ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി കോടതിയെ സമീപിച്ചത്.
വീരഭദ്രം നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഖ്യം സംബന്ധിച്ച് പാർട്ടികൾ തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സി.പി.ഐ നേതൃത്വം അറിയിച്ചു. മോദി വിരുദ്ധ അജണ്ടയുടെ ഭാഗമായി സഖ്യത്തിൽ തുടരണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് സിപിഐ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്
ടി ആര്‍ എസില്‍നിന്ന് ബിജെപിയിലേക്ക് മാറാന്‍ നൂറുകോടിയോളം വാഗ്ദാനം ചെയ്തു എന്നാണ് എംഎല്‍എമാര്‍ പൊലീസിന് നല്‍കിയ മൊഴി. അറസ്റ്റിലായ നന്ദകുമാര്‍ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ സഹായിയാണെന്ന് ടി ആര്‍ എസ് ആരോപിച്ചു.
സ്വന്തം പാര്‍ട്ടിയായ ടി ആര്‍ എസിന്‍റെ പേര് ഭാരത് രാഷ്ട്രസമിതി ( ബി ആര്‍ എസ്) എന്നാക്കി മാറ്റി ദേശീയമാനം കൈവരിക്കാനുള്ള ശ്രമമാണ് കെ ചന്ദ്രശേഖര്‍ റാവു നടത്തിയത്. ശുഭ മുഹൂര്‍ത്തമായ 11.19 നാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ചടങ്ങില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും വിഘടിത ജനതാദളുകളിലൊന്നിന്‍റെ നേതാവുമായ എച്ച് ഡി കുമാരസ്വാമി, തമിഴ്നാട്ടിലെ വി സി കെ കക്ഷി നേതാവ് തോള്‍ തിരുമണവാളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്റ്ററുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ന്റെ രണ്ടാം ദിനത്തിൽ മഹുവ മൊയ്ത്രയോട് ചോദ്യം ചോദിച്ചിരുന്നു. ഇതിന് മഹുവ കൊടുത്ത മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തനിക്ക് അറിയാവുന്ന കാളി മാംസാഹാരം കഴിക്കുന്ന മദ്യ സേവ നടത്തുന്ന ദേവതയാണ്.
പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി തന്നെ തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രിയെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ അദ്ദേഹത്തെ ലഭിച്ചില്ല. കൂടാതെ അദ്ദേഹം ഇതുവരെ തന്‍റെ കോളിന് മറുപടി നല്‍കിയില്ല. അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ
പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ടി ആര്‍ എസ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ ഇടപെടലിന്‍റെ ഭാഗമായാണ് ടി ആര്‍ എസ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്‍.എസിനെ പ്രകോപിപ്പിച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എന്‍ സി പി നേതാവ് ശരത് പവാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെതിരെയും കെ. ചന്ദ്രശേഖർ റാവു വിമര്‍ശനം ഉന്നയിച്ചു.