അടുത്തിടെ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി അഹമ്മദാബാദിലെ തിയേറ്ററില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും മാള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
അടുത്തിടെ പത്താന്‍ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിലെ ഒരു സീനില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടത്തുകയും ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു.
ബേഷാരം രംഗ് എന്ന ഗാനരംഗങ്ങളില്‍ ദീപിക ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. എന്തിനാണ് ഇത്തരം വിവാദങ്ങളെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബൈജു സന്തോഷ് പറഞ്ഞു.
സിനിമ ഹിന്ദുമതത്തിനെതിരാണെന്നാണ് സഞ്ജയ് തിവാരി പരാതിയില്‍ പറയുന്നത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ പത്താന്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം.