തൃക്കാക്കര മോഡല്‍ പയറ്റിയാല്‍ അനായാസം വിജയിച്ചു കയറാമെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണ്. കൂടാതെ ദേശിയ തലത്തില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് ശക്തമായ ചര്‍ച്ചയുയര്‍ന്നു വന്നിരുന്നു.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു
യു ഡി എഫിന്‍റെ കോട്ടയായ തൃക്കാക്കരയില്‍ വിജയം ഉറപ്പാക്കാനായി അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയെയാണ് കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കിയത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തിരുന്നു. അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവും ഇടതുപക്ഷ മുന്നണിയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു
വികസനം പ്രധാന അജണ്ടയായി എല്‍ ഡി എഫ് ഉയര്‍ത്തി കൊണ്ടു വന്നെങ്കിലും വിവാദങ്ങള്‍ക്കായിരുന്നു പ്രചാരണ രംഗത്ത് മുന്‍ തൂക്കം ലഭിച്ചത്. കെ പി സി സി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.
പ്രചാരണത്തിൻ്റെ മുന ചിതറിപ്പോയതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഏറ്റവുമൊടുവിൽ ''നിങ്ങളെന്തിനാണ് തൃക്കാക്കര പിടിക്കാൻ ഇങ്ങനെ പെടാപാട് പെടുന്നത്? അത് ഞങ്ങളുടെ സീറ്റല്ലെ? ഞങ്ങൾക്ക് തന്നൂടെ?'' പറ്റില്ല അല്ലെ... '' എന്ന തരത്തിൽ 'ചിത്രം' സിനിമയിലെ മോഹന്‍ലാല്‍ ലെവലില്‍ ഉള്ളില്‍ തേങ്ങിയൊരു സുധാകര മൊഴി.
കഴിഞ്ഞ ദിവസമാണ് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും കേരളത്തിൽ പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ചത്. കിഴക്കമ്പലത്തെ ജനസംഗമ വേദിയിലാണ് 'ജനക്ഷേമ സഖ്യം' എന്ന പുതിയ മുന്നണി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന്
'നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണിയുടെ പ്രചാരണത്തിലും പങ്കെടുക്കും. തന്‍റെ തെരഞ്ഞെടുപ്പിന് എങ്ങനെ പ്രവര്‍ത്തിച്ചോ അതേപോലെ ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസുകാരനായിതന്നെ തുടരും. 'ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും സ്വീകരിച്ചതോടെ ഈ മുന്നണികളുടെ വോട്ട് ആര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇരുമുന്നണികള്‍ക്കും സാധിക്കുന്നില്ല. ട്വന്‍റി ട്വന്‍റിയുടെ പിന്‍മാറ്റം സ്വാഗതാര്‍ഹമെന്നും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഒരുമിച്ച് നിര്‍ത്താന്‍
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇടത് അനുകൂല നിലപാടാണ് കെ വി തോമസ് സ്വീകരിച്ചത്. വികസനത്തിനോപ്പമാണ് നില്‍ക്കേണ്ടതെന്ന് പറഞ്ഞ കെ വി തോമസ് യു ഡി എഫ് ശ്രമിക്കുന്നത് വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയമാണെന്നും തുറന്നടിച്ചിരുന്നു. ഉമ തോമസ് തന്‍റെ സഹോദരിയെപ്പോലെയാണ്. പി.ടി തന്‍റെ കുടുംബാംഗമാണ്,
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് ബിരുദം നേടിയ ഡോക്ടര്‍ ജോ ജോസഫ്, കട്ടക്ക് എസ് സി ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡി എമ്മും കരസ്ഥമാക്കിയിട്ടുണ്ട്
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പ് ചുവരെഴുത്ത് നടന്നത് സിപിഎം അറിഞ്ഞുകൊണ്ടായിരിക്കില്ലെന്നും പി രാജു ട്വന്‍റി ഫോറിനോട് പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കാന്‍ ഇത്തവണ ഇടതുപക്ഷത്തിന് സാധിക്കും. അരുണ്‍ കുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണ്. ചിലരുടെ വിലയിരുത്തലുകള്‍ പോലെ ഏതെങ്കിലും കമ്മ്യൂണിറ്റിക്ക് വലിയ മുന്‍തൂക്കമുള്ള സ്ഥലമല്ല തൃക്കാകരയെന്നും പി രാജു പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വികസന നേട്ടം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ഇടതുപക്ഷം വോട്ട് പിടിക്കുകയെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സെക്രട്ടേറിയറ്റംഗം എം സ്വാരജിന്‍റെ പേരാണ് പാര്‍ട്ടിക്കുള്ളില്‍ സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന സ്വരാജിന്‍റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ എസ് അരുൺ, കൊച്ചുറാണി ജോസഫ്,