അമല്‍ നീരദുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഗാങ്സ്റ്റർ ഡ്രാമയായി റിലീസ് ചെയ്ത ബിഗ്ബി തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.
പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഭയങ്കരമായ സമ്മര്‍ദ്ദം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. നടനോ സംവിധായകനോ ആരുമാകട്ടെ എപ്പോഴും മികച്ച സൃഷ്ടികള്‍ പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു
ഈ സംഭവത്തോടെ സിനിമാമേഖലയിലെ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ദിലീപുമായി അവസാനം സംസാരിച്ചത് ഹോം സിനിമ ഇറങ്ങിയപ്പോഴാണ്. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും ചോദിച്ചില്ലെന്നും നടന്‍ 'ദി ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്‍റാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമയ്ക്കു ശേഷമുള്ള നീണ്ട അഞ്ചുവർഷങ്ങളിൽ ഭാവന മലയാളസിനിമയിലില്ലായിരുന്നു. ഇടയ്ക്ക് ചില വേദികളിൽ ആരവമുണർത്തുന്ന ഒരു താരമായി അവർ പ്രത്യക്ഷപ്പെട്ടെങ്കിലും
നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്കിന്‍, ഗൌതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യൂവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 3 ന് സിനിമയുടെ ഒരു പ്രേമോ വീഡിയോ പുറത്തുവിടുമെന്നാണ് സൂചന.
ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. എന്നാല്‍ വിവാദങ്ങളെയൊക്കെ കാറ്റില്‍ പറത്തി മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തിലാണ് സീറോ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഷാറൂഖ് മനസ് തുറന്നത്.
രു ബയോപിക് എന്ന നിലയിൽ 'ആയിഷ' എന്ന സിനിമയെ വിലയിരുത്തുമ്പോൾ നിലമ്പൂർ ആയിഷ എന്ന ഉജ്ജ്വലകലാകാരിയുടെ സാംസ്കാരിക രാഷ്ട്രീയ ഇടപെടലുകൾക്ക് അർഹിക്കുന്ന പ്രാധാന്യം സിനിമയിൽ നൽകിയില്ല എന്ന വിമർശനമുണ്ട് - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ആയിഷ' കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾ ചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.
ജവാനില്‍ ഷാറൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.
ലിജോ ജോസ് പെല്ലിശ്ശേരി ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരന്‍ തമ്പി ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചത്
ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മാളവിക മോഹന്‍ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റി. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.
ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൂടാതെ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി ആരാധകര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യൂ ദേവസി
സിനിമ ക്രൈം ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സ്വർണ്ണ ഏജന്‍റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.
ആയിഷ"റേറ്റിംഗിൽ മികച്ച കലാസൃഷ്ടിയായത് അതിലെ വിയർപ്പിൻ്റെ ഉപ്പുരസം കൊണ്ടാണെന്ന് ജലീല്‍ പറഞ്ഞു. ''ആയിഷ"കാണണം. നമ്മുടെ കുട്ടികളെ കാണിക്കണം.
റിലീസിന് മൂന്ന് ദിവസം അവശേഷിക്കെ 2.65 ലക്ഷം ടിക്കറ്റുകളാണ് മള്‍ട്ടിപ്ലെക്സ് തിയേറ്ററില്‍ മാത്രം വിറ്റുപോയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്ന ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടാനായാല്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാനാകുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
ഞാൻ ആദ്യം എന്നോടും പിന്നീട് പങ്കാളിയോടും കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ആരും മനഃപൂർവം വീഴുന്നില്ല. അത് സ്വഭാവികമായി സംഭവിക്കുന്നതാണ്. നല്ലൊരു ദിനം ആശംസിക്കുന്നു'
ഫിസിയോ തെറാപ്പി ചെയ്യുന്ന ചിത്രത്തവും അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ പരിക്കേറ്റ മുഖത്തിന്റെ സെൽഫിയും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു.
സിനിമ, ജീവിതത്തട്ടിൽ നിന്നും നാടകത്തട്ടിലേക്ക് തൂങ്ങിയാടുകയും തിരിച്ച് വരികയും ചിലപ്പോൾ കൂട് വിട്ട് കൂടുമാറുകയും ചെയ്യുന്നു! 'നാടകമേ ഉലകം'
മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു.
തങ്കം സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിക്ക് പൂവ് സമ്മാനിക്കാനാണ് വിദ്യാര്‍ത്ഥി സ്റ്റേജിലെത്തിയത്. ഷേക്ക് ഹാന്‍ഡ് നല്‍കിയതോടെ അപര്‍ണ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് വിഡിയോയില്‍ കാണാന്‍ സാധിക്കും.
പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന
സിനിമയിലെത്തി പതിനാറ് വര്‍ഷം പിന്നിടുമ്പോഴാണ് നടനെ തേടി ആദ്യത്തെ നായക വേഷം എത്തുന്നത്. നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം രഞ്‌ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.
ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്‌റ്റേര്‍ഡ് പതിപ്പുമാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി 9-നായിരിക്കും സിനിമകള്‍ റിലീസ് ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.
കാഴ്ച്ച -കേള്‍വി വൈകല്യമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ അതിന്‍റെ ഹിന്ദി പതിപ്പില്‍ ഓഡിയോ വിവരണവും സബ് ടൈറ്റിലുകളും ക്ലോസ് ക്യാപ്ഷനുകളും നല്‍കണമെന്ന് നിര്‍മ്മാതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു. കാഴ്ചയില്ലാത്തവർക്കും
മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം. അതേസമയം, ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ വികാരം ഒന്നാണ് എന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയമെന്ന് മമ്മൂട്ടി പറഞ്ഞു. കഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്
അടുത്തിടെ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിലെ തിയേറ്ററില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും മാള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
അതുപോലെയൊരു അഭിനയമാണ് തന്‍റെ സിനിമയിലും ആഗ്രഹിച്ചിരുന്നതെന്നും ലിജോ 'ദി ക്യൂ'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തമിഴുമായി മലയാളികൾക്ക് എല്ലാ അർത്ഥത്തിലും ബന്ധമുണ്ട്. തമിഴ് നാട്ടുകാർക്ക് നൻപകൽ നേരത്ത് മയക്കം ഒരു തമിഴ് സിനിമയായിട്ടും മലയാളികൾക്ക് ഒരു മലയാളം സിനിമയായിട്ടും
ആഗോളതലത്തിലാണ് ചിത്രം 25 കോടി രൂപ നേടിയത്. 2022 ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ രണ്ടാം ആഴ്ച പിന്നിടുകയാണ്. പുതുവര്‍ഷത്തിലും കാപ്പ വിജയ കരമായി പ്രദര്‍ശനം തുടരുകയാണെന്ന സന്തോഷം പങ്കുവെച്ച് പൃഥ്വിരാജും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അര്‍ജുന്‍ അശോകനും അനശ്വര രാജനും ഒന്നിച്ചെത്തിയ സൂപ്പര്‍ ശരണ്യ വന്‍ വിജയം നേടിയതോടെ ഈ ചിത്രത്തിനും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈന്‍റെ മറുപടി. കൌമുദി മൂവീസിന്‍റെ ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ പത്താന്‍ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിലെ ഒരു സീനില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടത്തുകയും ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു.
ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാംഭാഗത്തിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ദളപതി 67' നൂറു ശതമാനം തന്‍റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയിയുടെയും 50% തന്‍റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല എന്നതാണ് ഒരു പ്രത്യേകത.
അമിതാഭ് ബച്ചന്‍റെ കഴിവിനെ അങ്ങേയറ്റം ബഹുമാനിക്കുകയും അദ്ദേഹത്തിന്‍റെ മകനായതില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് താനെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. നടന്‍ സുനില്‍ ഷെട്ടിയടക്കം നിരവധിപ്പേര്‍ അഭിഷേക് ബച്ചന്‍റെ ട്വീറ്റിനെ പിന്തുണയ്ക്കുകയും ചെയ്തു.
ബേഷാരം രംഗ് എന്ന ഗാനരംഗങ്ങളില്‍ ദീപിക ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. എന്തിനാണ് ഇത്തരം വിവാദങ്ങളെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബൈജു സന്തോഷ് പറഞ്ഞു.
പാന്‍ ഇന്ത്യന്‍ സിനിം ആര് നിര്‍മ്മിച്ചാലും വളരെ സന്തോഷമാണ്. എന്നാല്‍ ഈ സിനിമയില്‍ ഒരു നടനോ, സംവിധായകനോ, നിര്‍മ്മാതാവായോ ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ അതാണ് കൂടുതല്‍ സന്തോഷം തരികയെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ഷാറൂഖ് ഖാന്‍ മാത്രമാണ് ബ്രിട്ടിഷ് മാഗസിന്‍റെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇക്കാര്യം നടന്റെ മാനേജർ പൂജ ദഡ്‍ലാനിയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ ആരംഭിച്ച പ്രസംഗത്തിനെ ആളുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ആരോഗ്യപ്രശ്നം മൂലം ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് സിനിമാ പ്രേമികള്‍ ഒന്നടങ്കം സാമൂഹിക മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്തിരുന്നു.
കൊവിഡിന് മുന്‍പേ ചര്‍ച്ചകള്‍ ആരംഭിച്ച ചിത്രമാണ് റോയ്. ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമ വൈകുകയായിരുന്നു. അതിനിടയിലാണ് റോഷാക് റിലീസ് ചെയ്യുന്നത്. അതിനുലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
സിനിമ ഹിന്ദുമതത്തിനെതിരാണെന്നാണ് സഞ്ജയ് തിവാരി പരാതിയില്‍ പറയുന്നത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ പത്താന്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം.
ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാണ് സിനിമ റിലീസ് ചെയ്യുകയെന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.
ആകാംഷയും കൗതുകവും ഉണർത്തുന്ന ഒരു സിനിമയാണ് നാലാം മുറ എന്ന് ട്രെയ്‌ലറില്‍ നിന്നുതന്നെ വ്യക്തമാണ്. സസ്പെന്‍സ് ത്രില്ലറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഈ മാസം 23-ന് ചിത്രം തിയേറ്ററുകളിലെത്തും.
അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ഐ എഫ് എഫ് കെയില്‍ പ്രതിഷേധിച്ച മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് രഞ്ജിത്തിന്‍റെ പ്രതികരണം.
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത ആഗ്രഹിച്ചു തന്നെയാണ് ചിത്രത്തിന് കയറിയതെങ്കിലും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്ന്. പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ചായാഗ്രാഹകൻ 'തേനി ഈശ്വർ 'നന്‍ പകല്‍ നേരത്ത് മയക്ക' ത്തിന്റെ ദൃശ്യങ്ങളെ അതിമനോഹരമാക്കി
മികച്ച സിനിമകള്‍ ചെയ്തിരുന്ന സംവിധായകന്‍മാര്‍ വരെ അവരുടെ ശൈലി ഉപേക്ഷിച്ച് പുതിയ ഒരു രീതിയില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചത് മറാത്തിയില്‍ വലിയ പ്രതിസന്ധിക്ക് വഴിവെച്ചുവെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ബേസില്‍ ജോസഫിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിനുപിന്നാലെയാണ് ബേസില്‍ ജോസഫിനെ അഭിനന്ദനം അറിയിച്ച് ആന്‍റോ ജോസഫ് രംഗത്തെത്തിയത്.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഡബ്ല്യൂ സി സി എന്ന സംഘടന മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദിച്ചാല്‍,എ അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി തനിക്ക് പറയാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി സിനിമയുണ്ടാവുകയെന്നതാണ് പ്രധാനം. പുതുതായി വരുന്നവർക്ക് ജോലി സ്ഥിരപ്പെടലാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് വേതനത്തെപറ്റി ചിന്തിക്കേണ്ടത്. കാശിനുവേണ്ടി സിനിമകള്‍ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാളെയാണ് സിനിമ തിയേറ്ററിലെത്തുന്നത്. ട്രെയിലറിന് ലഭിച്ച സ്വീകരണം സിനിമയ്ക്കും കിട്ടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ ഡയറക്ടറും ആശുപത്രി മാനേജ്മെന്‍റും സംയുകതമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരാതി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. സിനിമയില്‍ നിന്നും ആശുപത്രിയുടെ പേര് നീക്കം ചെയ്തതായി നിര്‍മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു.
സിനിമയുടെ ആദ്യ പോസ്റ്റര്‍ മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 'അവനെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമമാണ്' എന്ന ടാഗ് ലൈന്‍ നല്‍കിയാണ് ആദ്യ പോസ്റ്റര്‍ സിനിമയുടെ പ്രേക്ഷകര്‍ പുറത്തുവിട്ടത്. പോലീസ് വേഷമാണ് മമ്മൂട്ടിയും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.
സിനിമയിലുണ്ടാകുമെന്നും അടുത്ത വര്‍ഷം ആദ്യമായിരിക്കുമെന്നും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും സുധ കൊങ്കരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ പറയുന്നു. സുധാ കൊങ്കരയുടെ സംവിധാനത്തിലൂടെ രത്തന്‍ ടാറ്റയുടെ ജീവിതകഥയും മനോഹരമായ ചിത്രമായി മാറുമെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തുന്നത്.
ഈ മാസം 11- നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്തത്. സിനിമയുടെ ആദ്യദിനം മുതല്‍ വിനീത് ശ്രീനിവാസന് വളരെ പ്രേക്ഷക പ്രശംസ നേടിയെടുക്കാനും സാധിച്ചു. കൂടാതെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ശ്രീനിവാസന്‍ ആരാധകരോട് പറഞ്ഞിരുന്നു.
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന 'ക്രിസ്റ്റഫര്‍' സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.
ഓരോരുത്തര്‍ക്കും സിനിമയെപ്പറ്റി വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുണ്ടാവുക. സിനിമയില്‍ നമ്മുക്ക് സംഭവിക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രേക്ഷകന് സാധിക്കുമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സക്സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അൽപം തിരക്കായിരുന്നതിനാൽ ജയ ജയ ജയ ജയ ഹേ സിനിമ ഇന്നാണ് കാണാൻ കഴിഞ്ഞത്. സിനിമയെക്കുറിച്ച് ഒട്ടേറെ പ്രമുഖ വ്യക്തികളുടെ മികച്ച അഭിപ്രായങ്ങൾ കണ്ടതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാണാൻ കയറിയത്. എന്നാൽ സിനിമ കണ്ട് ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, സിനിമ കണ്ടുകഴിഞ്ഞ്
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 6 ഗര്‍ഭിണികളുടെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇപ്പോള്‍ അയാള്‍ ചെയ്യുന്നു എന്നതാണ് ഇന്ററസ്റ്റിംഗ്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഷറഫുദ്ദീന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.
എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവിടെചെന്ന് ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു.
റോഷാക്ക് ഇപ്പോഴാണ് കണ്ടത്. വൈകാരിക രംഗങ്ങള്‍ക്കിടയില്‍ താങ്കള്‍ കുരിക്കിടുന്ന നിമിഷനേര മൌനങ്ങള്‍, സാധാരണ ക്ലോസ്അപ്പുകളെപ്പോലും നാടകീയമാക്കുന്ന തീക്ഷ്ണമായ നോട്ടങ്ങള്‍, സ്വരസംക്രമത്തില്‍ (Modulation) കാത്തുസൂക്ഷിക്കുന്ന അറ്റവിദ്യകള്‍, വിലക്ഷണവും പ്രസന്നവുമായ മന്ദസ്മിതങ്ങള്‍, സ്വന്തം അഭിനയ മികവിലുള്ള അഭാരമായ കയ്യടക്കം..
നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊപ്പം ഡബ്ല്യൂ സി സിയുടെ നിരന്തരമായ ആവശ്യവും പരിഗണിച്ചാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയില്‍ റിട്ടേയേഡ്
ആളുകള്‍ക്ക് സ്വയം ബോധ്യമുണ്ടായി ഇത്തരം രീതികളില്‍ നിന്നും മാറണമെന്നും തന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ചില പ്രമുഖരായ വ്യക്തികളെ വലിച്ചിഴയ്ക്കുന്നത് വളരെ വേദനയുണ്ടാക്കുന്നുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്.
കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 5 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ,
വിപിൻദാസ് എന്ന സംവിധായകനിൽ നിന്നും ഇനിയും മലയാളിക്കു ഒരുപാട് പ്രതീക്ഷിക്കാം. ഗൗരവമേറിയ യാഥാർഥ്യങ്ങളെ എത്ര ലളിതവും, നർമ്മബോധത്തോടെയുമാണ് അയാൾ കൈകാര്യം ചെയ്തത്. ബേസിൽ ജോസഫ് കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലർത്തി. ബേസിൽ മലയാള സിനിമയ്ക്ക് മുതൽക്കൂട്ട് തന്നെയാണ്. - എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.
150 സ്ക്രീനുകളിലാണ് ആദ്യം സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമയ്ക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞതോടെ 180 സ്ക്രീനുകളിലാണ് ജയ ജയ ജയ ജയഹേ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ജയ ജയ ജയ ജയ ഹേ നവംബര്‍ 11 റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വൽസ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത' എന്ന് കുറിച്ചുകൊണ്ടാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. മറ്റ് പല സിനിമകളിലെയും പാട്ട് സീനുകള്‍ ഉള്‍പ്പെടുത്തിയാണ് മുകുന്ദന്‍ ഉണ്ണി അസോസയേറ്റിലെ ഗാനം തയ്യാറാക്കിയിരിക്കുന്നത്. വളരെ രസകരമായ വീഡിയോ സാമൂഹിക മധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നല്ല റിസ്കാണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമായി തനിക്ക് അറിയാം. എങ്കിലും പരീക്ഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. നിലവിൽ ഏറ്റെടുത്ത കുറച്ച് സിനിമകളിൽ നിന്നു ഉടൻ മാറാനാവില്ല. അതും തീർക്കണം,' ജീത്തു ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.
'സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയപ്പോള്‍ അച്ഛന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടാൻ കാത്തിരിക്കുകയായിരുന്നു. സിനിമ നേരത്തെ തുടങ്ങാമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അച്ഛന്റെ രോഗം ഭേദമാകുന്നതുവരെ കാത്തിരിക്കാന്‍ മറ്റ് അഭിനേതാക്കള്‍ തയ്യാറായിരുന്നു. അത് അച്ഛന് നല്‍കിയ ഊര്‍ജം വളരെ വലുതായിരുന്നു.
അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ നിറവയറോടെ ആലിയ ഭട്ട് എത്തിയതും വാര്‍ത്തയായിരുന്നു.
മികച്ച കഥയാണെങ്കില്‍ ബോക്സ് ഓഫിസ് കളക്ഷനൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്നും അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നതെന്നും ജിത്തു ജോസഫ് 'കൗമുദി മൂവിസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജിത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍' സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ പരാമര്‍ശം.
സിപിഒ ഗിരി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തിൽ അവതരിപ്പിച്ചത്. ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 6 ഗര്‍ഭിണികളുടെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സിനിമാ സെറ്റില്‍ വെച്ച് സംവിധായകനുമായി ആശയസംഘട്ടനമുണ്ടായിരുന്നു. എന്നാല്‍ വളരെ സൗഹാര്‍ദപരമായാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. രണ്ടുപേരുടെയും ചിന്താഗതികള്‍ വളരെ വ്യത്യസ്തമായിരുന്നു. അതേസമയം, സംവിധായകന്‍ കൂടിയായ വിനീത് തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന്
ജയ ജയ ജയ ജയഹേ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബന്യാമിനും രംഗത്തെത്തിയിരുന്നു. തിയറ്റര്‍ ഒന്നാകെ ചിരിച്ചുമറിയുന്നത് ഈ അടുത്തൊന്നും കണ്ടിട്ടില്ലെന്നും ബേസില്‍ അവതരിപ്പിച്ച രാജേഷും ദര്‍ശന അവതരിപ്പിച്ച ജയയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. വിപിന്‍ ദാസാണ് ജയ ജയ ജയ ജയഹേ സംവിധാനം ചെയ്തിരിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണി
പാര്‍വതി തിരുവോത്ത്, സയനോര, നിത്യ മേനോന്‍, പദ്മ പ്രിയ, നദിയ മൊയ്തു, അര്‍ച്ചന പദ്മിനി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളെ കൈകര്യം ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും പുതിയ തലമുറയിലുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് ചര്‍ച്ച ചെയ്യുന്നത്
കൂടാതെ പ്രമോഷന്‍ രീതികളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും നിര്‍മല്‍ സഹദേവ് പറഞ്ഞു. സിനിമയിൽ പൃഥ്വിയില്ല. ജനുവരിയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്. അതിനുശേഷം എമ്പുരാനിൽ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കുമെന്നും നിര്‍മല്‍ സഹദേവ് ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഭീഷ്മ പര്‍വം'. ഈ സിനിമ വലിയ വിജയം നേടിയപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത് ബിലാല്‍ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചായിരുന്നു. ബിലാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വീണ്ടും ബിഗ് ബിയെക്കുറിച്ച് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
യശോദയുടെ ട്രൈലറിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഈ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ പലവെല്ലുവിളികളെയും തരണം ചെയ്യാന്‍ എനിക്ക് ശക്തി പകരുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അറിയുന്നതിനേക്കാള്‍ കൂടുതലാണ് അറിയാത്തത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.
സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്. അടുത്തിടെ സംസ്ഥാനത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി മമ്മൂട്ടി സൈക്കിള്‍ സമ്മാനിച്ചിരുന്നു. തീരദേശ പ്രദേശങ്ങള്‍, ആദിവാസി മേഖല, ഗ്രാമങ്ങള്‍
നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ മികച്ച ഒരു ഹൊറർ ത്രില്ലറാണ് ഒരുക്കിയിരിക്കുന്നത്. സിനിമ റിലീസായ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയ്ക്ക് സാമ്പത്തിക വിജയം നേടാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണ്. എത്ര നാളായി ഇതുപോലെയൊരു കഥ കേട്ടിട്ട്. മുത്തശി കഥയുടെ ഒരു മോഡേണ്‍ ഫിലിം അപ്ഡേറ്റഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സിനിമയാണ് കുമാരിയെന്നും ഈ 28-ാം തിയതി കുമാരി റിലീസാവുമ്പോള്‍ കുടുംബ സമേതം സിനിമ
ഈ സാഹചര്യത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ഇരുവരും വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് കണ്ടെത്തല്‍. വിവാഹിതരായത് 2016-ലാണ് എന്നത് തെളിയിക്കുന്നതിന്‍റെ രേഖകളും നയന്‍ താര- വിഗ്നേഷ് ശിവനും അന്വേഷണ സംഘത്തിനുമുന്‍പില്‍ ഹാജരാക്കിയിരുന്നു.
അഭിനയിക്കാന്‍ വരുന്ന ആരെയും അദ്ദേഹം ശല്യപ്പെടുത്തുന്നത് താന്‍ കണ്ടില്ല. എല്ലാവരോടും മികച്ച നന്നായി മാത്രമാണ് ഷൈന്‍ ടോം പെരുമാറുന്നത് താന്‍ കണ്ടിട്ടുള്ളതെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 'കുമാരി' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.
ഈ സിനിമ റിലീസുചെയ്തതിനു ശേഷം പത്തൊൻപതാമത്തെ സ്വീകരണച്ചടങ്ങിലാണ് ഇന്നു പങ്കെടുക്കുന്നത്. നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികൾ ഇതൊക്കെ കൊണ്ടുതന്നെ ഈ ചിത്രത്തെ അവഗണിക്കുമോ എന്നറിയില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.
സിസ്റ്റം ഹാങായി കിടക്കുകയാണ്. അതൊന്ന് റെഡിയായിട്ടുവേണം ഗോള്‍ഡ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍. ഞാന്‍ ഇത് തമാശയായി പറയുന്നതല്ല. ഫൂട്ടേജ് വേറെ ഒരു സിസ്റ്റത്തിലുണ്ട്. അതുകോണ്ട് സിനിമ ഡിലിറ്റായിയെന്ന് ഓര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല - ലിസ്റ്റിന്‍ ജോസഫ് പറഞ്ഞു.
അതിനുപിന്നാലെ 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം' എന്ന ക്യാപ്ഷന്‍ നല്‍കി ഫേസ്ബുക്കില്‍ അഡ്വ. മുകുന്ദന്‍ ഉണ്ണിയെന്ന പ്രൊഫൈലില്‍ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഇത് സിനിമയുടെ
ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രക്രിയകള്‍ക്കുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 30 ന് അങ്കമാലി ടിബി ജംഗ്ഷനിലെ സിഎസ് ഓഡിറ്റോറിയത്തില്‍ വച്ച് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നമ്പി നാരായണന്‍ ഉദ്ഘാടനം ചെയ്യും.
കഥയില്‍ തിരുത്തലുകള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന എന്റെ നിലപാട് അവരുടെ ഈഗോയെ ബാധിച്ചു. നവാഗതനായ എന്നെ സിനിമാമേഖലയില്‍ നിന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ എന്റെ പേര് സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്ന് അവര്‍ വാശി പിടിച്ചു.
ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ സുഹൃത്തുക്കള്‍ വഴി എന്നെ തേടി വന്നതാണ്. ഒരു അവസരത്തിനായി ആരുടെയും മുന്‍പിലും പോയിട്ടില്ല. കാസര്‍കോടിന്‍റെ ഭാഷയും സംസ്ക്കരവും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ,
എലോണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഷാജി കൈലാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഷൂട്ട് ചെയ്ത ചിത്രമാണെന്നും വേറൊരു മൂഡാണ് ചിത്രത്തിനുള്ളതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ സിനിമ ലാഗ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ബന്ധവുമായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഞാനും അമീര്‍ സാറും തമ്മില്‍ നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഞങ്ങൾ ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണെ'ന്നാണ് അദ്വൈത് ചന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സിനിമയുടെ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആക്ഷനും സസ്പെന്‍ഷനും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന
ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ ലാല്‍ ചിത്രത്തിലെത്തുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ടീസറിനും പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്,മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. കേരളത്തില്‍ 250-ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്
തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം
പ്രേക്ഷകര്‍ക്ക് താന്‍ അവതരിപ്പിച്ച വേഷം ഇഷ്ടമായിയെന്നറിയുമ്പോള്‍ വളരെ സന്തോഷമുണ്ട്. ചിരഞ്ജീവിക്കൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ഈ സിനിമ തനിക്ക് തന്ന സംവിധായകന്‍ മോഹൻരാജയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും' നയന്‍താര പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മോൺസ്റ്ററിന്‍റെ റിലീസ് തിയതി പല തവണ മാറ്റിവെച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മറ്റുസിനിമകളെ അപേക്ഷിച്ച് മോൺസ്റ്ററിന് കൂടുതല്‍ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമായി വന്നതിനാലാണ് ചിത്രം റിലീസ് ചെയ്യുന്നത് നീണ്ടുപോയതെന്നാണ് വൈശാഖ് നല്‍കിയ വിശദീകരണം.
എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിനെതിരെ വിമര്‍ശനം ഉന്നയിച്ച ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എം എ ബേബിയുടെ പ്രതികരണം. 'വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിന് അഭിനന്ദനങ്ങൾ.
ഈ പോസ്റ്ററില്‍ നിഗൂഢത നിറഞ്ഞു നില്‍ക്കു സിനിമയിലുടനീളം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ലാണ് തോമസ് മലയാള സിനിമയിൽ അരങ്ങേറുന്നത്. 2015-ൽ പുറത്തിറങ്ങിയ 'ആട്' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് ആൻമരിയ കലിപ്പിലാണ്
ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലി ഖാനാണ് വേഷമിടുന്നത്. സീതയായി കൃതി സനോണുമാണ് എത്തുന്നത്. ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഗ്രാഫിക്സിന് തന്നെയാണെന്നതാണ് ശ്രദ്ധേയം. കൂടാതെ രാവണന് ഇസ്ലാമിക് രൂപം കൊടുത്തത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ആഞ്ജലീന ജോളി കോടതിയെ അറിയിച്ചത്. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരെ കുറ്റം ചുമത്താന്‍ വിസമ്മതിച്ചുവെന്നും ആഞ്ജലീന ജോളി കൂട്ടിച്ചേര്‍ത്തു. ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് മുൻ ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്.
സിനിമ ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ പാടില്ലെന്നും ആരുടെയും തൊഴില്‍ നിഷേധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ വിഷയത്തില്‍ മമ്മൂട്ടി പറഞ്ഞത്. അന്നം മുട്ടിക്കുന്ന പരിപാടികള്‍ ആരും സ്വീകരിക്കരുതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക് പിന്‍വലിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും
ഇന്നത്തെ കളക്ഷന്‍ കൂടി വരുമ്പോള്‍ ചിത്രം 250 കോടി നേടുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 30- നാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം 125 കോടി രൂപക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
2020 -ലാണ് ശംഭു കുമാര്‍ പരാതി നല്‍കിയത്. വെബ് സീരിസില്‍ സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപാരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. എക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്ത
പ്രമോഷന് കഴിഞ്ഞ് സ്റ്റേജില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരെ ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റൊരാള്‍ ലൈംഗീകാതിക്രമം
ഇന്നലെ രാത്രിയാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരത്തെ എത്തിച്ചത്. നടിയുടെ ആരോഗ്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമായ ദീപിക സുഖം പ്രാപിക്കുന്നുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ
മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ തെന്നിന്ത്യന്‍ താര ങ്ങളടങ്ങുന്ന വേദിയിലെ ജയറാമിന്റെ പ്രകടനത്തിന്‍റെ വീഡിയോ പങ്കുവെച്ചായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. വേദിയില്‍ മണിരത്‌നത്തെയും നടന്‍ പ്രഭുവിനെയുമാണ് ജയറാം അനുകരിച്ചത്.
ഒരിക്കലും എന്‍റെ മുന്നിലുള്ള ആളെ ബുദ്ധിമുട്ടിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്ന് തന്നെയാണ് വീട്ടില്‍ നിന്നും ചെറുപ്പം മുതല്‍ പഠിപ്പിച്ചിട്ടുള്ളത്. താനും റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുള്ളയാളാണ്. ആരുടെ ജോലിയേയും താഴ്ത്തിക്കെട്ടമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ഇന്റര്‍വ്യൂകളില്‍ പ്രതികരിച്ച് പോകുന്നതാണ്.