തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്രാൻ ഖാനെതിരെ ഈയാഴ്ച വന്ന മൂന്നാമത്തെ കോടതിവിധിയാണ് ഇത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിതിരഞ്ഞെടുപ്പിന്
ബലൂചിസ്ഥാനിലെ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാന്‍ ഇന്നലെ ആക്രമണം നടത്തി. ഇറാനിലെ ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൂടാതെ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
മറ്റൊരു കേസിൽ തടങ്കലിൽ വെക്കാൻ ജഡ്ജി ഉത്തരവിട്ടതിനാലാണ് മോചനം സാധ്യമാകാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നയീം പഞ്ജുത പറഞ്ഞു
പ്രതിഷേധത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 100- ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകനാണ് മരിച്ചതെന്നാണ് സൂചന
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം
സ്ത്രീകളുടെ മൃതശരീരങ്ങള്‍ വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. പാകിസ്ഥാനില്‍ മണിക്കൂറില്‍ രണ്ട് സ്ത്രീകള്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സർക്കാർ വിതരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ മാവ് വാങ്ങുന്നതിനിടെ തിരക്കില്‍പ്പെട്ട് 11 സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
ഇന്ത്യയില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്ഥാനില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
എന്നെ അറസ്റ്റ് ചെയ്താല്‍ ജനങ്ങള്‍ ശാന്തരാകുമെന്നാണ് പൊലീസ് കരുതുന്നത്. അത് തെറ്റാണെന്ന് നിങ്ങള്‍ തെളിയിക്കണം. നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അധികാരികള്‍ക്ക് മനസിലാകണം
പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാക് പട്ടാള ജനറലായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്.
ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്
ഷഹീന്‍ അഫ്രിദി ട്വിറ്ററില്‍ കുറിച്ചു. എല്ലാവര്ക്കും സ്വകാര്യതയുണ്ട്. അത് നഷ്ടപ്പെടാന്‍ ആരും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹര നിമിഷത്തിന്‍റെ സന്തോഷം ഇല്ലാതാക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷഹീന്‍ അഫ്രിദി കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 150 ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്
ഗോതമ്പുമായി പോകുന്ന ട്രക്കിന് ബൈക്കിലും മറ്റുമായി ജനങ്ങള്‍ പിന്തുടരുന്നതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇസ്ലാമാബാദിലേക്ക് എങ്ങനെ എത്താനാവും, ദക്ഷിണ കൊറിയയില്‍ എത്തിയാല്‍ എന്തുചെയ്യണം, ദക്ഷിണ കൊറിയയില്‍ ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെ, ഏത് തരം വസ്ത്രമാണ് കൊറിയയില്‍ ധരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി.
അധികാരമേറ്റെടുത്തതിന് പിന്നാലെ സഹോദരനായ നവാസ് ഷെരീഫിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഷെഹബാസ് ഷെരീഫ് ഉത്തരവിട്ടിരുന്നു. ഈദിന് ശേഷം നവാസ് ഷെരീഫ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാകിസ്ഥാനില്‍ തിരിച്ചെത്തുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വസീറാബാദിലെ സഫര്‍ അലി ഖാന്‍ ചൗക്കില്‍വെച്ചാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലാഹോറില്‍നിന്ന് ഒരാഴ്ച്ച മുന്‍പാണ് ലോംഗ് മാര്‍ച്ച് ആരംഭിച്ചത്.
പ്രളയം മൂലം എട്ട് ദശലക്ഷത്തിലധികം ആളുകള്‍ കുടിയൊഴിക്കപ്പെട്ടെന്നും ഇവരില്‍ പലരും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു
ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ നശിപ്പിക്കുകയാണ്. അതില്‍ എനിക്ക് അതീവ ദുഖമുണ്ട്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി രാജ്യത്തെ അപമാനിച്ച് കളവ് പറയുന്ന ഇമ്രാന്‍ ഖാനെ പെരും നുണയന്‍ എന്ന് മാത്രമേ വിശേഷിപ്പിക്കനാവൂ. കഴിഞ്ഞ ഏപ്രിലില്‍
ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാമെന്ന് ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികള്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും
വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
ഈ വര്‍ഷം ബലൂചിസ്ഥാനില്‍ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലുമായി 19 പേര്‍ മരണപ്പെട്ടെന്നും ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നും പാക്കിസ്ഥാന്‍ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു
പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ അമേരിക്കയുടെ ഇടപെടലുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആദ്യം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി പാക് മുന്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടെ ജനറല്‍ പര്‍വേസ് മുഷറഫ് മരിച്ചെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി മുഷറഫിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
കള്ളപ്പണ കേസില്‍ ഇരുവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി മുന്‍ നിര്‍ത്തിയാണ് മുന്‍ കൂര്‍ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാന്‍ അനുവാദം ചോദിച്ചിരിക്കുന്നത്. 2008 മുതൽ 2018 വരെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 28 ബിനാമി ഇടപാടുകള്‍ ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയതായാണ് അന്വേഷണം ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇസ്‌ലാമാബാദിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയത്. എന്നാല്‍ ഡി-ചൗക്കിൽ ഒത്തുചേരാനാണ് ഇമ്രാന്‍ ഖാന്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പി ഡി ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.
രാജ്യത്ത് കൊവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമെന്നാണ് സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 8 മടങ്ങ് മരണമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കണക്കുകള്‍ ശേഖരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിന് ചിലപ്പോള്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ നിന്ന് ബിരുദം നേടിയാല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യു.ജി.സിയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും സംയുക്ത നിര്‍ദേശം പുറത്തിറക്കിയത്.
അതിനാൽ സർവകലാശാലക്കുള്ളില്‍ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘനം ഉണ്ടായാൽ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുകയും 5000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പനാമ പേപ്പേഴ്സ് കേസിൽ 2017 ജൂലൈയിലാണ് സുപ്രീം കോടതി അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നിരവധി അഴിമതി കേസുകള്‍ ആരോപിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ്. ഷഹബാസ് ഷെരീഫാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.
രാജ്യത്ത് കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തള്ളുകയും പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുകയുമായിരുന്നു
ഫറ ഖാനും അവരുടെ ഭര്‍ത്താവും രാജ്യം വിട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫറ ഖാന്‍ രാജ്യം വിട്ടത് 68 ലക്ഷം വില വരുന്ന ബാഗുമായാണ് രാജ്യം വിട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫറ ദുബായിലേക്ക് പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫറയുടെ ഭർത്താവ് അഹ്‌സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്കു പോയിരുന്നു
പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തന്നെ നിർവഹിക്കും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും ഇമ്രാൻഖാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായി പ്രതിപക്ഷനേതാവ് ഷഹബാസ് ഷെരീഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്‍മേല്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. പകല്‍ 11 മണിക്ക് ചേരുന്ന സഭ വോട്ടെടുപ്പ് നടത്തുമെന്ന് പാക് പാര്‍ലമെന്‍റ് സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു.
ഞാന്‍ ഭാഗ്യവാനാണ്. ദൈവം എനിക്ക് എല്ലാം തന്നു. സമ്പത്തും പ്രശസ്തിയും ആരോഗ്യവുമെല്ലാം. ഞാന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ട. അവിശ്വാസ പ്രമേയം വിജയിച്ചാലും ഇല്ലെങ്കിലും നിശ്ചയദാര്‍ഢൃത്തോടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും''- ലോകം കണ്ട മികച്ച ഓള്‍ റൌണ്ടര്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു
ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്.
"മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്ലിം വിഭാഗത്തിനെതിരെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണെന്ന് ലോകം തിരിച്ചറിയണം" എന്നായിരുന്നു ഷാ മഹ്മൂദ് ഖുറേഷി ട്വീറ്റ് ചെയ്തത്.
പരമ്പരാഗത ബുദ്ധിസ്റ്റ് ആരാധനാലയങ്ങളുടെ മാതൃകയിലുളള വലിയ താഴികക്കൂടമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. കൂടാതെ ദേവാലയ സമുച്ചയത്തിനുളളില്‍ ചെറിയ സ്തൂപം, ബുദ്ധ സന്യാസിമാര്‍ക്കുളള വിശ്രമമുറി, മറ്റ് മുറികള്‍, പ്രാചീനമായ പാത തുടങ്ങിയ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്
യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി പാക്ക് പൊലീസ്. പബ്ജി ഗെയിമിന് അടിമയായിരുന്ന യുവാവ് കുടുംബത്തിലെ 4 പേരെ കൂട്ടക്കൊല നടത്തിയതിന് പിന്നാലെയാണ് ഗെയിമിന് നിരോധനമേര്‍പ്പെടുത്തണമെന്ന് പൊലീസ് അവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 18 നാണ് അലി സെയ്ൻ തന്റെ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവെച്ചുകൊന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പബ്ജി ഗെയിമിന് അടിമയാണെന്ന് കണ്ടെത്തുകയായിരുന്നു.
ജനങ്ങള്‍ക്ക് സമാധാനപരമായും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാന്‍ കഴിയുന്ന അവസ്ഥ തന്നെയാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന സ്ഥിതി അവിടെ നിലനില്‍ക്കുന്നുണ്ട്
മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ വാചകങ്ങളും കാരിക്കേച്ചറുകളും സ്റ്റാറ്റസ് ഇടുകയും അത് സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തത് തീര്‍ത്തും നിയമവിരുദ്ധവും ഒരു മുസ്ലീമിന് സഹിക്കാനാവാത്തതുമാണ് എന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി അദ്‌നാന്‍ മുഷ്താഖ് പറഞ്ഞത്.
എന്റെ അനന്തിരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴി എന്റെ കാറിനുനേരേ വെടിയുതിര്‍ത്തു. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനത്തെ ഗണ്‍പോയിന്റില്‍ നിര്‍ത്തി.
കുല്‍ഭൂഷന്‍ ജാദവിന് വിധിച്ച വധശിക്ഷ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പാക് സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതോടൊപ്പം
അയല്‍രാജ്യങ്ങളുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും ശേഷം പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. ഭീകരവാദം,അക്രമണം, വിദ്വേഷം എന്നിവയെ ഇല്ലായ്‌മ ചെയ്യുവാനാണ് രാജ്യം ആഗ്രഹിക്കുന്നത് - കാജല്‍ ഭട്ട് പറഞ്ഞു.
കഴിഞ്ഞ മാസം ടി-20 മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റര്‍ ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടക്കുകയും ഇതിനെതിരെ കോഹ്ലി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് കോഹ്ലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്
റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വിദൂര പർവത ജില്ലയായ ഹർനായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിലും ഇന്ത്യ താലിബാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല എന്നതാണ് പ്രധാനമായും ഇന്ത്യ ചൂണ്ടിക്കാട്ടിയ വിഷയം.
അധ്യാപകരുടെ വസ്ത്രധാരണത്തിലും, വ്യക്തി ശുചിത്വത്തിലും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളുണ്ടാകരുതെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക,
യു എന്നിന്‍റെ വേദികള്‍ പോലും ഇന്ത്യക്കെതിരെ ഉപയോഗിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. സമ്മേളനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ച വഴി തിരിച്ച് വിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. പാകിസ്ഥാന്‍ പ്രതിനിധി ചര്‍ച്ചക്ക് കൊണ്ട് വന്നിരിക്കുന്നത് ജമ്മു കശ്മീർ പ്രശ്നങ്ങളും പാക്കിസ്ഥാനു പിന്തുണ നൽകുന്ന സയീദ് അലി ഷാ ഗീലാനിയുടെ മരണവുമാണ്.
പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ചിനെതിരെ താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ പാക് എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്
കാബൂള്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം താലിബാന്റെ സായുധ ശത്രു എന്ന് വിശേഷിപ്പിക്കാവുന്ന ഐ എസ് ഖൊറാസന്‍ ഏറ്റെടുത്തിരുന്നു.
താലിബാന് ഒരു സൈനിക സംഘടനയല്ല മറിച്ച് സാധാരണ പൗരന്മാരാണ്. ക്യാംപുകളിലെ സാധാരണക്കാരെ എങ്ങനെയാണ് പാക്കിസ്ഥാന്‍ വേട്ടയാടുകയെന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.
സുല്‍ത്താന്‍ മഹ്മൂദ് ചൗദരിയായിരിക്കും പാക് അധീന കശ്മീരില്‍ മുഖ്യമന്ത്രിയാവുക
, ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി
' അവരുടെ മേഖല അങ്ങനെയാണ്. അവര്‍ ക്രിക്കറ്റ് താരങ്ങളായിക്കഴിഞ്ഞാല്‍ പിന്നെ പുരുഷ താരങ്ങള്‍ക്കൊപ്പം എത്താനാണ് ശ്രമിക്കുക. പുരുഷന്മാര്‍ക്കുമാത്രമല്ല അവര്‍ക്കും ഇതൊക്കെ സാധിക്കുമെന്ന് തെളിയിക്കാന്‍ ശ്രമിക്കും. കരിയറില്‍ മികച്ച വിജയത്തിലെത്തുമ്പോഴേക്ക് വിവാഹം കഴിക്കണം എന്ന തോന്നല്‍ തന്നെ അവര്‍ക്ക് ഇല്ലാതാവും.
വിവാഹമെന്നത് പ്രവാചകന്‍ മുഹമ്മദ് കാണിച്ചുതന്ന ജീവിതചര്യയാണ്. വ്യഭിചാരം ഇസ്ലാമില്‍ ഹറാമാണ്. അതിനെയാണ് മലാല പിന്‍പറ്റുന്നത്
പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം മലാല വിവാഹത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് മുഫ്തി സർദാർ അലി ഹഖാനി ഭീഷണി മുഴക്കുകയും, ജനങ്ങളോട് ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും പോലീസ് പറഞ്ഞു
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനു പിന്നില്‍ യുഎഇ ഭരണക്കൂടത്തിന്‍റെ ഇടപെടലുണ്ട്. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാഹമോചനം നേടി ആറുമാസത്തിനുമുന്‍പ് പുരുഷന്‍മാരെ മറ്റൊരു വിവാഹത്തിനായി അപേക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് മക്ക പൊലീസ് ഡയറക്ടര്‍ മേജര്‍ അസഫ് അല്‍ ഖുറാഷി പറഞ്ഞു
പാകിസ്ഥാന്‍ ആരോഗ്യ സെക്രട്ടറി അമീര്‍ അഷറഫ് ഖജ്വയാണ് പബ്ലിക് അക്കൗണ്ട് കമ്മറ്റിയെ ഇ വിവരം അറിയിച്ചിരിക്കുന്നത്.
ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച് പാക്കിസ്ഥാന്‍. ചൈനയില്‍ നിന്ന് ആദ്യഘട്ട സിനോഫോം വാക്‌സിനുകള്‍ ലഭിച്ചതായി പാക്കിസ്ഥാന്‍ ആരോഗ്യ ഉപദേഷ്ടാവ് ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തിയ കേസില്‍ ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെ അറസ്റ്റുചെയ്യാന്‍ പാക് കോടതി ഉത്തരവിട്ടു.
തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, വാണിജ്യ നഗരമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നുമായ ലാഹോര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും നിലച്ചു. ചിലയിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചതായും ഉടന്‍ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി
പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതില്‍ ഇന്ത്യയില്‍ പ്രതിഷേധം. കാരക്ക് ജില്ലയില്‍ കഴിഞ്ഞ ദിവസം ഹിന്ദു ക്ഷേത്രം തീവച്ച് നശിപ്പിച്ച സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.
പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തീ വച്ച് നശിപ്പിച്ച ഇരുപത്തിയാറ്പേര്‍ അറസ്റ്റില്‍. തീവ്ര ഇസ്ലാമിക നിലപാടുകളുളള പാര്‍ട്ടി അനുയായികളാണ് സംഭവത്തിനുപിന്നിലെന്ന് പാക്കിസ്ഥാന്‍ പോലീസ് വ്യക്തമാക്കി
പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട് ജയിലിലടയ്ക്കപ്പെട്ട ഇടത് രാഷ്ട്രീയ നേതാക്കളെ നീണ്ട കാലയളവിനു ശേഷം പാക് കോടതി മോചിപ്പിച്ചു. ബാബ ശുക്കൂറുള്ള ബെയ്ഗ്, ബാബ ജാന്‍, അമീര്‍ ഖാന്‍, ഇഫ്തിക്കര്‍ കട്ലാ എന്നിവരാണ് നീണ്ടകാല തടവ് ശിക്ഷയ്ക്ക് ശേഷം ജയില്‍ മോചിതരായത്
പാക്കിസ്ഥാനില്‍ നിന്നുളള സന്ദര്‍ശക വിസ താല്‍ക്കാലിമായി നിര്‍ത്തി യുഎഇ. കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം കണക്കിലെടുത്താണ് നടപടി എന്ന് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗദരി പറഞ്ഞു.
പ്രക്ഷോപകർ ചേർന്ന് മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
' നമ്മള്‍ ഇന്ത്യയെ അവരുടെ മണ്ണില്‍ പോയി ആക്രമിച്ചു. പുല്‍വാമയിലെ വിജയം പാക്കിസ്ഥാന്റെ വിജയമാണ്.ആ വിജയത്തില്‍ നമ്മളെല്ലാവരും പങ്കാളികളാണ് ' എന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. എന്നാലിപ്പോള്‍ തന്റെ പ്രസ്ഥാവനയെ തെറ്റിദ്ധരിച്ചതാണെന്നും പാക്കിസ്ഥാന്‍ ഒരു തരത്തിലുളള ഭീകരപ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി
പരിക്കേറ്റ നിരവധി പേരെ സമീപത്തെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെഷവാറിലെ ദിർ കോളനിയിലെ മദ്രസയിലാണ് സ്ഫോടനം നടന്നത്. അജ്ഞാതർ സ്‌ഫോടകവസ്തുക്കൾ പ്ലാസ്റ്റിക് ബാഗിലാക്കി മദ്രസയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അധികൃതർ കിണഞ്ഞുശ്രമിക്കുന്ന സമയത്ത് മൺസൂൺ മഴ പാകിസ്ഥാനെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണം ഇല്ലാത്തതിനാൽ എല്ലാ വർഷവും പാക്കിസ്ഥാനിലെ പല നഗരങ്ങളും മൺസൂൺ പ്രളയത്തെ നേരിടാൻ പാടുപെടാറുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സംഘത്തിലേക്ക് ഇടിച്ച് 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിലെ ഒരു ജയ്‌ഷെ ഭീകര പരിശീലന കേന്ദ്രം ആക്രമിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിലുള്ള താലിബാന് കീഴിലാണ് (എക്യുഐഎസ്) ഈ തീവ്രവാദ സംഘം പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ക്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാമത്തെ റിപ്പോർട്ട് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ആയുധങ്ങളുമായി നാലംഗ സംഘം സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രധാന കവാടത്തിലെത്തിയത്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം വെടിവച്ചു വീഴ്ത്തിയത്. ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു.
ന്യൂനപക്ഷങ്ങളുടെ നീണ്ട കാലമായുള്ള ആവശ്യത്തിന് ഒടുവില്‍ ഇമ്രന്‍ഖാന്‍ ഗവണ്‍മെന്‍റ് പച്ചക്കൊടി കാണിക്കുകയായിരുന്നു.
കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ദുരിതാശ്വാസ സാമഗ്രികളുമായി എയർ ഇന്ത്യ ഇന്ത്യയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ, ലോക്ക്ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
പാകിസ്ഥാൻ മിലിട്ടറിയുടെ ആയുധപ്പുരയിലെ ഏറ്റവും വിലപ്പെട്ട പ്രതിരോധ സംവിധാനമാണ് എഫ് -16 ജെറ്റുകൾ.
പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിന്‍റെ നടപടികൾക്കെതിരെയും രൂക്ഷവിമർശം ഉന്നയിച്ചു.