലവാക്കരുതെന്നും പ്രവര്‍ത്തകര്‍രോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കട്ടൗട്ടുകളും, ഫ്ലക്സുകളും സ്ഥാപിച്ചുകൊണ്ടുള്ള ആഘോഷങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 1- നാണ് എം കെ സ്റ്റാലിന്‍റെ ജന്മദിനം.
കുടിവെളളം, ശുചിത്വം, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, ഗ്രാമ നഗര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ പോഷകാഹാരം സേവനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരിശോധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്
അപഹസിക്കാനും അതുവഴി ഭരണഘടനയെ അപമാനിക്കാനുമാണ് ഇപ്പോള്‍ നിയമിക്കപ്പെട്ട പല ഗവര്‍ണര്‍മാരും ശ്രമിക്കുന്നത്. ഈ രീതിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. പി ടി ഐ യോട് സംസാരിക്കുകയായിരുന്നു അദേഹം.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഗോഡ്സേയുടെ പിന്‍ഗാമികള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കാരണം അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് സംസാരിക്കുന്നത്. രാഹുലിന്റെ പ്രസംഗം പലപ്പോഴും നെഹ്രുവിനെപ്പോലെയാണ്. അദ്ദേഹം പാര്‍ലമെന്ററി
ഭാഷ ഒരു വംശത്തിന്റെ രക്തപ്രവാഹമാണ്. അത് നശിച്ചാല്‍ വംശം ഇല്ലാതാവും. തമിഴ്‌നാട്ടില്‍ തമിഴിനേക്കാള്‍ മറ്റ് ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കില്ലെന്ന് പറയുമ്പോള്‍ അത് മറ്റുഭാഷകളോടുളള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്.
കേരളാ ഗവര്‍ണറുടേതിന് സമാനമായ മനോഭാവമാണ് തമിഴ്‌നാട്ടിലെ ഗവര്‍ണറുടേതെന്നും തമിഴ്‌നാട്ടിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ഉടലെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു
'ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ അപ്രായോഗികവും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനം.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുതെന്നാണ് എം കെ സ്റ്റാലിന്‍ പറഞ്ഞത്. '
നിലവിലുള്ള 22 ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകള്‍ അംഗീകരണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നതിനെ അവഗണിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം. "ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുൻകാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിക്കുന്നത് നന്നായിരിക്കുമെന്നും
'സംസ്ഥാനത്തെ ജനങ്ങൾ മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കാത്തതിനാൽ തമിഴ്‌നാട്ടിൽ ബിജെപിക്ക് ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെപ്പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡി എം കെ അധികാരത്തിലെത്തണം. അതിനാല്‍ 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകരെ സജ്ജരാക്കണം'- എം കെ സ്റ്റാലിന്‍ കൂ
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിന് എം കെ സ്റ്റാലിന്‍ മന്ത്രിസഭാ അംഗീകാരം നല്‍കുന്നതോടെ സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ കൂടിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്.
ഇന്ന് എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി, ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സ്‌നേഹത്തോടെ ഒന്നിപ്പിക്കാനുമുളള യാത്ര ആരംഭിച്ചു.
സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവത്തനവും കണക്കിലെടുത്താണ് നല്ലകണ്ണിന് പുരസ്ക്കാരം നല്‍കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് കൈപ്പറ്റിയ ഉടൻ തന്നെ നല്ലകണ്ണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരസ്ക്കാര തുക കൈമാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആര്‍ നല്ലകണ്ണിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
ഇന്ത്യയുടെ പ്രത്യേകത വൈവിധ്യങ്ങളിലെ ഏകത്വമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഒരു ഭാഷയും ഒരു മതവും സാധ്യമല്ല. നിരവധി മതങ്ങളും ഭാഷകളുമുള്ള രാജ്യത്ത് എങ്ങനെയാണ് ഒരു പ്രത്യേക മതത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരം നീക്കം നടത്തുന്നവര്‍ ഇന്ത്യയുടെയും ജനങ്ങളുടെയും ശത്രുക്കളാണ്.
മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. അവര്‍ മതത്തെ ഉപയോഗിച്ച് തങ്ങളുടെ വ്യക്തിപരമായ അവശ്യങ്ങള്‍ നിറവേറ്റാന്‍ നോക്കുകയാണ്. നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ പല രീതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇത്തരം അന്വേഷണ ഏജന്‍സികളെ മാറ്റി നിര്‍ത്തി എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം കെ സ്റ്റാലിൻ കഴിഞ്ഞ മാസം നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ല് സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് എം കെ സ്റ്റാലിന്‍ നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്
മുഖ്യമന്ത്രിക്ക് ഇന്ന് 77 വയസാണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍ പതിവ് പോലെ ഇത്തവണയും ജന്മദിനാഘോഷങ്ങളോ ചടങ്ങുകളോയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. മെയ് 27 വരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പിണറായി
നിയമ നടപടികള്‍ സധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക രീതിയിലാകണം എന്നും അവരുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കുന്ന രീതിയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണമെന്നും ഉദ്ദേശിച്ച് പ്രാദേശിക പരിഗണന നല്‍കണമെന്ന് നേരത്തെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു
ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.
ചെന്നൈ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യാ മണ്ഡപം കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. മണ്ഡപത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമ സമാജം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയതോടെയാണ് ദേവസ്വം വകുപ്പ് മണ്ഡപം ഏറ്റെടുത്തത്
ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ബിജെപി തുടർച്ചയായി പ്രവർത്തിക്കുകയാണ്. 'ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മതിയെന്നും' മറ്റ് സംസ്ഥാനങ്ങൾ ആവശ്യമില്ലെന്നും അമിത് ഷാക്ക് തോന്നുന്നുണ്ടോ? ഏകഭാഷാ രാജ്യത്തിന്‍റെ ഐക്യത്തിന് സഹായകരമല്ല. ബിജെപി പഴയ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണ്.
തനിക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമത്തെ കുറിച്ച് നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ നീതി ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ഇടപ്പെട്ട് നീതി നേടി തരണമെന്നുമായിരുന്നു പെണ്‍കുട്ടി വീഡിയോയില്‍ ആവശ്യപ്പെട്ടത്. അതിക്രമം നടത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരത്തി നല്‍കിയതിനാല്‍ ഗ്രാമവാസികള്‍ കുടുംബത്തിന് ഭ്രഷ്ട്ട് കല്‍പ്പിച്ചെന്നും പെണ്‍കുട്ടി തന്‍റെ വീഡിയോയില്‍ പറയുന്നു.
തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു
ഫെബ്രുവരി പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി ജയശീല എന്ന യുവതി കനക സഭയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പൂജാരിമാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പുരോഹിതര്‍ അതിന് അനുവദിക്കില്ലെന്ന് അവരോട് പറയുകയായിരുന്നു.
സ്‌കൂൾ വിദ്യാർത്ഥി യായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സിഎൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെകുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്‍റെ ഹൈലൈറ്റ്.
കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സ്റ്റാലിന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ ഇത്തരം നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്നത് നല്ലതല്ലെന്നും
ബിജെപിക്കെതിരായ വിമര്‍ശനത്തെ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ വിമര്‍ശനമാക്കി മാറ്റുകയാണ്. വേലുനാച്ചിയാരെയും സുബ്രമണ്യ ഭാരതിയെയും വീരപാണ്ഡ്യ കട്ടബൊമ്മനെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തണം.
സോണിയാ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാർ, മമത ബാനർജി, ഡി രാജ, സീതാറാം യെച്ചൂരി, എൻ ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, മെഹബൂഭ മുഫ്തി, കെ ചന്ദ്രശേഖർ റാവു, ഉദ്ധവ് താക്കറെ,
എല്‍ ടി ടി ഇ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന്‍റെ പ്രവര്‍ത്തനം രഹസ്യമായി നടക്കുന്നുണ്ടെന്നാണ് എന്‍ ഐ എ നല്‍കുന്ന മുന്നറിയിപ്പ്. എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനത്തിന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും ശേഖരിച്ചേക്കുന്ന വന്‍ തുകകള്‍ ഇപ്പോഴും ഇന്ത്യയിലെ പലബാങ്കുകളിലുമുണ്ട്.
ജനങ്ങള്‍ എല്ലാവരും തമിഴിനെ സ്നേഹിക്കുന്നവരാണ്. ഹിന്ദി ഭാഷയോട് എന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. മാതൃഭാഷക്ക് പകരം ഹിന്ദി ഭാഷയെ കൊണ്ടുവരുവാനുള്ള നീക്കത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. യുക്തിവാദിയായ ഇ വി രാമസ്വാമി ജ്വലിപ്പിച്ച ഭാഷാ സമരത്തിന്‍റെ അഗ്നിയാണ് ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ നിന്ന് തമിഴ്നാടിന്റെ പ്ലോട്ട് ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ സമീപനം വളരെ വേദനയുണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കാണാനായി പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും പ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
പ്ലോട്ടുകള്‍ നിരസിച്ച സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് സ്റ്റാലിന്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ എഴുതിയ കത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത് ജോണ്‍ പെന്നി ക്വിക്കാണ്. ഡാം നിര്‍മ്മാണത്തിലൂടെ കര്‍ഷകരുടെ ജീവിതം അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടണില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിങ്കലേപേട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകളും, കോളേജുകളും ആവിശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. ചെന്നൈയിൽ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.
പെണ്‍കുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് മാതാപിതാക്കള്‍ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. അധ്യാപകരെയോ ബന്ധുക്കളെയോ ആരെയും വിശ്വസിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രവും ശ്മശാനവും മാത്രമാണ് സുരക്ഷിതമായ സ്ഥലം. ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കു
നിങ്ങള്‍ക്ക് ഒരു അച്ഛനെപ്പോലെയും സഹോദരനെപ്പോലും സംരക്ഷകനായി ഞാനുണ്ട്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ വീട്ടുകാര്‍ അതിക്രമത്തിനെതിരെ പരാതി നല്കാന്‍ തയ്യാറാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരുവാനും അവരെ ശിക്ഷിക്കാന്‍ സാധിക്കും.
ജലക്ഷാമം രൂക്ഷമായ സംസ്ഥാനമാണ് തമിഴ്നാട്. അന്തര്‍സംസ്ഥാന നദികളെ ആശ്രയിച്ചാണ് കര്‍ഷകര്‍ കൂടുതലും കൃഷി ചെയ്യുന്നത്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കാന്‍ തയ്യാറാകണം.
തമിഴ്നാടിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണ് ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണം എന്നത്. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.
റോഡുകളുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെ വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ യാത്രക്കാരെ തടയുന്നതുമൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. അതിനാല്‍ താന്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് അത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതില്ല. ഇനി മുതല്‍ സുരക്ഷക്കായി 6 വാഹനം മതിയെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.
മൂന്നര ലക്ഷത്തോളം തമിഴ് അഭയാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി വിവിധ ജില്ലകളിലായി 100 -ലധികം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളില്‍ പലതും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്
കൂടുതല്‍ കാര്യക്ഷമമായി പരിശീലനം നല്‍കുന്ന ഉയര്‍ന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവതരിപ്പിച്ചത്
എച്ച്.ആര്‍.ആന്‍ഡ്.സി.ഇ യ്ക്കു കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പൂജ തമിഴിലായിരിക്കും, തമിഴില്‍ അര്‍ച്ചന നടത്തുന്ന പുരോഹിതന്മാരുടെ ഒരു ബോര്‍ഡ് സൂക്ഷിക്കും. എല്ലാ പൂജാരിമാര്‍ക്കും തമിഴില്‍ പൂജ നടത്താനുളള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം തകരുമെന്നറിഞ്ഞിട്ടും ലോക്ക്ഡൗണ്‍ എന്ന 'കൈപ്പേറിയ ഗുളിക' സ്വീകരിക്കാന്‍ തമിഴ്ജനത തയാറായി. അതിനിടയിലാണ് ചില സാമൂഹിക വിരുദ്ധര്‍ അടിയന്തിര ഉപയോഗത്തിനുളള മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നത്
പൌരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെ സമരങ്ങള്‍ നടത്തുകയും,ഒപ്പ് ശേഖരണം നടത്തിയെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇത്രയും കാലം പൌരത്വ നിയമത്തിനു അനൂകുലമായി നിന്നവര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അഭിനയിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം, കമലഹാസന്‍റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നിരുന്നു. വിജയകാന്ത് മത്സരിക്കുമെന്ന് പറഞ്ഞ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തിലാണ് ഡിഎംകെ നേതാവ് സ്റ്റാലിനുമായി വിജയകാന്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അഴഗിരി പറഞ്ഞിരുന്നു.