ലോക ജനസംഖ്യയുടെ നാല്‍പ്പത്തി രണ്ട് ശതമാനം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഫ്രിക്ക, പശ്ചിമേഷ്യ, കരീബിയ എന്നിവിടങ്ങളില്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ് പട്ടിണിക്കാര്‍
കുറച്ചുകാലമായി ഞാന്‍ എന്റെ വൃക്ക നല്‍കാനായി കാത്തിരിക്കുകയാണ്. ആരെങ്കിലും വൃക്ക വാങ്ങാന്‍ തയാറായാല്‍ ഉടന്‍ ഞാനത് ചെയ്യും. എനിക്ക് മൂന്ന് മക്കളാണുളളത്. എന്റെ വൃക്ക ഞാന്‍ കൊടുത്തില്ലെങ്കില്‍ എനിക്കെന്റെ ഒരുവയസുകാരിയായ മകളെ വില്‍ക്കേണ്ടിവരും.
ദാവോസില്‍ നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം' മീറ്റിംഗിന്‍റെ ഭാഗമായി ബിസിനസ് രംഗത്ത് നടക്കുന്ന ആഗോള അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഓക്സ്ഫാം സാധാരണയായി പുറത്തിറക്കാറുണ്ട്. ഇപ്പ്രാവിശ്യം നടത്തിയ പഠനത്തിലാണ് മഹാമാരിയുടെ കാലത്ത് രണ്ട് ഇരട്ടിയായി ബിസിനസ് വളര്‍ന്ന 10 പേരെ കണ്ടെത്തിയത്
ജോലിയും, പണവും ഭക്ഷണവുമില്ലാത്ത കുടുംബങ്ങളെ ഞാന്‍ കണ്ടു. മറ്റ് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനായി തന്റെ ഒരു കുട്ടിയെ വില്‍ക്കുന്ന അമ്മമാരെ കണ്ടു. അഫ്ഗാന്‍ ജനത നേരിടുന്ന പട്ടിണി ലോകത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഡേവിഡ് പറഞ്ഞു