ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രൂപേഷിന്‍റെ ഹര്‍ജി പരിഗണിച്ചത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തതിനാണ് 2013 -ല്‍ രണ്ട് കേസും 2014-ല്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.