നികുതി അടക്കുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നേരത്തെ നടന്‍റെ വിമർശനം. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയേണ്ടെന്ന് ജയസൂര്യ പറഞ്ഞു. മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ കാണില്ല.
സംസ്ഥാനത്ത് എവിടെ നോക്കിയാലും കൊടി മരങ്ങളാണ്. ഇതില്‍ എത്ര കൊടിമരങ്ങളാണ് അനധികൃതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കൃത്യമായ ഉത്തരം അറിയില്ലെന്നും ഏകദേശം 42,337 കൊടിമരങ്ങള്‍ ഉണ്ടെകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏകദേശ കണക്കില്‍ തന്നെ ഇത്രയും കൊടിമരങ്ങള്‍ എന്നത് ഗൗരവകരമാണെന്നും കോടതി കുറ്റപ്പെടുത്തി. മന്നം ഷുഗര്‍ മില്ലിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.