ഹിജാബ് ധരിക്കുന്നതിനെ അടിച്ചമർത്തലും മതപരമായ വിവേചനമെന്നുമാണ് വിളിക്കുന്നത്. നഗ്നചിത്രങ്ങൾ പരസ്യമാക്കുന്നത് സ്വാതന്ത്ര്യമാണെങ്കില്‍ ഹിജാബ് ധരിക്കാനും സാധിക്കും. വസ്ത്രം ധരിക്കാതിരിക്കാന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ വസ്ത്രം ധരിക്കാനും സ്വന്തന്ത്ര്യമുണ്ടെന്ന് ആരും മറന്നുപോകരുതെന്നും അബു ആസ്മി പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തന്‍റെ ഫോട്ടോകളില്‍ യാതൊരു തരത്തിലുമുള്ള എഡിറ്റിംഗ് അനുവദിക്കാത്താളാണ് വിദ്യാ ബാലനെന്ന് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി പറഞ്ഞു. മിഡ് ഡേ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഡബൂ രത്നാനി ഇക്കാര്യം വ്യകതമാക്കിയത്. താന്‍ എന്തായിരിക്കുന്നോ അതില്‍ മാറ്റം വരുത്താന്‍ വിദ്യ ആഗ്രഹിക്കാറില്ല.