ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ, ഈ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നിൽ പ്രദർശിപിച്ചതിന് ഇവർ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം
എവിടെയോ ആരെയോ കുത്തിയതിനുപോലെ തോന്നുന്നുവെന്നും പരസ്യവാചകം കൊളളാമെന്നുമൊക്കെയാണ് കമന്റുകള്‍. പ്രഭാസ് ചിത്രം ആദിപുരുഷ് തിയറ്ററുകളിലെത്തിയപ്പോള്‍ ഹനുമാനുവേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് സംവിധായകന്‍ ഓം റാവത്ത് പ്രഖ്യാപിച്ചിരുന്നു.
മലയാളം ഫിലിം ഇന്‍ഡസ്ട്രി ട്രാക്കറായ എ ബി ജോര്‍ജാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുടി നെറുകയില്‍ കെട്ടി ഗുസ്തിക്കാരന്‍റെ ലുക്കില്‍ ഇരിക്കുന്ന മോഹന്‍ ലാലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
ഉള്‍വലിഞ്ഞു നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതയായ ദിനങ്ങളായിരുന്നു കഴിഞ്ഞു [പോയതെന്നും സാമന്ത പറഞ്ഞു. പള്ളിയില്‍ നിന്ന് മെഴുകുതിരി കത്തിക്കുന്ന ചിത്രത്തോടൊപ്പമാണ് സാമന്ത വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചത്
എന്റെ ജീവിതത്തിൽ എനിക്ക് കൈമുതലായുള്ളത് എന്നും ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നു എന്നത് തന്നെയാണ്. അതിലേക്ക് പുതുതായി ഒരോ ഇഴകൾ തുന്നിച്ചേർത്തു കൊണ്ടു തന്നെയായിരുന്നു എന്റെ ഈ യാത്രകളും. ഈ സിനിമ പിറവി കൊണ്ടതു തന്നെ ഇത്തരം ഒരു സൗഹൃദ കൂട്ടായ്മയിൽ നിന്നുമാണ്.
അതിഭീകരമായ ബോഡി ഷെയ്മിങ്ങിനാണ് താന്‍ ഇപ്പോള്‍ ഇരയാകുന്നതെന്നും ഹണി റോസ് പറഞ്ഞു. മനോരമ ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. അടുത്തിടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.
നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോള്‍ വിജയ് യേശുദാസ് വ്യക്തമാക്കി. അതോടൊപ്പം, ബോളിവുഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിലുപയോഗിച്ചെന്നും വിജയ് യേശുദാസ് പറഞ്ഞു.
ഏപ്രില്‍ 21-നാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച പ്രേക്ഷക പ്രീതി നേടാന്‍ സാധിച്ചിരുന്നു. സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിര്‍മ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്
ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള നെറ്റ്ഫ്ലിക്സ് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ലോകമെമ്പാടുമായി പത്തു കോടിയിലേറെ ആളുകള്‍ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു
2018 എന്ന സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു.
നടന്റെ കരിയറിലെ ആദ്യ ബയോപിക് ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സംവിധായകന്‍ സത്യ രത്‌നം ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.
ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ മിഥുൻ മാനുവൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തിറങ്ങിയ പോസ്റ്ററില്‍ ജയറാമുള്ളത്.
അപ്പുറത്ത് ഇന്നസെന്റ് ഇല്ലല്ലോ എന്ന് ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞ ഉടനെ കട്ട് ചെയ്തു. വർഷങ്ങളായുള്ള ശീലമാണ്. ഒന്നുകിൽ അങ്ങോട്ട് - അല്ലെങ്കിൽ ഇങ്ങോട്ട്! ദിവസം ആരംഭിക്കുന്നത് ആ സംഭാഷണങ്ങളിലൂടെയാണ്
കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.. ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ കൊലപാതകം
സംവിധാനത്തിന് പുറമെ സിനിമാട്ടോഗ്രഫിയും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും കലാസംവിധാനവും എന്നിങ്ങനെ എല്ലാ മേഖലകളിലും സിനിമ മികവ് പുലര്‍ത്തിയിട്ടുണ്ട്
എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് '2018' എന്ന ചിത്രം കുതിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും നിരത്തും. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും നടന്മാരെ പിന്തുണച്ച് നടന്‍ ചോദിച്ചു.
അച്ഛനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം സെറ്റിലെ എല്ലാവരുടെയും കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. അദ്ദേഹത്തില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു' -ആര്യന്‍ ഖാന്‍ പറഞ്ഞു.
സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ്
ട്രെയിലർ ഇറങ്ങാൻ പോലും സിനിമറ്റോഗ്രാഫ് നിയമം 1952 പ്രകാരംരൂപീകരിച്ച സെൻസർബോർഡ് അംഗീകാരം നൽകേണ്ടതാണെന്ന് നൂര്‍ബിന ഫേസ്ബുക്കില്‍ കുറിച്ചു.
മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്
അഭിനേതാക്കൾ എല്ലാവരും ആഷിഖ് വരച്ച വൃത്തത്തിൽ നിന്നു. പൂർണമായും സംവിധായകന്റെ സൃഷ്‌ടിയായ സിനിമയാണ് നീലവെളിച്ചം എന്ന് പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി 'ദ് കേരള സ്റ്റോറി' എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു.
ഒരു സംഭവമുണ്ടാകുമ്പോള്‍ അത് കണ്ടിട്ട് വിടാതെ പിന്നെ അതിനെക്കുറിച്ച് കുറെയാളുകള്‍ ചര്‍ച്ച ചെയ്യുക. ഇതിന് ഉത്തരമായി വേറെ കുറെ ചാനലില്‍ ഇന്‍റര്‍വ്യൂ കൊടുത്ത് സംഭവം വിശദീകരിക്കണമെന്ന് തോന്നാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഈ ഭാഷകളില്‍ സിനിമ ചെയ്യുമ്പോള്‍ ഭാഷയുടെ കാര്യത്തില്‍ ആരെങ്കിലും സഹായിക്കേണ്ടി വന്നേക്കും. പക്ഷേ എനിക്കു നന്നായി അനുകരിക്കാനാകും. താന്‍ ചെയ്യുന്ന പുതിയ വെബ് സീരിസായ സിറ്റഡെലിൽ ഒൻപതു ഭാഷ സംസാരിക്കുന്നുണ്ട്.
പണ്ടാറടങ്ങാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സിനിമ ഏപ്രില്‍ 14- നാണ് തിയേറ്ററിലെത്തുക. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിയും ബസൂക്കയുടെ പോസ്റ്റര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡിനോ ഡെന്നീസാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയില്‍ ഗൗതം വാസുദേവ് മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്.
രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ല. എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍.
മാര്‍ച്ച് 22-ന് ആമസോണ്‍ പ്രൈമിലൂടെയാണ് പഠാന്‍ സ്ട്രീമിങ് ആരംഭിച്ചത്. ജനുവരി 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം 50 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയത്. അതേസമയം, സിനിമ ചില വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബാബുരാജിന്റെ മൂത്ത മകൾ സാബിറെയെ ഇക്കാര്യം അറിയിച്ചിരുന്നു. അവരുടെ സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് ഗാനം സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള വിവാദം തെറ്റിദ്ധാരണ മുലമുണ്ടായ ആശയക്കുഴപ്പമാണ്' എന്ന് ഒപിഎം സിനിമാസിന്റെ പ്രസിദ്ധീകരണത്തിൽ പറയുന്നു.
മുന്‍പോട്ട് അത്തരം സിനിമകള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ത്രില്ലറിന്റെ കാര്യത്തിൽ അങ്ങനെയല്ല, പരീക്ഷിക്കാനുണ്ട്. എന്ത് വ്യത്യസ്തമായി കൊണ്ടുവരണമെന്നാണ് ചിന്തിക്കുന്നതെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ പേപ്പേഴ്സിന്റെ പ്രമോഷൻ ചടങ്ങിൽ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു. പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു. അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല,
ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.
മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ആക്ഷേപഹാസ്യ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ മാസം 24- ലാണ് സിനിമ പ്രദര്‍ശനം ആരംഭിക്കുക. നവാഗതനായ മഹേഷ് വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ജവാന്‍റെ റിലീസ് ഒക്ടോബറിലേക്ക് നീളുമെന്നുമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വൈകാതെ പ്രഖ്യാപനം വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്നു തവണ റിലീസ് പ്രഖ്യാപിച്ചിട്ടും സിനിമ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തറിഞ്ഞതിലുള്ള വിഷമം മാത്രമേ അദ്ദേഹത്തിനുള്ളൂവെന്നും എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. നിലവിലെ സാഹചര്യത്തില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കില്ലെന്നും റിപ്പോർട്ടർ ലൈവിനോട് വിപിൻ ദാസ് പറഞ്ഞു.
മാര്‍ച്ച് 4- നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടി സംബന്ധിച്ച് അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റില്‍ മാര്‍ച്ച നാലിലെ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ചാര്‍ട്ട് പ്രകാരം മാർച്ച് 3ന് അറ്റ്‌ലാന്റയിലും
കുടുംബ ബന്ധങ്ങളില്‍ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ വളരെ കൃത്യമായി വരച്ചിടാന്‍ നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷറഫിന് സാധിച്ചു. പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഭാവന എന്ന അഭിനേത്രി നീണ്ട ആറു വർഷങ്ങൾക്കു ശേഷം ഗംഭീരമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.
ജോണി ആന്റണി, ജിനു വി എബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ഡാർവിൻ കുര്യാക്കോസിന്റെ ആദ്യ സംവിധാനമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ. പൃഥ്വിരാജ് നായകനായി എത്തിയ കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ
അത് ചിലപ്പോൾ എൻ്റെ ആസ്വാദനത്തിൻ്റെ പ്രശ്നവുമാകാം.പക്ഷേ ജീവിതത്തിൽ ഭാവന എടുത്ത ചില തീരുമാനങ്ങൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.ബഹുമാനം തോന്നിപ്പിച്ചിട്ടുണ്ട്.
പ്രതിസന്ധികളെ അതിജീവിച്ചവർ, ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുമെന്ന് എ എ റഹിം പറഞ്ഞു. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങളെന്ന് എം പി ഫേസ്ബുക്കില്‍ കുറിച്ചു.
അഖില്‍ അക്കിനേനിയും സാക്ഷി വൈദ്യയുമാണ് 'മല്ലി മല്ലി' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ചുവട് വെച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. അദിത്യ ഐയ്യങ്കാറാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണ,മാണ് ലഭിക്കുന്നത്. സിനിമയ്ക്ക് ആവശ്യമായ ലൊക്കേഷന്‍സ് എല്ലാം തീരുമാനമായെന്നാണ് സൂചന.
മിടുക്ക് കാണിച്ചിട്ടുണ്ട്. ക്യാമറയോടിപ്പോയി ഒപ്പിയെടുക്കുന്ന ആ ഉപകഥകളെ ഒരു കോമണ്‍ സ്പേസില്‍ ഇതള്‍ വിടര്‍ത്തി അവസാനിപ്പിക്കുക എന്നതാണ് അത്തരം സിനിമകള്‍ ക്ലെെമാക്സില്‍ ചെയ്യുന്നത്. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ ആ പറ്റേണില്‍ തന്നെ മുന്നോട്ടുപോകുന്ന സിനിമ പക്ഷെ അവസാനിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് രോമാഞ്ചത്തെ മുന്‍ചൊന്ന സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.
ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ബി ഉണ്ണികൃഷണന്‍ അടുത്തിടെ സംവിധാനം ചെയ്ത ആറാട്ട് സിനിമയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി വളരെ മുന്‍പിലാണ്. സിനിമയുടെ മേക്കിംഗ് ഗംഭീരമാണെന്നും
മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ അത് ഒഴിവാക്കിയിരുന്നു’’ - സംയുക്ത പറഞ്ഞു.
അമല്‍ നീരദുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഗാങ്സ്റ്റർ ഡ്രാമയായി റിലീസ് ചെയ്ത ബിഗ്ബി തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.
പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഭയങ്കരമായ സമ്മര്‍ദ്ദം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. നടനോ സംവിധായകനോ ആരുമാകട്ടെ എപ്പോഴും മികച്ച സൃഷ്ടികള്‍ പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു
ഈ സംഭവത്തോടെ സിനിമാമേഖലയിലെ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. ദിലീപുമായി അവസാനം സംസാരിച്ചത് ഹോം സിനിമ ഇറങ്ങിയപ്പോഴാണ്. ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും ചോദിച്ചില്ലെന്നും നടന്‍ 'ദി ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രം ഒരു ഫാമിലി എന്റർറ്റെയിൻമെന്‍റാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
2017ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന സിനിമയ്ക്കു ശേഷമുള്ള നീണ്ട അഞ്ചുവർഷങ്ങളിൽ ഭാവന മലയാളസിനിമയിലില്ലായിരുന്നു. ഇടയ്ക്ക് ചില വേദികളിൽ ആരവമുണർത്തുന്ന ഒരു താരമായി അവർ പ്രത്യക്ഷപ്പെട്ടെങ്കിലും
നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്കിന്‍, ഗൌതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യൂവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 3 ന് സിനിമയുടെ ഒരു പ്രേമോ വീഡിയോ പുറത്തുവിടുമെന്നാണ് സൂചന.
ഇതാണ് സിനിമയ്ക്കെതിരെ വിവാദമുയര്‍ന്നുവരാനുള്ള പ്രധാനകാരണം. എന്നാല്‍ വിവാദങ്ങളെയൊക്കെ കാറ്റില്‍ പറത്തി മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തിലാണ് സീറോ സിനിമയ്ക്ക് ശേഷം താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഷാറൂഖ് മനസ് തുറന്നത്.
രു ബയോപിക് എന്ന നിലയിൽ 'ആയിഷ' എന്ന സിനിമയെ വിലയിരുത്തുമ്പോൾ നിലമ്പൂർ ആയിഷ എന്ന ഉജ്ജ്വലകലാകാരിയുടെ സാംസ്കാരിക രാഷ്ട്രീയ ഇടപെടലുകൾക്ക് അർഹിക്കുന്ന പ്രാധാന്യം സിനിമയിൽ നൽകിയില്ല എന്ന വിമർശനമുണ്ട് - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ആയിഷ' കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങൾ ഉൾ ചേർന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ തീർച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യർ ആ കഥാപാത്രമായി പകർന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.
ജവാനില്‍ ഷാറൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.
ലിജോ ജോസ് പെല്ലിശ്ശേരി ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരന്‍ തമ്പി ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചത്
ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മാളവിക മോഹന്‍ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റി. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.
ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൂടാതെ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി ആരാധകര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യൂ ദേവസി
സിനിമ ക്രൈം ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സ്വർണ്ണ ഏജന്‍റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.
ആയിഷ"റേറ്റിംഗിൽ മികച്ച കലാസൃഷ്ടിയായത് അതിലെ വിയർപ്പിൻ്റെ ഉപ്പുരസം കൊണ്ടാണെന്ന് ജലീല്‍ പറഞ്ഞു. ''ആയിഷ"കാണണം. നമ്മുടെ കുട്ടികളെ കാണിക്കണം.
റിലീസിന് മൂന്ന് ദിവസം അവശേഷിക്കെ 2.65 ലക്ഷം ടിക്കറ്റുകളാണ് മള്‍ട്ടിപ്ലെക്സ് തിയേറ്ററില്‍ മാത്രം വിറ്റുപോയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്ന ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടാനായാല്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാനാകുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
ഞാൻ ആദ്യം എന്നോടും പിന്നീട് പങ്കാളിയോടും കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ആരും മനഃപൂർവം വീഴുന്നില്ല. അത് സ്വഭാവികമായി സംഭവിക്കുന്നതാണ്. നല്ലൊരു ദിനം ആശംസിക്കുന്നു'
ഫിസിയോ തെറാപ്പി ചെയ്യുന്ന ചിത്രത്തവും അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ പരിക്കേറ്റ മുഖത്തിന്റെ സെൽഫിയും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു.
സിനിമ, ജീവിതത്തട്ടിൽ നിന്നും നാടകത്തട്ടിലേക്ക് തൂങ്ങിയാടുകയും തിരിച്ച് വരികയും ചിലപ്പോൾ കൂട് വിട്ട് കൂടുമാറുകയും ചെയ്യുന്നു! 'നാടകമേ ഉലകം'
മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിച്ചിരുന്നു.
തങ്കം സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിക്ക് പൂവ് സമ്മാനിക്കാനാണ് വിദ്യാര്‍ത്ഥി സ്റ്റേജിലെത്തിയത്. ഷേക്ക് ഹാന്‍ഡ് നല്‍കിയതോടെ അപര്‍ണ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് വിഡിയോയില്‍ കാണാന്‍ സാധിക്കും.
പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന
സിനിമയിലെത്തി പതിനാറ് വര്‍ഷം പിന്നിടുമ്പോഴാണ് നടനെ തേടി ആദ്യത്തെ നായക വേഷം എത്തുന്നത്. നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം രഞ്‌ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.
ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്‌റ്റേര്‍ഡ് പതിപ്പുമാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി 9-നായിരിക്കും സിനിമകള്‍ റിലീസ് ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.
കാഴ്ച്ച -കേള്‍വി വൈകല്യമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ അതിന്‍റെ ഹിന്ദി പതിപ്പില്‍ ഓഡിയോ വിവരണവും സബ് ടൈറ്റിലുകളും ക്ലോസ് ക്യാപ്ഷനുകളും നല്‍കണമെന്ന് നിര്‍മ്മാതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു. കാഴ്ചയില്ലാത്തവർക്കും
മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം. അതേസമയം, ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ വികാരം ഒന്നാണ് എന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയമെന്ന് മമ്മൂട്ടി പറഞ്ഞു. കഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്
അടുത്തിടെ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിലെ തിയേറ്ററില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും മാള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
അതുപോലെയൊരു അഭിനയമാണ് തന്‍റെ സിനിമയിലും ആഗ്രഹിച്ചിരുന്നതെന്നും ലിജോ 'ദി ക്യൂ'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തമിഴുമായി മലയാളികൾക്ക് എല്ലാ അർത്ഥത്തിലും ബന്ധമുണ്ട്. തമിഴ് നാട്ടുകാർക്ക് നൻപകൽ നേരത്ത് മയക്കം ഒരു തമിഴ് സിനിമയായിട്ടും മലയാളികൾക്ക് ഒരു മലയാളം സിനിമയായിട്ടും
ആഗോളതലത്തിലാണ് ചിത്രം 25 കോടി രൂപ നേടിയത്. 2022 ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ രണ്ടാം ആഴ്ച പിന്നിടുകയാണ്. പുതുവര്‍ഷത്തിലും കാപ്പ വിജയ കരമായി പ്രദര്‍ശനം തുടരുകയാണെന്ന സന്തോഷം പങ്കുവെച്ച് പൃഥ്വിരാജും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അര്‍ജുന്‍ അശോകനും അനശ്വര രാജനും ഒന്നിച്ചെത്തിയ സൂപ്പര്‍ ശരണ്യ വന്‍ വിജയം നേടിയതോടെ ഈ ചിത്രത്തിനും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
എന്ത് കൊണ്ട് അനുവാദം വാങ്ങി കോക്ക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിന്. അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈന്‍റെ മറുപടി. കൌമുദി മൂവീസിന്‍റെ ഒരു ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ പത്താന്‍ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിലെ ഒരു സീനില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടത്തുകയും ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു.
ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാംഭാഗത്തിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ദളപതി 67' നൂറു ശതമാനം തന്‍റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയിയുടെയും 50% തന്‍റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരില്ല എന്നതാണ് ഒരു പ്രത്യേകത.
അമിതാഭ് ബച്ചന്‍റെ കഴിവിനെ അങ്ങേയറ്റം ബഹുമാനിക്കുകയും അദ്ദേഹത്തിന്‍റെ മകനായതില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് താനെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. നടന്‍ സുനില്‍ ഷെട്ടിയടക്കം നിരവധിപ്പേര്‍ അഭിഷേക് ബച്ചന്‍റെ ട്വീറ്റിനെ പിന്തുണയ്ക്കുകയും ചെയ്തു.
ബേഷാരം രംഗ് എന്ന ഗാനരംഗങ്ങളില്‍ ദീപിക ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. എന്തിനാണ് ഇത്തരം വിവാദങ്ങളെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബൈജു സന്തോഷ് പറഞ്ഞു.
പാന്‍ ഇന്ത്യന്‍ സിനിം ആര് നിര്‍മ്മിച്ചാലും വളരെ സന്തോഷമാണ്. എന്നാല്‍ ഈ സിനിമയില്‍ ഒരു നടനോ, സംവിധായകനോ, നിര്‍മ്മാതാവായോ ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ അതാണ് കൂടുതല്‍ സന്തോഷം തരികയെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ഷാറൂഖ് ഖാന്‍ മാത്രമാണ് ബ്രിട്ടിഷ് മാഗസിന്‍റെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇക്കാര്യം നടന്റെ മാനേജർ പൂജ ദഡ്‍ലാനിയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ ആരംഭിച്ച പ്രസംഗത്തിനെ ആളുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ആരോഗ്യപ്രശ്നം മൂലം ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് സിനിമാ പ്രേമികള്‍ ഒന്നടങ്കം സാമൂഹിക മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്തിരുന്നു.
കൊവിഡിന് മുന്‍പേ ചര്‍ച്ചകള്‍ ആരംഭിച്ച ചിത്രമാണ് റോയ്. ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമ വൈകുകയായിരുന്നു. അതിനിടയിലാണ് റോഷാക് റിലീസ് ചെയ്യുന്നത്. അതിനുലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
സിനിമ ഹിന്ദുമതത്തിനെതിരാണെന്നാണ് സഞ്ജയ് തിവാരി പരാതിയില്‍ പറയുന്നത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ പത്താന്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം.
ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാണ് സിനിമ റിലീസ് ചെയ്യുകയെന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.
ആകാംഷയും കൗതുകവും ഉണർത്തുന്ന ഒരു സിനിമയാണ് നാലാം മുറ എന്ന് ട്രെയ്‌ലറില്‍ നിന്നുതന്നെ വ്യക്തമാണ്. സസ്പെന്‍സ് ത്രില്ലറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഈ മാസം 23-ന് ചിത്രം തിയേറ്ററുകളിലെത്തും.
അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ഐ എഫ് എഫ് കെയില്‍ പ്രതിഷേധിച്ച മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് രഞ്ജിത്തിന്‍റെ പ്രതികരണം.
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത ആഗ്രഹിച്ചു തന്നെയാണ് ചിത്രത്തിന് കയറിയതെങ്കിലും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്ന്. പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ചായാഗ്രാഹകൻ 'തേനി ഈശ്വർ 'നന്‍ പകല്‍ നേരത്ത് മയക്ക' ത്തിന്റെ ദൃശ്യങ്ങളെ അതിമനോഹരമാക്കി
മികച്ച സിനിമകള്‍ ചെയ്തിരുന്ന സംവിധായകന്‍മാര്‍ വരെ അവരുടെ ശൈലി ഉപേക്ഷിച്ച് പുതിയ ഒരു രീതിയില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചത് മറാത്തിയില്‍ വലിയ പ്രതിസന്ധിക്ക് വഴിവെച്ചുവെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ബേസില്‍ ജോസഫിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിനുപിന്നാലെയാണ് ബേസില്‍ ജോസഫിനെ അഭിനന്ദനം അറിയിച്ച് ആന്‍റോ ജോസഫ് രംഗത്തെത്തിയത്.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഡബ്ല്യൂ സി സി എന്ന സംഘടന മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദിച്ചാല്‍,എ അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി തനിക്ക് പറയാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി സിനിമയുണ്ടാവുകയെന്നതാണ് പ്രധാനം. പുതുതായി വരുന്നവർക്ക് ജോലി സ്ഥിരപ്പെടലാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് വേതനത്തെപറ്റി ചിന്തിക്കേണ്ടത്. കാശിനുവേണ്ടി സിനിമകള്‍ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാളെയാണ് സിനിമ തിയേറ്ററിലെത്തുന്നത്. ട്രെയിലറിന് ലഭിച്ച സ്വീകരണം സിനിമയ്ക്കും കിട്ടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ ഡയറക്ടറും ആശുപത്രി മാനേജ്മെന്‍റും സംയുകതമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരാതി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. സിനിമയില്‍ നിന്നും ആശുപത്രിയുടെ പേര് നീക്കം ചെയ്തതായി നിര്‍മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു.
സിനിമയുടെ ആദ്യ പോസ്റ്റര്‍ മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 'അവനെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമമാണ്' എന്ന ടാഗ് ലൈന്‍ നല്‍കിയാണ് ആദ്യ പോസ്റ്റര്‍ സിനിമയുടെ പ്രേക്ഷകര്‍ പുറത്തുവിട്ടത്. പോലീസ് വേഷമാണ് മമ്മൂട്ടിയും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.
സിനിമയിലുണ്ടാകുമെന്നും അടുത്ത വര്‍ഷം ആദ്യമായിരിക്കുമെന്നും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും സുധ കൊങ്കരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ പറയുന്നു. സുധാ കൊങ്കരയുടെ സംവിധാനത്തിലൂടെ രത്തന്‍ ടാറ്റയുടെ ജീവിതകഥയും മനോഹരമായ ചിത്രമായി മാറുമെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തുന്നത്.
ഈ മാസം 11- നാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്തത്. സിനിമയുടെ ആദ്യദിനം മുതല്‍ വിനീത് ശ്രീനിവാസന് വളരെ പ്രേക്ഷക പ്രശംസ നേടിയെടുക്കാനും സാധിച്ചു. കൂടാതെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ശ്രീനിവാസന്‍ ആരാധകരോട് പറഞ്ഞിരുന്നു.
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന 'ക്രിസ്റ്റഫര്‍' സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോർജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.
ഓരോരുത്തര്‍ക്കും സിനിമയെപ്പറ്റി വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുണ്ടാവുക. സിനിമയില്‍ നമ്മുക്ക് സംഭവിക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രേക്ഷകന് സാധിക്കുമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സക്സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ അൽപം തിരക്കായിരുന്നതിനാൽ ജയ ജയ ജയ ജയ ഹേ സിനിമ ഇന്നാണ് കാണാൻ കഴിഞ്ഞത്. സിനിമയെക്കുറിച്ച് ഒട്ടേറെ പ്രമുഖ വ്യക്തികളുടെ മികച്ച അഭിപ്രായങ്ങൾ കണ്ടതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാണാൻ കയറിയത്. എന്നാൽ സിനിമ കണ്ട് ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, സിനിമ കണ്ടുകഴിഞ്ഞ്
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 6 ഗര്‍ഭിണികളുടെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇപ്പോള്‍ അയാള്‍ ചെയ്യുന്നു എന്നതാണ് ഇന്ററസ്റ്റിംഗ്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഷറഫുദ്ദീന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.
എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവിടെചെന്ന് ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു.
റോഷാക്ക് ഇപ്പോഴാണ് കണ്ടത്. വൈകാരിക രംഗങ്ങള്‍ക്കിടയില്‍ താങ്കള്‍ കുരിക്കിടുന്ന നിമിഷനേര മൌനങ്ങള്‍, സാധാരണ ക്ലോസ്അപ്പുകളെപ്പോലും നാടകീയമാക്കുന്ന തീക്ഷ്ണമായ നോട്ടങ്ങള്‍, സ്വരസംക്രമത്തില്‍ (Modulation) കാത്തുസൂക്ഷിക്കുന്ന അറ്റവിദ്യകള്‍, വിലക്ഷണവും പ്രസന്നവുമായ മന്ദസ്മിതങ്ങള്‍, സ്വന്തം അഭിനയ മികവിലുള്ള അഭാരമായ കയ്യടക്കം..
നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊപ്പം ഡബ്ല്യൂ സി സിയുടെ നിരന്തരമായ ആവശ്യവും പരിഗണിച്ചാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയില്‍ റിട്ടേയേഡ്
ആളുകള്‍ക്ക് സ്വയം ബോധ്യമുണ്ടായി ഇത്തരം രീതികളില്‍ നിന്നും മാറണമെന്നും തന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ചില പ്രമുഖരായ വ്യക്തികളെ വലിച്ചിഴയ്ക്കുന്നത് വളരെ വേദനയുണ്ടാക്കുന്നുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്.
കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 5 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ,
വിപിൻദാസ് എന്ന സംവിധായകനിൽ നിന്നും ഇനിയും മലയാളിക്കു ഒരുപാട് പ്രതീക്ഷിക്കാം. ഗൗരവമേറിയ യാഥാർഥ്യങ്ങളെ എത്ര ലളിതവും, നർമ്മബോധത്തോടെയുമാണ് അയാൾ കൈകാര്യം ചെയ്തത്. ബേസിൽ ജോസഫ് കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലർത്തി. ബേസിൽ മലയാള സിനിമയ്ക്ക് മുതൽക്കൂട്ട് തന്നെയാണ്. - എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.
150 സ്ക്രീനുകളിലാണ് ആദ്യം സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമയ്ക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞതോടെ 180 സ്ക്രീനുകളിലാണ് ജയ ജയ ജയ ജയഹേ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന് പുറമെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ജയ ജയ ജയ ജയ ഹേ നവംബര്‍ 11 റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ഞങ്ങളുടെ സിനിമയിലെ പാട്ട്, മറ്റു പാട്ടുകളുടെ വിഷ്വൽസ് വെച്ച് എഡിറ്റ് ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്. കൊടും ക്രൂരത' എന്ന് കുറിച്ചുകൊണ്ടാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. മറ്റ് പല സിനിമകളിലെയും പാട്ട് സീനുകള്‍ ഉള്‍പ്പെടുത്തിയാണ് മുകുന്ദന്‍ ഉണ്ണി അസോസയേറ്റിലെ ഗാനം തയ്യാറാക്കിയിരിക്കുന്നത്. വളരെ രസകരമായ വീഡിയോ സാമൂഹിക മധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നല്ല റിസ്കാണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമായി തനിക്ക് അറിയാം. എങ്കിലും പരീക്ഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. നിലവിൽ ഏറ്റെടുത്ത കുറച്ച് സിനിമകളിൽ നിന്നു ഉടൻ മാറാനാവില്ല. അതും തീർക്കണം,' ജീത്തു ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.
'സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയപ്പോള്‍ അച്ഛന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടാൻ കാത്തിരിക്കുകയായിരുന്നു. സിനിമ നേരത്തെ തുടങ്ങാമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അച്ഛന്റെ രോഗം ഭേദമാകുന്നതുവരെ കാത്തിരിക്കാന്‍ മറ്റ് അഭിനേതാക്കള്‍ തയ്യാറായിരുന്നു. അത് അച്ഛന് നല്‍കിയ ഊര്‍ജം വളരെ വലുതായിരുന്നു.
അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ നിറവയറോടെ ആലിയ ഭട്ട് എത്തിയതും വാര്‍ത്തയായിരുന്നു.
മികച്ച കഥയാണെങ്കില്‍ ബോക്സ് ഓഫിസ് കളക്ഷനൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്നും അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നതെന്നും ജിത്തു ജോസഫ് 'കൗമുദി മൂവിസി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജിത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍' സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെയാണ് മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ പരാമര്‍ശം.
സിപിഒ ഗിരി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തിൽ അവതരിപ്പിച്ചത്. ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 6 ഗര്‍ഭിണികളുടെ ജീവിതമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സിനിമാ സെറ്റില്‍ വെച്ച് സംവിധായകനുമായി ആശയസംഘട്ടനമുണ്ടായിരുന്നു. എന്നാല്‍ വളരെ സൗഹാര്‍ദപരമായാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. രണ്ടുപേരുടെയും ചിന്താഗതികള്‍ വളരെ വ്യത്യസ്തമായിരുന്നു. അതേസമയം, സംവിധായകന്‍ കൂടിയായ വിനീത് തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന്
ജയ ജയ ജയ ജയഹേ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബന്യാമിനും രംഗത്തെത്തിയിരുന്നു. തിയറ്റര്‍ ഒന്നാകെ ചിരിച്ചുമറിയുന്നത് ഈ അടുത്തൊന്നും കണ്ടിട്ടില്ലെന്നും ബേസില്‍ അവതരിപ്പിച്ച രാജേഷും ദര്‍ശന അവതരിപ്പിച്ച ജയയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. വിപിന്‍ ദാസാണ് ജയ ജയ ജയ ജയഹേ സംവിധാനം ചെയ്തിരിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണി
പാര്‍വതി തിരുവോത്ത്, സയനോര, നിത്യ മേനോന്‍, പദ്മ പ്രിയ, നദിയ മൊയ്തു, അര്‍ച്ചന പദ്മിനി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളെ കൈകര്യം ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും പുതിയ തലമുറയിലുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് ചര്‍ച്ച ചെയ്യുന്നത്
കൂടാതെ പ്രമോഷന്‍ രീതികളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും നിര്‍മല്‍ സഹദേവ് പറഞ്ഞു. സിനിമയിൽ പൃഥ്വിയില്ല. ജനുവരിയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്. അതിനുശേഷം എമ്പുരാനിൽ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കുമെന്നും നിര്‍മല്‍ സഹദേവ് ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഭീഷ്മ പര്‍വം'. ഈ സിനിമ വലിയ വിജയം നേടിയപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത് ബിലാല്‍ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചായിരുന്നു. ബിലാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വീണ്ടും ബിഗ് ബിയെക്കുറിച്ച് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
യശോദയുടെ ട്രൈലറിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഈ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ പലവെല്ലുവിളികളെയും തരണം ചെയ്യാന്‍ എനിക്ക് ശക്തി പകരുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അറിയുന്നതിനേക്കാള്‍ കൂടുതലാണ് അറിയാത്തത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.
സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്. അടുത്തിടെ സംസ്ഥാനത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി മമ്മൂട്ടി സൈക്കിള്‍ സമ്മാനിച്ചിരുന്നു. തീരദേശ പ്രദേശങ്ങള്‍, ആദിവാസി മേഖല, ഗ്രാമങ്ങള്‍
നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ മികച്ച ഒരു ഹൊറർ ത്രില്ലറാണ് ഒരുക്കിയിരിക്കുന്നത്. സിനിമ റിലീസായ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയ്ക്ക് സാമ്പത്തിക വിജയം നേടാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണ്. എത്ര നാളായി ഇതുപോലെയൊരു കഥ കേട്ടിട്ട്. മുത്തശി കഥയുടെ ഒരു മോഡേണ്‍ ഫിലിം അപ്ഡേറ്റഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സിനിമയാണ് കുമാരിയെന്നും ഈ 28-ാം തിയതി കുമാരി റിലീസാവുമ്പോള്‍ കുടുംബ സമേതം സിനിമ
ഈ സാഹചര്യത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ഇരുവരും വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് കണ്ടെത്തല്‍. വിവാഹിതരായത് 2016-ലാണ് എന്നത് തെളിയിക്കുന്നതിന്‍റെ രേഖകളും നയന്‍ താര- വിഗ്നേഷ് ശിവനും അന്വേഷണ സംഘത്തിനുമുന്‍പില്‍ ഹാജരാക്കിയിരുന്നു.
അഭിനയിക്കാന്‍ വരുന്ന ആരെയും അദ്ദേഹം ശല്യപ്പെടുത്തുന്നത് താന്‍ കണ്ടില്ല. എല്ലാവരോടും മികച്ച നന്നായി മാത്രമാണ് ഷൈന്‍ ടോം പെരുമാറുന്നത് താന്‍ കണ്ടിട്ടുള്ളതെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 'കുമാരി' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.
ഈ സിനിമ റിലീസുചെയ്തതിനു ശേഷം പത്തൊൻപതാമത്തെ സ്വീകരണച്ചടങ്ങിലാണ് ഇന്നു പങ്കെടുക്കുന്നത്. നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികൾ ഇതൊക്കെ കൊണ്ടുതന്നെ ഈ ചിത്രത്തെ അവഗണിക്കുമോ എന്നറിയില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.
സിസ്റ്റം ഹാങായി കിടക്കുകയാണ്. അതൊന്ന് റെഡിയായിട്ടുവേണം ഗോള്‍ഡ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍. ഞാന്‍ ഇത് തമാശയായി പറയുന്നതല്ല. ഫൂട്ടേജ് വേറെ ഒരു സിസ്റ്റത്തിലുണ്ട്. അതുകോണ്ട് സിനിമ ഡിലിറ്റായിയെന്ന് ഓര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല - ലിസ്റ്റിന്‍ ജോസഫ് പറഞ്ഞു.
അതിനുപിന്നാലെ 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം' എന്ന ക്യാപ്ഷന്‍ നല്‍കി ഫേസ്ബുക്കില്‍ അഡ്വ. മുകുന്ദന്‍ ഉണ്ണിയെന്ന പ്രൊഫൈലില്‍ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഇത് സിനിമയുടെ
ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രക്രിയകള്‍ക്കുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 30 ന് അങ്കമാലി ടിബി ജംഗ്ഷനിലെ സിഎസ് ഓഡിറ്റോറിയത്തില്‍ വച്ച് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നമ്പി നാരായണന്‍ ഉദ്ഘാടനം ചെയ്യും.
കഥയില്‍ തിരുത്തലുകള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന എന്റെ നിലപാട് അവരുടെ ഈഗോയെ ബാധിച്ചു. നവാഗതനായ എന്നെ സിനിമാമേഖലയില്‍ നിന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ എന്റെ പേര് സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്ന് അവര്‍ വാശി പിടിച്ചു.
ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ സുഹൃത്തുക്കള്‍ വഴി എന്നെ തേടി വന്നതാണ്. ഒരു അവസരത്തിനായി ആരുടെയും മുന്‍പിലും പോയിട്ടില്ല. കാസര്‍കോടിന്‍റെ ഭാഷയും സംസ്ക്കരവും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ,
എലോണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഷാജി കൈലാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഷൂട്ട് ചെയ്ത ചിത്രമാണെന്നും വേറൊരു മൂഡാണ് ചിത്രത്തിനുള്ളതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ സിനിമ ലാഗ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ബന്ധവുമായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഞാനും അമീര്‍ സാറും തമ്മില്‍ നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഞങ്ങൾ ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണെ'ന്നാണ് അദ്വൈത് ചന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സിനിമയുടെ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആക്ഷനും സസ്പെന്‍ഷനും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന
ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ ലാല്‍ ചിത്രത്തിലെത്തുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ടീസറിനും പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്,മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. കേരളത്തില്‍ 250-ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്
തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം
പ്രേക്ഷകര്‍ക്ക് താന്‍ അവതരിപ്പിച്ച വേഷം ഇഷ്ടമായിയെന്നറിയുമ്പോള്‍ വളരെ സന്തോഷമുണ്ട്. ചിരഞ്ജീവിക്കൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ഈ സിനിമ തനിക്ക് തന്ന സംവിധായകന്‍ മോഹൻരാജയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നും' നയന്‍താര പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മോൺസ്റ്ററിന്‍റെ റിലീസ് തിയതി പല തവണ മാറ്റിവെച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മറ്റുസിനിമകളെ അപേക്ഷിച്ച് മോൺസ്റ്ററിന് കൂടുതല്‍ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമായി വന്നതിനാലാണ് ചിത്രം റിലീസ് ചെയ്യുന്നത് നീണ്ടുപോയതെന്നാണ് വൈശാഖ് നല്‍കിയ വിശദീകരണം.
എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിനെതിരെ വിമര്‍ശനം ഉന്നയിച്ച ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എം എ ബേബിയുടെ പ്രതികരണം. 'വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിന് അഭിനന്ദനങ്ങൾ.
ഈ പോസ്റ്ററില്‍ നിഗൂഢത നിറഞ്ഞു നില്‍ക്കു സിനിമയിലുടനീളം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ലാണ് തോമസ് മലയാള സിനിമയിൽ അരങ്ങേറുന്നത്. 2015-ൽ പുറത്തിറങ്ങിയ 'ആട്' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് ആൻമരിയ കലിപ്പിലാണ്
ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലി ഖാനാണ് വേഷമിടുന്നത്. സീതയായി കൃതി സനോണുമാണ് എത്തുന്നത്. ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഗ്രാഫിക്സിന് തന്നെയാണെന്നതാണ് ശ്രദ്ധേയം. കൂടാതെ രാവണന് ഇസ്ലാമിക് രൂപം കൊടുത്തത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ആഞ്ജലീന ജോളി കോടതിയെ അറിയിച്ചത്. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും നടനെതിരെ കുറ്റം ചുമത്താന്‍ വിസമ്മതിച്ചുവെന്നും ആഞ്ജലീന ജോളി കൂട്ടിച്ചേര്‍ത്തു. ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് മുൻ ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്.
സിനിമ ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ പാടില്ലെന്നും ആരുടെയും തൊഴില്‍ നിഷേധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ വിഷയത്തില്‍ മമ്മൂട്ടി പറഞ്ഞത്. അന്നം മുട്ടിക്കുന്ന പരിപാടികള്‍ ആരും സ്വീകരിക്കരുതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക് പിന്‍വലിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും
ഇന്നത്തെ കളക്ഷന്‍ കൂടി വരുമ്പോള്‍ ചിത്രം 250 കോടി നേടുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 30- നാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം 125 കോടി രൂപക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
2020 -ലാണ് ശംഭു കുമാര്‍ പരാതി നല്‍കിയത്. വെബ് സീരിസില്‍ സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപാരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. എക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്ത
പ്രമോഷന് കഴിഞ്ഞ് സ്റ്റേജില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരെ ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റൊരാള്‍ ലൈംഗീകാതിക്രമം
ഇന്നലെ രാത്രിയാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരത്തെ എത്തിച്ചത്. നടിയുടെ ആരോഗ്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമായ ദീപിക സുഖം പ്രാപിക്കുന്നുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ
മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ തെന്നിന്ത്യന്‍ താര ങ്ങളടങ്ങുന്ന വേദിയിലെ ജയറാമിന്റെ പ്രകടനത്തിന്‍റെ വീഡിയോ പങ്കുവെച്ചായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. വേദിയില്‍ മണിരത്‌നത്തെയും നടന്‍ പ്രഭുവിനെയുമാണ് ജയറാം അനുകരിച്ചത്.
ഒരിക്കലും എന്‍റെ മുന്നിലുള്ള ആളെ ബുദ്ധിമുട്ടിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്ന് തന്നെയാണ് വീട്ടില്‍ നിന്നും ചെറുപ്പം മുതല്‍ പഠിപ്പിച്ചിട്ടുള്ളത്. താനും റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുള്ളയാളാണ്. ആരുടെ ജോലിയേയും താഴ്ത്തിക്കെട്ടമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ഇന്റര്‍വ്യൂകളില്‍ പ്രതികരിച്ച് പോകുന്നതാണ്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായി, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഈ ഡോകുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൌതം മേനോനാണ്. നെറ്റ്ഫ്ലിക്സിലൂടെ ആരാധകര്‍ക്ക് മുന്‍പില്‍ എത്തുന്നത് അവരുടെ കല്യാണ വിഡിയോ മാത്രമല്ലെന്നും നയന്‍ താരയുടെ ബാല്യവും സിനിമയിലേക്കുള്ള വരവും വിഗ്നേഷ് ശിവനെ പരിചയപെട്ടതുമെല്ലാം ഡോക്യുമെന്റിയില്‍ കാണാന്‍ സാധിക്കുമെന്നും ഗൌതം മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട് പങ്കുവെക്കുന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്' എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ടര്‍ ടി വി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖത്തിനിടയില്‍ ചോദിച്ച ചോദ്യങ്ങള്‍ ശ്രീനാഥ് ഭാസിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം തന്‍റെ കൂടെയുണ്ടായിരുന്ന ക്യാമറമാനോടും മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടന്‍ മാർക്കറ്റിൽ നടക്കാൻ പോയപ്പോള്‍ അജ്ഞാതർ അദ്ദേഹത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്നും ആക്രമണത്തില്‍ നടന് പരിക്കേറ്റെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയത്
ചിത്രത്തിന്റെ ഫസ്റ്റ് ലോക്ക് പോസ്റ്ററും പൃഥ്വിരാജിന്‍റെ മെയ്ക്ക് ഓവറുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അപര്‍ണ ബാലമുരളിക്കൊപ്പം അന്നബെന്നും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ഹൗസിന് സമീപം ഗുണ്ടാസംഘത്തിലുള്ള കപില്‍ പണ്ഡിറ്റിനൊപ്പം സന്തോഷ് ജാദവും ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടര്‍മാരും ഒന്നര മാസമായി ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നുവെന്നും സല്‍മാന്‍ഖാനെ ആക്രമിക്കാനുള്ള ചെറിയ തോക്കുകള്‍ ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്.
തിരക്കഥാ രചനയിലൂടെയാണ് ഗൊദാർദ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു. 'ബ്രെത്ത്‌ലെസ്' ആണ് ആദ്യ ചിത്രം. 'എ വുമൺ ഈസ് എ വുമൺ' (1969) ആയിരുന്നു ആദ്യത്തെ കളര്‍ ചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. 'ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ' (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്.
പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍
വളരെ മനോഹരമായ സിനിമയാണ് നക്ഷത്തിരം നകർകിരത്. പാ രണ്ജിത്ത് സിനിമയോട് 100 ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള സിനിമയാണിത്. മുന്‍വിധികളെയും വിദ്വേഷത്തെയും എങ്ങനെയാണ് പ്രണയം അതിജീവിക്കുകയെന്ന് സിനിമയില്‍ കാണാന്‍ സാധിക്കും'- അനുരാഗ് കശ്യപ് പറഞ്ഞു.
ധനുഷിന് പുറമേ നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിത്രന്‍ ജവഹര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും
നവാഗതനായ ആദില്‍ മൈമുനാഥ് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും
അവര്‍ സിനിമകളെ സീരിയസായിട്ടാണ് കാണുന്നത്. എന്‍റെ സിനിമകളെ അവർ എങ്ങനെ കാണുന്നുവെന്നും അവർ അതിനെ കുറിച്ച് എന്ത് പറയുന്നുവെന്നും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ജാതി എങ്ങനെയാണ് സമൂഹത്തിൽ ഇടപെടുന്നതെന്നാണ് പുതിയ സിനിമ പറയുന്നത്' -പാ രണ്ജിത്ത് പറഞ്ഞു.
ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് ആര്‍ ആര്‍ ആര്‍ നേടിയിരിക്കുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ ആര്‍ ആര്‍. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.
ഓഗസ്റ്റ് 11 -നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്തത്. 185 കോടി രൂപ മുടക്കിയാണ് ലാല്‍ സിങ് ഛദ്ദ നിര്‍മ്മിച്ചത്. സിനിമയുടെ ട്രൈയ്ലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരുന്നു. ഇതും ചിത്രത്തിന്‍റെ പരാജയത്തിന്‍റെ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് ഷാറൂഖ് ഖാന്‍ പഴയ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉയോഗിച്ചാണ് ഷാറൂഖ് ഖാനെതിരെ ഹാഷ്ടാഗ് സജീവമാകുന്നത്. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആരംഭിച്ചിരിക്കുന്നത്.
ചിത്രത്തിന് പ്രതീക്ഷ കളക്ഷന്‍ നേടാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആമീര്‍ ഖാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യമായ തുക നിശ്ചയമില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അമീര്‍ ഖാന്‍ തീരുമാനിച്ചതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അടുത്തിടെ ഇറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം ആലപിച്ചത് സിത്താര കൃഷണകുമാറാണ്. ചിത്രത്തിന് വേണ്ടി അനശ്വര രാജന്‍ നടത്തിയ മെയ്ക്ക് ഓവര്‍ വലിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കൂടാതെ ചിത്രത്തിന്‍റെ ട്രൈയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രത്തിന് ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചിരിക്കുന്നത് 8.99 കോടിയാണ്. ഇന്ത്യക്ക് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാം ദിവസം യുഎഇയിൽ മാത്രം 4.30 കോടിയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആമീര്‍ ഖാന്‍ ചിത്രം ലാൽ സിംഗ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ ചിത്രം പുറത്തിറങ്ങുന്നത്.
ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. പഴയ സുഹൃത്തുക്കളുടെ ഒത്തുകൂടലും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ട്രെയ്‌ലറില്‍ കാണാനാവുക. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ്. കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി
നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ലാല്‍ സിംഗ് ചദ്ദ ബഹിഷ്‌കരിക്കണമെന്ന് തീവ്ര ഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292, 293, 509, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നീ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് രണ്‍വീര്‍ സിങ്ങ് തന്‍റെ നഗ്‌നഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനു പിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
'തിയേറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പത്രപ്പരസ്യ വാചകമാണ് വിവാദത്തിന് വഴിവച്ചത്. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷത്തെ നേതാക്കള്‍ പരസ്പരം വാഗ്വാദം നടത്തുന്ന സാഹചര്യത്തിലാണ് സിനിമയുടെ പോസ്റ്റര്‍ ചര്‍ച്ചയായത്.
'80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആര്‍ക്കുവേണമെങ്കിലും ഈ വിഷയത്തില്‍ വിമര്‍ശിക്കാം - റിയാസ് കൂട്ടിച്ചേര്‍ത്തു.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി നടന്‍റെ ചിത്രം ഇത്രയധികം കളക്ഷന്‍ നേടുന്നത് ആദ്യമായിട്ടാണ്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന
ഇത്തരം രീതികള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സിനിമാ മേഖലക്ക് വളര്‍ച്ചയുണ്ടാകുകയുള്ളൂ. ഇത് ഒരു കലയാണ്. സിനിമകള്‍ക്കെതിരെ ബഹിഷ്കരണ ക്യാംപെയ്ന്‍ നടത്തുമ്പോള്‍ അത് നിരവധിപ്പേരെയാണ് ബാധിക്കുക. കുറെയാളുകളുടെ ദുരവസ്ഥ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ലോകത്താകെ 2500 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്നു ദിവസത്തിനുള്ളിൽ 11 കോടി രൂപയാണ് ചിത്രം നേടിയത്. ന്യൂ ശരവണ സ്റ്റോഴ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ശരവണൻ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. 40-50 കോടി രൂപയാണ് ചിത്രത്തിന്‍റെ ബഡ്ജറ്റ്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ ശാസ്ത്രജ്ഞനായാണ് അരുള്‍ എത്തുന്നത്.
ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.
മനസാണ് ഒരു നടന് ആവശ്യമെന്നും അത് അദ്ദേഹത്തിനുണ്ടെന്നും അമീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗ്ന ഫോട്ടോഷൂട്ടിന് താന്‍ തയ്യാറാണെന്നും അതില്‍ തെറ്റുന്നുമില്ലെന്നും തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ടയും അടുത്തിടെ പറഞ്ഞിരുന്നു. മനോഹരമായി ചിത്രങ്ങള്‍ പകര്‍ത്തണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍
മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ എന്താണെന്ന് ഇപ്പോള്‍ മനസിലാകുന്നില്ല. നേരത്തെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റികളില്‍ പ്രഗല്ഭരായ ചലച്ചിത്രകാരന്മാരെയും നിരൂപകരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കമ്മിറ്റികളിലുള്ളവരുടെ പേര് പോലും ആര്‍ക്കും അറിയില്ല.
ചിത്രത്തില്‍ അസിഫ് അലിയും പ്രധാന കഥാപാത്രത്തെ അവതരിക്കുന്നു. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായി വരുന്ന മഹാവീര്യറില്‍, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾ വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളിയും, പി. എസ് ഷംനാസും ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്.
അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു റൺവീർ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് പറയുന്ന രൺവീർ ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ പറഞ്ഞാലും നില്‍ക്കുമെന്നും എത്ര ഉടുത്തൊരുങ്ങിയാലും നമ്മളെല്ലാവരും നഗ്നരാണെന്നും പറയുന്നു. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ നഗ്നായ ഫോട്ടോഷൂട്ട് നടത്തിയത്.
ബാലതാരങ്ങള്‍ വിനോദ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ, ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് നിർമ്മാതാക്കൾ അനുമതി വാങ്ങണം. മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ മേഖലക്കും തുല്യ പ്രാധാന്യം നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു റൺവീർ സിംഗിന്‍റെ ഫോട്ടോഷൂട്ട്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന്
മഹാവീര്യര്‍ ഇന്നലെയാണ് തീയറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചത്. നിവിന്‍ പോളിയും അസിഫ് അലിയുമാണ് ചിത്രത്തില്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായി വരുന്ന മഹാവീര്യറില്‍, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നല്‍കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളിയും, പി. എസ് ഷംനാസും ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുന്നത്. നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.
സുരാജിന് പുറമേ ബേസിൽ ജോസഫും, സൈജു കുറപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു മുഴുനീള കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്‍പോട്ട് പോകുന്നത്
ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ഓണത്തിനാണ് ചിത്രം എത്തുകയെന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് റീലീസ് തിയതി മാറ്റുകയായിരുന്നു
ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മികവ് ടീസറില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. യുദ്ധവും പ്രതികാരവും ധീരതയും ഒത്തിണങ്ങി പ്രേക്ഷകനില്‍ ആവേശം നിറക്കുന്നതാണ് ചിത്രത്തിന്‍റെ ടീസര്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യറായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്.
ചിത്രത്തിന്റെ മലയാളം പതിപ്പ് വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. 777 ചാര്‍ലിയിലെ മലയാളം ടൈറ്റില്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തില്‍ രക്ഷിത് ഷെട്ടിയോടൊപ്പം ഒരു നായയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. അതേസമയം, അടുത്തിടെ പുറത്തുവിട്ട ജവാന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയിന്മേല്‍ സമ്മര്‍ദം ചെലുത്താനാല്ല അറസ്റ്റെന്നും നിയമ വ്യവസ്ഥയില്‍ നിന്നും പ്രതി ഒളിച്ചോടാതിരിക്കാനാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍,
കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി.
കോടതിയും അഭിഭാഷകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് വാശി. അഭിഭാഷകരായ ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിട്ടുണ്ട്
ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ പേര് അനവസരത്തില്‍ ഇടവേള ബാബു വലിച്ചിഴച്ചതിനെ അപലപിക്കാന്‍ എ എം എം എ തയ്യാറാകുമോയെന്നും കത്തില്‍ ചോദിക്കുന്നു.
ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് റോക്കട്രി. സിനിമയില്‍ ഷാറുഖ് ഖാനും സുര്യയും അഥിതി വേഷത്തില്‍ എത്തുന്നു. റോക്കട്രി: ദ നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്
കേരളം വിട്ടുപുറത്തു പോകരുത്. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും പരാതിക്കാരിയെ സ്വാധീനിക്കുന്ന ഒന്നും വിജയ് ബാബുവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം
വിജയ് ബാബു കേസൊതുക്കാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് അതിജീവിത അടുത്തിടെ പറഞ്ഞിരുന്നു. വിജയ് ബാബു ദുബായില്‍ പോയ സമയത്ത് ഒരു സുഹൃത്ത് വഴിയാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇക്കാര്യം താന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അതിജീവിത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല, അദ്ദേഹത്തിന്‍റെ സംഭാവനകളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്
നടി സായ് പല്ലവി രംഗത്തെത്തി. 'എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും തന്നെയാണ് തന്റെ നിലപാടെന്ന്' ആവര്‍ത്തിച്ചു പറഞ്ഞതോടെ സൈബര്‍ ആക്രമണം രൂക്ഷമായി. താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ചിത്രത്തില്‍ മിതാലിയുടെ ജീവിതം മാത്രമല്ല പറഞ്ഞുവെക്കുന്നതെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നേരിട്ട പ്രതിസന്ധികളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയാകോം 18 സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്ക്കാര്‍ സമ്മാന ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഒരു ഫാന്റസി ത്രില്ലറായാണ് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' ഒരുക്കിയിരിക്കുന്നത്. അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ പ്രമേയം. ശിവ എന്ന എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്.
ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും ഷാറൂഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്
ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫാന്‍റസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്.
'ആരൊക്കെയാണ് അതിന്‍റെ പിന്നില്‍ എന്ന് എനിക്ക് അറിയില്ല. എന്റെ പത്ത്-ഇരുപത് സിനിമകള്‍ കാന്‍സല്‍ ആയിപ്പോയി. അങ്ങനെ ഞാന്‍ അമേരിക്കയില്‍ പോയി. കല്യാണം കഴിച്ച് അവിടെ ജീവിതം തുടങ്ങി. ഇടക്കു വന്നു തമിഴ്, തെലുഗു സിനിമകള്‍ ചെയ്യും. ഇവിടെ കണ്ണടച്ചാല്‍ ശവമടക്ക് നടത്തുന്ന ആള്ക്കാര് ആണ്. ഇടക്ക് ഞാന്‍ തിരിച്ചുവന്ന് ഇടുക്കി ഗോള്‍ഡ്, ഗ്രാൻഡ് മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ ചെയ്തു. എന്നാല്‍ എല്ലാം പോസിറ്റിവ് ആയി കാണുന്ന ആളാണ് ഞാന്‍' എന്നും ബാബു ആന്‍റണി പറഞ്ഞു.
റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ എന്നിവരെ വെച്ച് ചിത്രം ചെയ്യുമെന്നായിരുന്നു ആഷിക് അബു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ടൊവിനോ തോമസിലേക്ക് എത്തുകയായിരുന്നു.
സിനിമ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാനായെങ്കിലും പിന്നീട് നിര്‍മ്മാതക്കള്‍ പ്രതീക്ഷിച്ചതുപോലെ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചില്ല. അതോടൊപ്പം, കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതും സാമ്രാട്ട് പൃഥ്വിരാജിന്‍റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമലഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി പറഞ്ഞു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ അനൗൺസ്മെന്റ് ടീസറാണ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.
കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
കേസില്‍ കുറ്റക്കാരനല്ലെന്നാണ് വിജയ് ബാബു മൊഴി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്നും തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൂടാതെ പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഒളിവില്‍ പോകാന്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു
നവാഗതനായ അഭിജിത്താണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗത സംവിധായകന്‍റെ ചിത്രമെന്നു തോന്നാത്ത രീതിയിലാണ് ജോണ്‍ ലൂഥര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതും ചിത്രത്തിന്‍റെ വിജയത്തിന്‍റെ പ്രധാനകാരണമായി എന്നാണ് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നത്.
പശുവുമായി ബന്ധപ്പെട്ട കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ്. എന്തെങ്കിലും കരുതികൂട്ടി വന്ന് സംസരിച്ചതല്ല. അഭിമുഖത്തില്‍ അത്തരമൊരു ചോദ്യമുണ്ടായപ്പോള്‍ തന്‍റെ നിലപാട് പറയുകയാണുണ്ടായത്. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു.
ഈ മാസം 20 ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു. ഇതോടെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രൈലര്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ മോശം പ്രതികരണമാണ് പ്രേക്ഷരില്‍ നിന്നും ലഭിച്ചത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് ധാക്കഡുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
പഞ്ചിങ് പാഡില്‍ കഠിനമായി വ്യായാമം ചെയ്യുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് ടീസറില്‍ ഉള്ളത്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മൈക്രോ ചെക്ക് ആണ് നിർമാതാക്കൾ. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും ചിത്രത്തിന്‍റെ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
യോഗത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ എ എം എം എയിലെ അംഗങ്ങളാണ് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവാണ് ഷമ്മി തിലകനെതിരെ നോട്ടീസ് നല്‍കിയത്. എന്നാല്‍ പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഷമ്മി തിലകന്‍റെ പേരും എ എം എം എ പരാമര്‍ശിച്ചത്.
1920 കളില്‍ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായുണ്ടായിരുന്ന അല്ലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് ആര്‍ ആര്‍ ആര്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്ക് പുറമേ, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, ആലിയ ഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയ് ബാബുവിനോട് കീഴടങ്ങാനാവശ്യപ്പെട്ട് പൊലീസ് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ മാസം 19- നു ശേഷം ഹാജരകമെന്നാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്
നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആദ്യ പ്രസാദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് സിനിമക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുക
അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത് : “ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ.” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കുരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.
പീഡനപരാതി ഉന്നയിച്ച നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിനെതിരെ പൊലീസ് നടപടി കടുപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.
സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുവര്‍ഷമായും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് വരും ദിവസം ചര്‍ച്ച നടത്തുക.
തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്.
സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും. ചിത്രം ഇറങ്ങിയപ്പോള്‍ മുതല്‍ സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമോയെന്ന് നിരവധിപ്പേര്‍ ചോദിച്ചിരുന്നു. പലപ്പോഴും അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമുണ്ടായിരിക്കു'മെന്ന് ഉറപ്പ് തരികയാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
ചാര്‍ജ് 1 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി, നെറ്റ്ഫ്‌ളിക്‌സ് അതിന്‍റെ ഇന്ത്യയിലെ സബ്‌സ്‌ക്രിബ്ഷന്‍ പ്ലാനുകളുടെ വില കുറച്ചിരുന്നു. ഇന്ത്യയില്‍ 149 രൂപ മുതലാണ് പ്രതിമാസ പ്ലാന്‍ ആരംഭിക്കുന്നത്. കാനഡയിലെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 14.99 ഡോളറില്‍ നിന്ന് 16.49 ഡോളര്‍ ആയി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ രണ്ടു ഡോളറില്‍ നിന്ന് 20.99 ഡോളറായാണ് ഉയര്‍ത്തിയത്.
'ബീസ്റ്റ് സാമ്പത്തിക വിജയം നേടി മുന്നേറുമ്പോഴും തനിക്ക് സംതൃപ്തി നല്‍കിയില്ല. സിനിമയിലെ പാട്ടുകള്‍ വളരെ ആസ്വദിച്ചു. എന്നാല്‍ സിനിമ പാട്ടിന്‍റെ അത്രയും പോരായിരുന്നുവെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. സംവിധായകര്‍ എപ്പോഴും അവരുടെ കഴിവുകള്‍ മനസിലാക്കി വേണം സിനിമകള്‍ ചെയ്യാന്‍. അതിനായി അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താം.
നവാഗതനായ ജോണ്‍ വര്‍ഗീസിന്‍റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഈ ചിത്രം 'അബ്ബബ്ബാ' എന്നാ പേരിലാണ് കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റര്‍ ആന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി
'കെജിഎഫ് 2'നെ അഭിനന്ദിച്ച് എഴുത്തുകാരനും നിര്‍മ്മാതാവുമായ രാം ഗോപാൽ വർമ്മ. സിനിമകളുടെ നിര്‍മ്മാണ സമയത്ത് പണം മുടക്കേണ്ടത് താരങ്ങള്‍ക്കല്ല. അതിന്‍റെ മേക്കിംഗിനായിരിക്കണമെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. കെ ജി എഫ് 2 ബോളിവുഡ് സിനിമകള്‍ക്ക് പോലും ഭീഷണിയായിരിക്കുകയാണ്
പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ കെ ജി എഫ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് കെ ഫി എഫ് 2 നിര്‍മ്മിച്ചിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. വിജയിക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ,
ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദം ജോണിന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നി ചിത്രങ്ങളുടെ തിരക്കഥാ കൃത്തുമായ ജിനു അബ്രഹമാണ് കടുവയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്.
ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. ഏപ്രില്‍ 13ന് എല്ലാ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.
സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസർ പുറത്തിറക്കിയത്. സേതുരാമയ്യരായി എത്തുന്ന മമ്മൂട്ടിയുടെ ചില ചലനങ്ങളും ഡയലോഗുകളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ടീസര്‍ സൂചന നല്‍കുന്നു. സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന ടീസര്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
ശ്രീനിവാസന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൂയിസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്ന ഒരുകഥാപാത്രത്തെയാണ് ലൂയിസില്‍ അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ഇതൊക്കെ ഈ രംഗത്തെ മാറ്റമാണ്. ഒന്ന് വന്നതുകൊണ്ട് മറ്റൊന്നു ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒ ടി ടി ഫ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരെ ഫിയോക്ക് വിലക്കിയ സംഭവത്തിലാണ് പൃഥ്വിരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിലും ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയിലും വരാൻ പോകുന്ന മാറ്റങ്ങളും ഇത്തരത്തിൽ തന്നെ ആയിരിക്കും. ലാഭത്തിനായി പ്രവർത്തിക്കാനായി ഉണ്ടാക്കപ്പെട്ട സ്ഥാപനങ്ങൾ അല്ല അവ. സ്വതസിദ്ധമായ പരിമിതികളോടെയാണെങ്കിലും നമ്മുടെ സിനിമയ്ക്ക് വലിയ സംഭാവന നല്കിയവയാണ് ഈ സ്ഥാപനങ്ങൾ.
അതില്‍ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും വിജയകുമാർ പറഞ്ഞു. സംഘടന പിളരുമെന്നത് മാധ്യമ സൃഷ്ടിയാണ്. എല്ലാകാര്യങ്ങളിലും ആലോചിച്ചാണ് സംഘടന തീരുമാനം എടുക്കുന്നതെന്നും വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ ഫിയോക് വിലക്കിയിരുന്നു. 'സല്യൂട്ട്’ ഒടിടിയ്ക്ക് നല്‍കിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.
'വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതാണ് കശ്‌മീർ ഫയൽസ്. കശ്‌മീർ താഴ്‌വരയിൽ തൊണ്ണൂറുകളിൽ തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളെ സിപിഎം തുടർച്ചയായി ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. 1989 ഡിസംബറിൽ തീവ്രവാദികളുടെ വധശ്രമത്തിന് ആദ്യം ഇരയായവരിലൊരാൾ സിപിഐ എം നേതാവ് സ. മുഹമദ് യൂസഫ് തരിഗാമിയാണ്.
അധികം വൈകാതെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. വിവിധ മേഖലയിലെ കലാകാരന്‍മാര്‍ അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോകുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
1920 കളിലെ സ്വാതന്ത്രസമര സേനാനികളായ അലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് ആര്‍ ആര്‍ ആര്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ റിലീസ് സമയത്ത് ആരാധകര്‍ക്കുമാത്രമായുളള 'ഫാന്‍സ് ഷോകള്‍' നിരോധിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക് നേരത്തെ പറഞ്ഞിരുന്നു. സിനിമാ മേഖലയ്ക്ക് ഫാന്‍സിനായി പ്രത്യേക ഷോ വയ്ക്കുന്നതുകൊണ്ട് ഗുണങ്ങളൊന്നുമില്ലെന്നായിരുന്നു
89 പണ്ഡിറ്റുകളുടെ മരണം തീർച്ചയായും അപലപനീയമാണ്. എന്നാൽ മറ്റ് 1,635 പേരുടെ മരണത്തെക്കുറിച്ച് എന്താണ് സംസാരിക്കാത്തത്? അവരും മനുഷ്യരായിരുന്നില്ലേ?. സംസ്ഥാനത്ത് ധാരാളം സിഖുകാരുണ്ട്, പിന്നെ എന്തിനാണ് പണ്ഡിറ്റുകളുടെ പ്രശ്നം മാത്രം ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു ഭിന്നിപ്പുണ്ടാക്കുന്നത്.
പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കെ ജി എഫ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് കെ ഫി എഫ് 2 നിര്‍മ്മിച്ചിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊംബാളെ
അതേസമയം, ന്യൂസിലാന്‍ഡില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതെയിരിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ന്യൂസിലൻഡ് മുൻ ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. "ഈ സിനിമ സെൻസർ ചെയ്യുന്നത് ന്യൂസിലൻഡിൽ നടന്ന അതിക്രമങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും സെൻസർ ചെയ്യുന്നതിന് തുല്യമാണ്.
സിബിഐ 5 ദി ബ്രെയിൻ ചാക്കോയായി മുകേഷും എത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്,
സോനക്ഷി സിന്‍ഹ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് സോനക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും പ്രമോദ് ശര്‍മ തന്‍റെ പരാതിയില്‍ പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും
സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ തന്‍റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞാണ് പീഡന ദിവസം സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ തന്‍റെ കൺസെന്‍റ് ഇല്ലാതെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
പ്രീബുക്കിംഗില്‍ റെക്കോര്‍ഡ് തീര്‍ത്താണ് അമല്‍ നീരദ് - മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം മാര്‍ച്ച് 3ന് ചിത്രം തിയേറ്ററില്‍ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ഭീഷ്മപര്‍വ്വത്തിനുണ്ട്. 2007ൽ അമൽ നീരദിന്റെ കരിയറിലെ
നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിനെ കൊലപ്പെടുത്തിയത്. നീനുവിന്റെ അച്ഛനും സഹോദരനെയും ചേർത്ത് കേസില്‍ 14 പേരെ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും നീനുവിന്റെ അച്ഛനടക്കം നാല് പേരെ കോടതി വെറുതെവിട്ടു.
മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു. മമ്മുട്ടി ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്തുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്‍ വൈറലായിരുന്നു. 'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
തനിക്ക് അതിന് കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ ഇരുന്നാല്‍ അവരുടെ പെരുമാറ്റത്തിലും സിനിമ കാണുന്ന രീതിയിലുമെല്ലാം മാറ്റം വരും. നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് സിനിമ ആസ്വദിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് എല്ലാവരെയും ബാധിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മൊബൈല്‍ ഫോണുകളിലാണ് കൂടുതലായും പാട്ടുകള്‍ വെക്കുന്നത്. എന്നാൽ പാട്ടുകേൾക്കാനുപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത്തരം പരാതികള്‍ ബസില്‍ നിന്നുമുണ്ടായാല്‍ കണ്ടക്ടർമാ
സിനിമ ചെയ്യണമെങ്കില്‍ നല്ലൊരു കഥ വേണം. അതോടൊപ്പം, നല്ല ഒരു പ്രൊഡക്ഷൻ വേണം, നമുക്ക് ഒരു സിനിമ ചെയ്യാൻ തോന്നണം. അങ്ങനെ എല്ലാം ഒത്തുവന്നാല്‍ മാത്രമാണ് സിനിമ ചെയ്യാൻ സാധിക്കൂ വെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പുതിയ ചിത്രമായ ആറാട്ടിന്‍റെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കുമ്പോഴാണ് ഇക്കാര്യവും വ്യക്തമാക്കിയത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, അസിഫ് അലി, തുടങ്ങിയ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചത്. നേരത്തേ ഷാറൂഖ് ഖാന്‍, ബോണി കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും
50 ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയേറ്റര്‍ ഉടമകള്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ ഭാഗികമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന കര്‍ശന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
മദ്യഷോപ്പുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താതെ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഫിയോക്ക് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാളുകളും ബാറുകളും തുറക്കുമ്പോള്‍ വൈറസ് തിയേറ്ററില്‍ മാത്രം കയറുമെന്നത് എന്ത് യുക്തിയാണെന്നും നീതികരിക്കാനവാത്ത തീരുമാനമാണിതെന്നും ഫിയോക്ക് പ്രസിഡണ്ട് കെ വിജയകുമാര്‍ പറഞ്ഞു.
നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത്. അത്യാധുനിക ജിമ്മുകളും സ്വിമ്മിംഗ് പൂളും, വിശാലമായ ഹോം തിയേറ്റര്‍ സൗകര്യവുമെല്ലാം ഈ വീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇവരുടെ വേര്‍പിരിയല്‍
ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്
പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പുറത്തുവിടാത്തത് അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ള്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട 2017 മുതൽ ഇതുവരെയുള്ള 5 വർഷത്തിനിടയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു.
രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ബട്ട് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന 'റെഡ് സീ' ഫിലിം ഫെസ്റ്റിവലില്‍ 83 വേൾഡ് പ്രീമിയറിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെസ്റ്റിവലില്‍ ചിത്രത്തിന് വന്‍ സ്വീകര്യത ലഭിച്ചതിന്‍റെ വീഡിയോ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കപീല്‍ ദേവും രംഗത്തെത്തിയിരുന്നു.
ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനുമുന്‍പ് സിനിമ കണ്ടവര്‍ ഈ സീന്‍ വരുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നും സൂര്യയെ വിമര്‍ശിക്കേണ്ടതില്ലെന്നും ജ്ഞാനവേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, അനുമതിയുള്ള സിനിമാ ചിത്രീകരണത്തിന്‍റെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി അപലപനീയമാണെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേര്‍ത്തു. സിനിമാ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
വിനോദ നികുതിയിൽ ഇളവ്, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കുക, കെട്ടിട നികുതിയിൽ ഇളവ് എന്നീ ആവശ്യങ്ങളാണ് തിയേറ്റർ ഉടമകള്‍ സർക്കാരിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാന്‍ ഈ മാസം 21ന് സര്‍ക്കാര്‍, സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
തന്റെ പ്രൊഫഷണല്‍ ജീവിതത്തിനും, വ്യക്തിജീവിതത്തിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ല. അനാവിശ്യമായ ചര്‍ച്ചകള്‍ക്ക് നേരെ കണ്ണടക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ വ്യക്തിജീവിതവും, തൊഴിലും അതാണ് എന്നെ പഠിപ്പിച്ചത്.
1972 ൽ പുറത്തുവന്ന ‘ഗന്ധർവ്വക്ഷേത്ര’മാണ് തിലകൻ അഭിനയിച്ച ആദ്യചിത്രം. സിനിമാലോകം തിലകനെ തിരിച്ചറിയാൻ പിന്നെയും വർഷങ്ങളെടുത്തു. 1979 ൽ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ‘ഉൾക്കടൽ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കിട്ടി. പിന്നീടിങ്ങോട്ട് തിലകൻ എന്ന അഭിനയ പ്രതിഭയുടെ പകർന്നാട്ടമാണ് നാം കണ്ടത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാസിമാണ് ചിത്രം നിര്‍മിക്കുന്നത്. കെജി രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം വില്യം ഫ്രാന്‍സിസ്, എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍