മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. UDF ഉം LDF ഉം BJP യും നോക്കിയല്ല CMDRF ൽ നിന്ന് പണം അനുവദിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എം.എൽ.എയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത്
ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാൻ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഗുരുതരമായ ക്രമക്കേടുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്നിരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാകള്‍ക്കുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാസാംസ്‌കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗംമൂലം ഉണ്ടായതെന്നും അത് മലയാളികളുടെ ആകെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷി ദിനമാണിന്ന്. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ഇവർ ദേശീയപ്രസ്ഥാനത്തിലെ വിപ്ലവധാരയ്ക്ക് തുടക്കമിട്ടവരാണ്.
എ കെ ജി ദിനാചരണം ഓർമ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്. പാവങ്ങൾക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ കെ ജിയുടേത്. ഞാനടങ്ങുന്ന തലമുറ ആ ജീവിതത്തെ വിസ്മയത്തോടെ അടുത്തറിഞ്ഞവരുടേതാണ്.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന അമിത് ഷായുടെ ഡല്‍ഹി പൊലീസില്‍നിന്ന് പിണറായി വിജയന്റെ പൊലീസിന് ഒരു വ്യത്യാസവുമില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി ബോധ്യപ്പെടുകയാണ്.
വലിബറൽ നയങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാൻ ലോങ്ങ് മാർച്ചിന്റെ വിജയം. വർഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കും വലിയൊരു താക്കീതാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും
നേരത്തെ പാർട്ടി കോൺഗ്രസിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്.
ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോര്‍ട്ടിലേക്ക് ഇഡിയും ഇന്‍കംടാക്‌സും എത്തുകയും റിസോര്‍ട്ടില്‍ നടന്ന ക്രമക്കേടും കളളപ്പണ ഇടപാടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുളള യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്ക് ലഭിക്കുകയും ചെയ്തപ്പോള്‍ ഇപിക്ക് മറ്റ് വഴികളില്ലാതായി
പിണറായി വിജയന്റെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. അദ്ദേഹത്തെ തൊട്ടുകളിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നോക്കിനില്‍ക്കില്ല. ചെറുപ്പക്കാരി പെണ്‍കുട്ടികള്‍ മുടിയും ക്രോപ്പ് ചെയ്ത് ഷര്‍ട്ടും ജീന്‍സും പാന്റുമിട്ട് കറുത്ത കൊടിയില്‍ കല്ലുംകെട്ടി പിന്നാലെ പോയാല്‍ ഈ നാട്ടിലെ ജനങ്ങള്‍ നോക്കിനില്‍ക്കുമെന്ന് കരുതരുത്
മുൻ കോൺഗ്രസ്സ് എംപി ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു.
സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്.
സുബി സുരേഷിന്‍റെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അനുശോചനം രേഖപ്പെടുത്തി. 'നടിയും അവതാരകയുമായ സുബി സുരേഷ് തിരക്ക് നിറഞ്ഞ വിനോദ വ്യവസായ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര
കേന്ദ്രം നടപ്പാക്കുമെന്ന് പറഞ്ഞ പൗരത്വനിയമം നിങ്ങള്‍ എങ്ങനെ നടപ്പാക്കില്ലെന്ന് പറയും എന്ന് അന്ന് ചിലര്‍ ചോദിച്ചു. അതിന് ഒറ്റ ഉത്തരമേയുളളു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. അത് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കുണ്ടെന്നത് ചില മാധ്യമങ്ങളും ബിജെപി കോണ്‍ഗ്രസ് കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണെന്നും ഒരു പരിപാടിയിലും ഒരു നിറത്തിനും വിലക്കില്ലെന്നാണ് തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു
ആ എ.കെ.ഗോപാലന്റെ പിന്തുടർച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയിൽ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്
സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുളളിപ്പുലിയെ കുളിപ്പിച്ച് പുളളി മാറ്റാന്‍ കഴിയും
ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്ത മാക്കണം - രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ പരിപാടികള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പിണറായി വിജയന്‍ കേരളത്തിന്റെ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ഭയന്നോടുന്ന വഴിയോരങ്ങളില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന അപ്രഖ്യാപിത വിലക്കുണ്ടെങ്കില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരത്തിലിറക്കി മുഖ്യമന്ത്രിയെ തടഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജാവ് സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
മിവ ജോളി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ നീങ്ങിയത്. ഇതു തടയാനാണ് സി ഐ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചത്. സി ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് മിവ ജോളി ആരോപിക്കുന്നത്.
ഇന്ധന സെസ് പിന്‍വലിക്കാത്തത് ഭരണകൂട നെറികേടാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു ന്യായീകരണവും കേള്‍ക്കേണ്ട. കടയില്‍ പോയി അരി വാങ്ങുന്നവനും പമ്പില്‍ പോയി എണ്ണയടിക്കുന്നവനും അറിയാം അതിന്റെ ബുദ്ധിമുട്ട്.
നികുതിക്കൊളള മാത്രം കൃത്യമായി നടത്താനറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തില്‍ നിലവിലുളളതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കൊല്ലുന്ന ബജറ്റുമായി വന്ന് ഇനിയും ജനങ്ങളെ കൊളളയടിക്കാന്‍ കോണ്‍ഗ്രസ് പിണറായി വിജയനെ അനുവദിക്കില്ല
പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുളളത് പറയാം, ഒരു അംഗത്തിന് സിപിഎം പോലുളള ഒരു പാര്‍ട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുളള വേദിയാക്കി നിയമസഭയെ മാറ്റാനാവില്ല.
നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്‌ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ഗാന്ധിജി സ്വജീവൻ ബലി കൊടുക്കുകയായിരുന്നുവെന്നും
ഹരിയാനയിലെ ഗുഡ്ഗാവിൽ നമാസ് അനുഷ്ഠിക്കുകയായിരുന്ന മുസ്ലീങ്ങളെ ബജ്‌റംഗ്ദള്ളുകാർ ആക്രമിച്ചത് ഈ അടുത്തിടെയായിരുന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലങ്ങൾ വരെ ഇടിച്ചുനിരപ്പാക്കുന്ന മൃഗീയമായ കടന്നാക്രമണം ഈയിടെയാണ് ഉത്തർപ്രദേശിൽ നടന്നത്.
, പിണറായി വിജയൻ എന്ന നികൃഷ്ട മനസ്സുള്ള രാഷ്ട്രീയക്കാരന്റെ നാണംകെട്ട ഭരണത്തിനെതിരെ ശബ്ദമുയർത്തിയവരെയെല്ലാം ഇരുമ്പഴികൾക്കുള്ളിൽ ആക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ് നെറികെട്ട സിപിഎം ഭരണകൂടം' - കെ സുധാകരന്‍ പറഞ്ഞു.
ആഗോളവത്കരണ, നവഉദാര നടപടികൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്ന കേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ശക്തിയായി വളരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പിണറായി വിജയനെ ഭയന്ന് അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും കഴിയാത്ത മൗനത്തിലാണ് സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍
ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.
ബിജെപി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നത്. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും തൊഴിൽ സുരക്ഷയില്ല
ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും
പലപ്പോഴും സിബിഐ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ കേസ് അവര്‍ക്ക് തന്നെ കയ്യിമാറി. ഇപ്പോള്‍ സിബിഐ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശമായ രീതിയില്‍ അടുത്തകാലത്തൊന്നും മറ്റൊരു കേസും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തോട് വഞ്ചനകാട്ടിയ ആളെയാണ് ധീരദേശാഭമാനിയെന്നും സ്വാതന്ത്ര്യസമരപോരാളിയെന്നും ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ ചിത്രീകരിക്കുന്നത്. ധീരദേശാഭിമാനി എന്ന് സംഘ്‌പരിവാറുകാർ കൊട്ടിഘോഷിക്കുന്ന സവർക്കർ
ഏതെങ്കിലും തരത്തിൽ ആരോഗ്യകരമായ ചിന്ത വളർത്തുന്നതിനു പകരം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു. ഇത്തരം മാധ്യമങ്ങൾ ചെയ്യുന്നതെന്താണെന്ന് മാധ്യമങ്ങൾ തന്നെ പരിശോധിക്കുന്നത് നന്നാവും. സർക്കാർ കാര്യങ്ങളിലും ജനങ്ങളുടെ പ്രശ്നങ്ങളിലും മാധ്യമങ്ങൾ കണ്ണടയ്ക്കണമെന്നല്ല ഇതിനർഥം.
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങൾക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാൻഡ്യോഗോ മാർട്ടിന് ബോണ്ട് നൽകിയതടക്കം സിപിഎം പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ
തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണ്. എട്ട് മണിക്കൂർ ജോലി, മിനിമം കൂലി, സംഘടിക്കാനുള്ള അവകാശം എന്നിവയെല്ലാം ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തിന് അർഹമായ ജിഎസ്‌ടി വിഹിതംപോലും നിഷേധിക്കുകയാണ്. സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതിന് അനുവദിച്ചിരുന്ന കേന്ദ്രവിഹിതം നിർത്തലാക്കി.
എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. രാജ് ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിൽ ചർച്ചയ്‌ക്ക് വരുമെന്ന് മുൻകൂട്ടി അറിവുള്ളപ്പോഴും അവർ പങ്കെടുക്കുന്നില്ല. സംഘപരിവാർ അജൻഡയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂര്‍ത്തിയാക്കാനും സിയാല്‍ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്.
ഏതു വേഷത്തിൽ വന്നാലും സർക്കാരിനെ വിരട്ടിക്കളയാമെന്നു കരുതേണ്ട. എന്താണോ ദേശീയപാതയുടെയും ഗെയ്‌ൽ പൈപ്പ് ലൈനിന്റെയും ഇടമൺ–കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ സംഭവിച്ചത് അതുതന്നെ ഇവിടെയും സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ കെ റെയില്‍ കല്ലിടല്‍ പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. കല്ലിടലിനുപകരം ജിഗോ ടാഗിംഗ് രീതിയില്‍ പഠനം നടത്താന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
പിണറായി വിജയന്റെ അഴിമതികള്‍ കണ്ട് മിണ്ടാതിരിക്കാനുളള നോക്കുകൂലിയാണോ നേതാക്കളുടെ ഭാര്യമാര്‍ക്കുളള അനധികൃത നിയമനങ്ങളെന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കണമെന്നും അനധികൃത നിയമനങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉയരുന്ന പ്രതിഷേധത്തില്‍ ആത്മാഭിമാനമുളള സിപിഎം പ്രവര്‍ത്തകരും അണിചേരണമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റു. 1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: “ആർഎസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്.
ഇന്ന് ശിശുദിനം. ഏതൊരു സമൂഹത്തിന്റെയും വളർച്ച അവിടെയുള്ള കുട്ടികളുടെ ജീവിത നിലവാരങ്ങളിലുണ്ടാകുന്ന വളർച്ച കൂടി അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. കേരളം ഈ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായി അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ഈ എൽഡിഎഫ് സർക്കാർ.
കേരളം കടം വാങ്ങരുതെന്ന് പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപയാണ്. ഈവർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന് കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ് കേരളം ഉപയോഗിക്കുന്നത്. അത് നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത്
ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. മലയാളത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാമെങ്കിലും ബോധവത്ക്കരണത്തിലൂടെ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാരിന്റെ മലയാള ദിനാഘോഷത്തിന്റെയും ഭരണ ഭാഷാവാരാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനാ ഘട്ടത്തില്‍ അതിനുവേണ്ടി ശ്രമിച്ച മഹാന്മാരുടെ മനസ്സില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഐക്യകേരള പിറവിക്കുവേണ്ടി ശ്രമിച്ച പ്രസ്ഥാനങ്ങളുടെ മനസ്സില്‍ ഭാവികേരളം ഏതുവിധത്തില്‍ ഉള്ളതാകണം എന്നത് സംബന്ധിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയുള്ള അര്‍പ്പണ ബോധത്തോടെയുള്ള
ലോക്കപ്പിൽ ഇടിച്ചും ഉരുട്ടിയും മനുഷ്യരെ കൊന്ന ഏത് പോലീസുകാരനെയാണ് പിണറായി ഭരണകൂടം ശിക്ഷിച്ചിട്ടുള്ളത്? നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവന്നു സ്ഥാനാരോഹണം നടത്തിയതും കേരളം കണ്ടു.
സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്
ഈ മാസം 13-നാണ് മോഷണം നടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മരുമകള്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മരുമകള്‍ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍
മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടര്‍ തെമ്മാടിയാണ്. ഇത് യു പിയല്ല കേരളമാണ്. യുപിയില്‍ ദളിത് വിഭാഗത്തിലുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കുകയാണ്. അവിടുന്നുവന്ന സബ് കളക്ടര്‍ ഭൂ വിഷയങ്ങളില്‍ ഇവിടുത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.
പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്രീയ വിദ്യാലയങ്ങൾ
സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇ
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സുതാര്യമല്ല. യാത്രയുടെ പുരോഗതി ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. യാത്ര രഹസ്യമാക്കിവച്ചതിൽ
വിദേശയാത്രയുടെ കാര്യത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തിവെട്ടുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കുടുംബത്തിനെയും കൂടെ കൂട്ടിയാണ് പിണറായി വിജയന്‍ യാത്ര നടത്തുന്നത്. അവരുടെ ചെലവ് സ്വയം വഹിക്കുകയാണെന്ന വിശദീകരണം ശുദ്ധഅസംബന്ധമാണ്.
മൂന്നു തവണ യു പി മുഖ്യമന്ത്രിയായും യു പി എ മന്ത്രിസഭയിൽ കേന്ദ്രപ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു. എന്നും ജനങ്ങളോടും ഇടതുപക്ഷമുൾപ്പെടുന്ന വിശാല മതനിരപേക്ഷപ്രസ്ഥാനങ്ങളോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു. ദേശീയതലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം വീണ്ടും ശക്തമാകുന്ന ഈ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണെന്നും വിദ്വേഷ രാഷ്ട്രീയം വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുളള വിപത്കരമായ നീക്കത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ടിക്കായി സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു സഖാവ് കോടിയേരിയുടേത്. സിപിഐ എമ്മിനെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം എല്‍ഡിഎഫിന് ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാര്‍ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിര്‍ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാര്‍ടിയെ സംരക്ഷിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
എംവിആറിന്റെയും പിന്നീട് വിഎസിന്റെയും ഒടുവില്‍ പിണറായിയുടെയും നിഴലായി മാത്രം നിന്ന കോടിയേരി ഈ നേതാക്കളുടെയെല്ലാം ദളപതിയായിരുന്നു.
നാട്ടിലെ സാധാരണക്കാരനോട് സംവദിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ജനനായകനായ രാഹുല്‍ ഗാന്ധി നടന്നുനീങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ക്കുമേല്‍ രാഹുലിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളാണ് പിണറായി വിജയനുളള മറുപടിയെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.
അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കം നാടകമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. 'സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്താല്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യം ഗവര്‍ണര്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം ബിജെപി ആര്‍ എ
മുഖ്യമന്ത്രി പലകാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം തിരിച്ചുവിളിക്കുന്നില്ല. സര്‍വ്വകലാശാലയുടെ സ്വയം ഭരണാധികാരം കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അതിനെ ഇല്ലാതാക്കാന്‍ താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്ന കാലത്തോളം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിനെ തെരുവുനായ കടിച്ചിരുന്നു. വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മജിസ്ട്രേറ്റിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
പാര്‍ലമെന്റില്‍ നിരന്തരം നെഹ്‌റുവിനെ വിമര്‍ശിക്കുന്ന അമിത് ഷായെ വളളംകളി കാണാനും ഓണാഘോഷത്തിനുമെല്ലാം ക്ഷണിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അമിത് ഷായെ ക്ഷണിച്ചത് പിണറായി വിജയനെതിരായ കേസുകളും സില്‍വര്‍ ലൈന്‍ പദ്ധതിയും മുന്നില്‍കണ്ടാണ്
കേരളത്തിൻ്റെ തെരുവോരങ്ങൾ നായക്കൂട്ടങ്ങൾ കീഴടക്കിയിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ആക്രമിക്കപ്പെടുന്ന ഭീകരാന്തരീക്ഷമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ 6 വർഷം കൊണ്ട് കേരളത്തിൽ തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം 10 ലക്ഷമെന്ന് മാധ്യമങ്ങൾ പറയുന്നു
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉമാ തോമസിന്റെ മകന്‍ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം
'2019- ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍
അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ മുഖ്യമന്ത്രി ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളിധരനും രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിപുരുഷനാണെന്നും അദ്ദേഹത്തിന് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമാണെന്നും
അഴിമതികളുടെ പേരില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയാല്‍ ബിജെപിയിലേക്ക് ചേക്കേറാനും പിണറായി വിജയന്‍ മടിക്കില്ലെന്ന് അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തമാക്കുകയാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും. ഏത് സമയവും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം സര്‍ക്കാരുണ്ടാകുമെന്നും പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
തനിക്കെതിരെ കൈ പൊക്കുന്നവര്‍ പിന്നീടൊരിക്കലും കൈ പൊക്കരുതെന്ന ധാര്‍ഷ്ട്യ മനോഭാവം വച്ചുപുലര്‍ത്തുകയാണ് മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരു ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണങ്ങളും തനിക്കുമുണ്ടെന്ന് ഓരോ ദിവസവും പിണറായി വിജയന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെ
സി പി ഐയുടെ കയ്യിലുണ്ടായിരുന്ന സുപ്രധാന വകുപ്പുകൾ രണ്ടാം പിണറായി സർക്കാരിലെത്തിയപ്പോൾ സിപിഎം പിടിച്ചെടുക്കുകയും എൽഡിഎഫ് മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് നൽകുകയും ചെയ്തു എന്നും പുതിയ വകുപ്പുകൾ ചോദിച്ചുവാങ്ങാൻ സി പി ഐയ്ക്ക് സാധിച്ചില്ലെന്നും വിമർശനമുണ്ടായി
ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇ ഡിയുടെ ഉദ്ദേശം എല്ലാവര്‍ക്കുമറിയം. നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് തുക കൊടുക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എത്തുന്നില്ല.
പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാർഥികൾ ജയിക്കരുതെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ വിചാരിച്ചു. പന്തളം നഗരസഭയിലെ സിപിഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണെന്നും സിപിഐ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നിടങ്ങളില്‍ കരിങ്കൊടിയുമായി നിന്നവരെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വഴിയില്‍ ചായ കുടിച്ചുനിന്നവരെയും ഖദര്‍ ധരിച്ചുനിന്നവരെയും പൊലീസ് പിടിച്ചു കൊണ്ടുപോവുകയാണ്.
കേന്ദ്രാനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയത്. ഭാര്യ കമല വിജയനെ ഷാര്‍ജാ ഭരണാധികാരിക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഐ ടി ഹബ്ബ് തുടങ്ങാന്‍ ഭരണാധികാരിക്ക് എത്ര സ്വര്‍ണനാണയം സമ്മാനമായി നല്‍കണമെന്ന് കമല വിജയന്‍ തന്നോട് ചോദിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചവരാണ്. അവരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. അതുകൊണ്ടാണ് ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ വിലക്കിയത്. അത് മതിയായ ശിക്ഷയല്ല'-ശബരീനാഥന്‍ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെട്ടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കണമെന്ന നിർദ്ദേശമുണ്ടായത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞത്. ഈ വാദത്തെ തള്ളുന്നതാണ് പുറത്തുവന്ന വാട്‌സ്ആപ് ചാറ്റ്.
എം എം മണിയുടെ പരാമര്‍ശം വലിയ വിവാദമാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, നല്ല മഴ വന്നില്ലേ, ഏതായാലും ഇവിടെ വന്നപ്പോള്‍. കുറേ നാളായിട്ട് മഴ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ... മഴ നല്ലോണം വന്നില്ലേ?'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇ.എം.എസസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്
അതേസമയം, തന്‍റെ പരാമര്‍ശങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ തൊട്ടടുത്ത ദിവസം എം എല്‍ എ പുറത്തുവിട്ടിരുന്നു. കയ്യില്‍ തെളിവുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് മാത്യൂ കുഴല്‍നാടല്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് സ്പീക്കര്‍ പ്രതികരണം തേടിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കണം.
മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിൻ്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് എനിക്ക് കിട്ടിയിരിക്കുന്ന ഭീഷണി. 770 അല്ല എത്ര കേസുകള്‍ വേണമെങ്കിലും എനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തോട്ടെ. എനിക്കിന്ന് ജോലിയില്ല.
സജി ചെറിയാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തുവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചു. ഇന്ത്യയുടെ അസ്തിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. ഭരണഘടനാ ലംഘനം സിപിഎം അജണ്ടയാണ്. രാജ്യത്ത് ഭരണഘടന അനുസരിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം എന്നും കെ സുധാകരന്‍ പറഞ്ഞു.
ദൃസാക്ഷികള്‍ ഭയന്നുപിന്‍മാറിയില്ലായിരുന്നു എങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്ന് കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഒരു ഗ്ലോറിഫൈഡ് കൊടിസുനി മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും സംഭവത്തെ ഞങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്
'സിസിടിവി സുരക്ഷയും കനത്ത പൊലീസ് കാവലുമുളള ഓഫീസിനുനേരേ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വന്ന് ആക്രമണം നടത്തി നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയം തന്നെയാണ്
ശ്രദ്ധ തിരിക്കലിന്റെ രണ്ടാം ഘട്ടമായി സോളാര്‍ കേസ് വിവാദ നായികയെ രംഗത്തിറക്കിയിട്ടുണ്ട്, അടുത്ത ഘട്ടത്തില്‍ ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് പുകമറ സൃഷ്ടിക്കുകയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്
കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. അവരെന്തുകൊണ്ടാണ് ആ ഏജന്‍സികളെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാത്തത്
പ്രതിരോധ പ്രവര്‍ത്തനമല്ല, അഴിമതിയാണ് നടത്തിയതെന്ന് പണ്ടേ വ്യക്തമായതാണ്. വോട്ടുചെയ്ത് അധികാരത്തിലെത്തിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വില്‍ക്കാനിറങ്ങിയ മുഖ്യമന്ത്രി ഒരുനിമിഷംപോലും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല
'പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാ ശൈലിയില്‍ ആക്രോശിച്ചാല്‍ സിപിഎമ്മിന്റെ പുതുതലമുറ എം എല്‍ എമാര്‍ക്കുപോലും ചിരി വരും. ഉപദേശികളില്‍ വിവരമുളളവരുണ്ടെങ്കില്‍ അവരോട് ചോദിച്ച് ഉത്തരം എഴുതി തയാറാക്കി നിയമസഭയില്‍ വരിക,
മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെയ്ക്ക് വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് അവരുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്നു.
പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിനു നേരെയുണ്ടായ അക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ നേതാക്കളെ സിപിഎം നേതാക്കള്‍ എ കെ ജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി. വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ ഇന്നുതന്നെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ട് ദിവസമായി സ്വപ്ന സുരേഷിനെ 12 മണിക്കൂറാണ് ഇ ഡി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളെ സംബന്ധിച്ചാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് ഇ.ഡി. കോടതിയില്‍ നല്‍കിയ ഹര്‍ജി കസ്റ്റംസ് എതിര്‍ത്തു
സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനായാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്
കേസില്‍ തനിക്ക് ബന്ധമില്ലെന്നും കള്ളക്കേസില്‍കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സുനിത് കോടതിയെ അറിയിച്ചു. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം.
സത്യം വിളിച്ചു പറയുന്നവരെ - സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ്