എന്നെങ്കിലും ഒരിക്കല്‍ അവര്‍ ആ അപകടത്തിന്‍റെ ആഘാതത്തില്‍ നിന്നും മോചിതയാകുമെന്നാണ് കരുതുന്നത്. രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാന്‍ താത്പര്യമില്ലേയെന്ന ചോദ്യത്തിന്, അവര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകുന്നില്ലെന്നും അതിനുള്ള സമയമൊക്കെ എപ്പോഴോ കഴിഞ്ഞുവെന്നും നളിനി കൂട്ടിച്ചേര്‍ത്തു. മകളെ കാണാനും യുകെയിൽ സ്ഥിരതാമസമാക്കാനും പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് ഭർത്താവിനൊപ്പം താനും ഉണ്ടാകുമെന്നാണ് നളിനി ശ്രീഹരന്റെ മറുപടി നല്‍കിയത്.
ഇതിനുപിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ഇതേതുടര്‍ന്നാണ് നളിനി സുപ്രീം കോടതിയെ സമീപിച്ചത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നളിനി ഉള്‍പ്പെടെ 6 പേരെ മോചിപ്പിച്ചത്.
പേരറിവാളിന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നു. തന്‍റെ മകളുടെ മോചനത്തിനായി കാത്തിരിക്കുകയാണ്. അത്തരമൊരു വാര്‍ത്ത ഉടന്‍ തന്നെ കേള്‍ക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. നളിനിക്ക് ഒരു മകള്‍ ഉണ്ടായിരുന്നതിനാല്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി വധശിക്ഷ ഒഴിവാക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തു തന്നു.
രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴനാട് സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടുകളായി ജയില്‍വാസം അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണ നല്‍കി വെറുതെ വിടണം എന്നായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.