മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളിൽ ഇയാള്‍ക്കെതിരെ തെളിവുകണ്ടെത്താന്‍ യു പി പൊലീസിന് സാധിച്ചില്ല.
ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികള്‍ പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്
'ക്രിമിനലുകളെ ഒതുക്കാനായി നടത്തിയ ഏറ്റുമുട്ടലില്‍ 4, 453 പേര്‍ക്ക് പരിക്കേറ്റു. ഇക്കാലയളവില്‍ നന്ന ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരത്തിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച പോലീസുദ്ദ്യോഗസ്ഥ രുടെ കുടുംബങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ ഉറപ്പുവരുത്തും. പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കും'- മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ ദൂരെയാണ് റാണി ചുവാനെന്ന ഗ്രാമം. ഈ ഗ്രാമത്തിന്‍റെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. ആദ്യം നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണ തരികളുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് മണൽത്തരികൾക്കിടയിലും സ്വർണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലായത്.
ഉത്തര്‍പ്രദേശില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുളള നീക്കങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തിയിരുന്നു. ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. സംഭവത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവർക്ക് അതിനെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലഖ്‌നൗവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ എട്ട് പുരുഷന്മാർ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.
അനധികൃതമായി വീട് പൊളിച്ചുമാറ്റിയെന്നാണ് ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. വീട് തന്‍റെ പേരിലാണെന്നും പൊളിച്ചുനീക്കുന്നതിന് മുന്‍പ് നോട്ടീസ് ലഭിച്ചില്ലെന്നും ഫാത്തിമ ആരോപിക്കുന്നു. 20 വര്‍ഷത്തോളമായി നികുതി അടക്കുന്ന വീട് എങ്ങനെയാണ് അനധികൃതമായി മാറുന്നതെന്നും ഹര്‍ജിയില്‍ ചോദിച്ചിരുന്നു
ഈ ആവശ്യം മുന്‍ നിര്‍ത്തി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യു പി യില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചരണ പരിപാടികള്‍ എകോപ്പിക്കുകയും 50 ശതമാനം
70 പേജുള്ള റിപ്പോര്‍ട്ടിനു പുറമെ സര്‍വേയുടെ ഭാഗമായി എടുത്ത ചിത്രങ്ങള്‍, വീഡിയോ എന്നിവയും സിവില്‍ കോടതിക്ക് അഭിഭാഷക കമ്മീഷന്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടിലോ, സര്‍വേയമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലോ സിവില്‍ കോടതി നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍ മദ്രസകളില്‍ ദേശിയ ഗാനം ആലപിക്കണമെന്നും ദേശിയ പതാക ഉയര്‍ത്തണമെന്നും 2017 -ലെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു. സ്കൂളുകളില്‍ ദേശിയ ഗാനം ആലപിക്കുന്നുണ്ട്. അതുപോലെ തന്നെ മദ്രസകളിലും ദേശിയ ഗാനം ആലപിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ സംസ്‌ക്കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്- ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞു.
രണ്ടാമതും അധികാരത്തില്‍ എത്തുന്ന യോഗി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കണം. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കുത്തക കമ്പനികളെ സംരക്ഷിക്കുവാനാണ്
യു പിയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ച 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളില്‍ 12 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരായിരുന്നു. ബുലന്ദ്ഷഹറില്‍ നിന്ന് മത്സരിച്ച ആര്‍എല്‍ഡി
യുപി കേരളവും ബംഗാളും കശ്മീരും ആക്കരുതെന്ന ആദിത്യനാഥിന്‍റെ പ്രസ്താവനയും വലിയ വിവാദമായിരുന്നു. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്നുമുള്ള പച്ചക്കള്ളം
സ്വത്തുവകകള്‍ തിരികെ നല്കാന്‍ ആവശ്യപ്പെടരുതെന്നും ഇത് സര്‍ക്കാരിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും യോഗി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് വേണ്ടി ട്രിബ്യൂണലിനെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. യുപിയിലാകട്ടെ വേണ്ടത്ര തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
അതിനുള്ള എല്ലാ പിന്തുണയും സഹായവും ഒരുക്കുന്നത് യോഗി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയെന്നത് യോഗിയുടെ പ്രകടനപത്രികയിലെ മാത്രം വാഗ്ദാനമാണെന്നും പെണ്‍കുട്ടി ആരോപിച്ചു.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം അധികമായി അനുവദിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും.
റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം കൂടി ലഭിച്ചതോടെയാണ് പേര് മാറ്റല്‍ നടപടി ക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ അലഹബാദിനെ പ്രയാഗ് രാജ് ആക്കി യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു.
പ്രത്യേക അന്വേഷണ കമ്മീഷന്‍റെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് ലഖിംപൂര്‍ അപകടമാണെന്ന് രീതിയില്‍ ആയിരുന്നു പുറത്ത് വന്നത്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും കര്‍ശനമായ അന്വേഷണം ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ആന്ധ്രയിലെ കൃഷണനദിയില്‍ 2014ല്‍ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടാണ് യോഗിയുടെ വികസനപ്രവര്‍ത്തനത്തിന്‍റെ കൂടെ പ്രചരിപ്പിക്കപ്പെടുന്നത്. വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.
വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.
യുപിയിലെ ബുലന്ദ്ഷഹറിൽ കോൺഗ്രസ് പാർട്ടിയുടെ 'ലക്ഷ്യ 2022' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദ്ഷഹർ എന്നിവയുൾപ്പെടെ 14 ജില്ലകളിലെ
കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസിന്‍റെ അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുവാന്‍ വിമരമിച്ച ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കും. അദ്ദേഹം ഉത്തര്‍പ്രദേശിന് പുറത്തു നിന്നുമായിരിക്കുമെന്നും എന്‍ വി രമണ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടു
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ ആരോഗ്യമേഖലയുടെ അവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംവിധാനമൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വരുന്നത് വളരെ ദുഖകരമാണ്. യുപിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഏതു രോഗത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും.
ദീപാവലി ആഘോഷത്തിന് മുന്‍പായി അരവിന്ദ് കേജരിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ഈ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതിയ ജനത പാര്‍ട്ടി പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളും, പ്രവര്‍ത്തികളും എത്തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്.
ആശിഷ് മിശ്രക്ക് ഡെങ്കിപ്പനിയാണ് സ്ഥിരീകരിച്ചിട്ടില്ല. സംശയത്തെ തുടര്‍ന്നാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നത്. പരിശോധനക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. ഫലം വന്നതിനുശേഷമെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയാനാകു - ഖിംപൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് പി. പി. സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി ജന ജീവിതം ദുസ്സഹമായിരിക്കുകയുമാണ്. എന്‍റെ മണ്ഡലമായ പിലിബിത്തില്‍ തന്നെ നിരവധിയാളുകളുടെ വീടുകളും, കൃഷി സ്ഥലങ്ങളും നശിച്ചുപോയിരിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്ന ഇവരുടെ ഭക്ഷണ കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ അരുണ്‍ മിശ്രയാണ് കര്‍ഷക പ്രക്ഷോഭത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. അപകടത്തില്‍ 4 കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കര്‍ഷകകൊലപാതകവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ വിഷയം
നേരത്തേ ലഖിംപൂരിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആളുകളെയും വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. രാഷ്ട്രീയമെന്നത് ജനസേവനമാണ്. ഇതില്‍ ആരെയും കൊല്ലുവാനോ, കൊള്ളയടിക്കുവാനോ പാടില്ല. രാഷ്രീയത്തിനു ജാതിയും, മതവുമില്ല. അധികാരമുണ്ടെങ്കില്‍ ആരെയെങ്കിലുമൊക്കെ വാഹനമിടിച്ച് കൊലപ്പെടുത്താമെന്നര്‍ഥമില്ല. രാഷ്ട്രീയം ഒരു പാർട്ട് ടൈം ജോലിയല്ല.-സ്വതന്ത്രദേവ് സിംഗ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാപര്യ ഹര്‍ജി സംബന്ധിച്ചും സുപ്രീംകോടതി വിവരങ്ങള്‍ തേടിയിട്ടുണ്ട്.
'‘ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് മനപൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കണം, ഈ വാഹനങ്ങളിലുള്ളവരെയും അതിന്റെ യഥാര്‍ത്ഥ ഉടമകളെയും ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം
സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് വെടിയുതിര്‍ത്തുവെന്നുമാണ്
ലഖിംപൂർ ഖേരി ജില്ലയിലെ നിഘാസൻ പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകനാണ് രമണ്‍ കശ്യപ്. സാധന ടിവിക്കായുള്ള കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ ശരീരം അടുത്തുള്ള ഹോസ്പിറ്റല്‍
അതേസമയം, ലഖിംപൂരിലേക്ക് പോകാനായി രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് സംഘം ലക്നൗവിലെത്തി. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥ നിലപാടിൽ പ്രതിഷേധിച്ച് രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
അതോടൊപ്പം, ലഖിംപൂര്‍ കൂട്ടക്കൊലയെ അപലപിക്കുകയും ചെയ്തു. ഒരു കേന്ദ്ര മന്ത്രിയുടെ മകന് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുക. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റി സാധാരണക്കാരായ കര്‍ഷകരെയാണ് ആശിഷ് മിശ്ര കൊലപ്പെടുത്തിയത്.
ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15 ലധികം ആയുധധാരികളും കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് വണ്ടി ഓടിച്ചുകയറ്റുകയായിരുന്നുവെന്നും, ആശിഷ് വാഹനത്തിന്‍റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് വെടിയുതിര്‍ത്തെന്നുമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നുതിനിടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
പാര്‍ട്ടിക്കുവേണ്ടി ചോര നീരാക്കി അധ്വാനിക്കുന്നവരെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. പരസ്പര ബഹുമാനമാണ് എല്ലാവര്‍ക്കും വേണ്ടത്. ഇവിടെ അതില്ല. അതിനാല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. - ലളിതേഷ് പതി ത്രിപാഠി പറഞ്ഞു.
ആരാണിയാള്‍?, ഇയാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത് ?.ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചതാരാണ്? രാജകുമാരി ട്വിറ്ററിൽ കുറിച്ചു. 'ഇന്ത്യൻ സംസ്കാരത്തിലെ സ്ത്രീകൾ' എന്ന പേരിൽ തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ യോഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം, ശിഷ്യന്മാരായ ആനന്ദ് ഗിരി,സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അതേസമയം, നരേന്ദ്ര ഗിരിയുടെത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
'അദ്ദേഹം വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായത്. തന്‍റെ മരണത്തിന് ശേഷം ശിക്ഷ്യന്മാര്‍ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്' - പ്രയാഗ് രാജിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെപി സിംഗ് പറഞ്ഞു.
അതിനിടെ, സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും, നിലവിലെ സ്ഥിതി അത്യന്തം ഭീതിജനകമാണെന്നും ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ആരോപിച്ചു. 'ആശുപത്രിയില്‍ എത്തുന്ന 40 മുതൽ 50 ശതമാനം രോഗികള്‍ക്കും ഡെങ്കിപ്പനിയാണ് സ്ഥിരീകരിക്കുന്നത്.
കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ എന്റെ സഹോദരി സുരക്ഷിതയാകുമായിരുന്നു. അവളുടെ അവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതരോട് പറഞ്ഞതാണ്. അവര്‍ കുട്ടിയെ ഒന്ന് നോക്കാന്‍ കൂടി തയ്യാറായില്ല - പെൺകുട്ടിയുടെ സഹോദരൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. കുട്ടിക്ക് നല്ല പനിഉണ്ടായിരുന്നു
യോഗി സര്‍ക്കാര്‍ വാഗ്ദാങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മുന്‍ നിര്‍ത്തി യുപി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 7 സീറ്റുകളിലായി കോണ്‍ഗ്രസ് ചുരുങ്ങിയിരുന്നു. പ്രിയങ്കാ ഗാന്ധിയെ പ്രചരണത്തിനിറക്കുന്നത് വോട്ട് ബാങ്കിനെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
ഇന്ത്യയിലെ ആദ്യ നാല് ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരാളാണ് കല്യാണ്‍ സിങ്ങ്. രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. രണ്ടുതവണ യുപി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് ഭരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളി തകര്‍ക്കപ്പെട്ടയുടനെ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ കല്ല്യാണ്‍ സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു.
ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ അസംതൃപ്തരാണ്. ഇനി വേണ്ടത് സമാജ്‌വാദി പാർട്ടി മുന്നോട്ട് വരികയും ചെറിയ പാർട്ടികളും അതോടൊപ്പം പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിയുമെന്നും ഓം പ്രകാശ് രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം നടന്ന സമയത്ത് ശിശുക്കളുടെ മരണത്തില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നിട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 11 മാസത്തിന് ശേഷം വീണ്ടും യോഗി സര്‍ക്കാര്‍ അന്യോഷണം ആരംഭിക്കുകയും ഖാനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ഖാന്‍ 4 വര്‍ഷത്തിലേറയായി സസ്പെന്‍ഷനിലാണ്. 2017 ഓഗസ്റ്റ് 22 ന് ഡോ. കഫീലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം കുറയും. ഒപ്പം റേഷന്‍ കാര്‍ഡില്‍ പരമാവധി നാല് യൂണിറ്റ് മാത്രമേ അനുവദിക്കൂ. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ, സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനോ സാധിക്കില്ല.
ഹസ്തിനപുരി മേഖലയിലാണ് ഫിലിം സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഇവിടേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര മാത്രമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് ആഗ്രയ്ക്ക് മാത്രമല്ല കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയ്ക്കും, നോയിഡയിലെ നിര്‍ദ്ദിഷ്ട ലോജിസ്റ്റിക് ഹബിനും അടുത്താണ്.
ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെ മൂന്നംഗ സംഘം വെടിവച്ചു കൊന്നു. സ്വകാര്യ വാര്‍ത്താ ചാനലിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായ രത്തന്‍ സിംഗാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊല്ലപ്പെട്ടത്.
2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പോലീസ് ക്രോസ്-ഫയറിംഗില്‍ കൊല്ലപ്പെടുന്ന 119-ാമത്തെ പ്രതിയാണ് വികാസ് ദുബെ. ഇതില്‍ 74 കേസുകളില്‍ മജിസ്‌ട്രേലിയന്‍ അന്വേഷണം പൂര്‍ത്തിയായി
കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെ എന്ന കൊടുംകുറ്റവാളിയായിരുന്നു പോലീസിന്റെ ലക്ഷ്യം.