വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ഷ അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു
ഡല്‍ഹി: കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാത്തിടത്തോളം ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു
ചൈന, പറയുന്നത് പ്രവര്‍ത്തിക്കാന്‍ തയാറാവണം. ഇരുരാജ്യങ്ങള്‍ക്കിടയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് ചൈനയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ എല്ലാം ലംഘിക്കുന്നതായിരുന്നു ചൈനയുടെ നടപടികള്‍. ഇന്ത്യ- ചൈന അതിര്‍ത്തിക്കരാറുകളെ മാനിക്കാനും പാലിക്കാനും ചൈന തയാറാവണമെന്നും ഇന്ത്യന്‍ വിദേശമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള കരാറില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ തിങ്കളാഴ്ച്ച മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള കരാറുണ്ടായിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ സൈനികര്‍ പരസ്പരം വെടിവയ്ക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.
സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.
എന്നാല്‍ ചൈന കയ്യടിക്കിയ നമ്മുടെ പ്രദേശം എപ്പോൾ തിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു. ഇനി അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്ന പരിഹാസവും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലഡാക്കിലെ ചൈനീസ് അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക - നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ അതും പരാജയപ്പെട്ടാല്‍ സൈനിക നടപടിയെകുറിച്ച് കാര്യമായി ആലോചിക്കേണ്ടി വരുമെന്നും ജനറല്‍ റാവത്ത്.
മിക്ക സ്ഥലങ്ങളിലും സൈനിക പിന്മാറ്റം പൂർത്തിയായതായി ചൈനീസ് അംബാസഡർ അവകാശപ്പെട്ടെങ്കിലും, പട്രോളിംഗ് പോയിന്റ് 17 എ, പാങ്കോംഗ് സോ എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
കിഴക്കൻ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ജൂലൈ 5നാണ് രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണം നടത്തിയത്. ചർച്ചയെത്തുടർന്ന് ജൂലൈ 6 മുതൽ ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സൈനിക നീക്കത്തിലാണ് ചൈനീസ് കമാണ്ടിംങ്ങ് ഓഫീസര്‍ കൊല്ലപ്പട്ടത്. ഇത് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചൈന നടത്തിയിരിക്കുന്നത്. എന്നാല്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.
സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു.
രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം
ചൈന നടത്തിയത് ഏകപക്ഷീയമായ ആക്രമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് സക്സേന പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നീക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. വിഷയത്തില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ മുഖവിലക്കെടുത്ത് സമാധാനപരമായി നീങ്ങിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിര്ഭാഗ്യാരമായ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു