യുഎഇയാണ് ഫലസ്തീന് രാഷ്ട്ര പദവി നല്‍കുന്ന പ്രമേയം തയ്യാറാക്കിയത്. ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് പൂര്‍ണ്ണ അംഗത്വം ലഭിക്കുന്നതിനുളള ആദ്യ ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്
80 വര്‍ഷങ്ങള്‍ക്കു മുന്‍പ് നശിപ്പിക്കാന്‍ വന്നവര്‍ക്കു മുന്നില്‍ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളെ സഹായിക്കാനെത്തിയില്ല.
ഇസ്രായേലിന്റെ പ്രതിരോധത്തില്‍ യുഎസ് അവര്‍ക്കൊപ്പം പ്രതിജ്ഞാബദ്ധരായി നില്‍ക്കും. അയണ്‍ ഡോം റോക്കറ്റ് ഇന്റര്‍സെപ്റ്ററുകളും മറ്റ് ഡിഫന്‍സ് ആയുധങ്ങളും നല്‍കും
കടുത്ത നിലപാടുകളില്‍ നിന്ന് ഇസ്രായേല്‍ അയഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍
ബന്ദികളുടെ മോചനവും, തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം
വ്രതമാസമായ റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. നീണ്ടതും സ്ഥിരവുമായ വെടിനിര്‍ത്തലിലേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നയിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു
ഭക്ഷണ സഹായം എത്തിക്കുന്നതിന് വരെ ഇസ്രയേല്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാകും
ഞാന്‍ ഈ വംശഹത്യയില്‍ പങ്കാളിയല്ല. ഞാന്‍ അങ്ങേയറ്റം തീവ്രമായ ഒരു പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. എന്നാല്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്താല്‍ എന്റേത് ഒട്ടും തീവ്രമല്ല. ഫലസ്തീനെ സ്വതന്ത്ര്യമാക്കൂ'- എന്ന് പറഞ്ഞാണ് ആരോണ്‍ സ്വയം തീ കൊളുത്തിയത്
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടുളള പ്രതിരോധം എന്ന പേരില്‍ ഗസയില്‍ കുട്ടികളടക്കം മുപ്പതിനായിരത്തിലധികം പേരെ കൊല ചെയ്തത് ന്യായീകരിക്കാനാവില്ല
ആദ്യ ഘട്ടത്തില്‍ 40 ബന്ദികളെയായിരിക്കും കൈമാറുക. ഇതിനു പകരമായി 4,000ത്തോളം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. 131 ബന്ദികളാണു നിലവിൽ ഹമാസിന്റെ പിടിയിലുള്ളത്.
ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച യുദ്ധം 113 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. ഹമാസിന്റെ സമ്പൂര്‍ണ്ണ പരാജയം എന്നത് നെതന്യാഹുവിന്റെ ദിവാസ്വപ്‌നം മാത്രമാണ്. അതൊരു പഴങ്കതയായി മാറും. ഹമാസിനെ തോല്‍പ്പിക്കാനിറങ്ങും മുന്‍പ് ബന്ധികളെ മോചിപ്പിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നത്
അതേസമയം, ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22000 കടന്നു. ഇന്നെലെ മാത്രം 207 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമം നിര്‍ത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.
പുല്‍ കൂടാരങ്ങള്‍ക്കും, ക്രിസ്മസ് ട്രീകള്‍ക്കും പകരം ഉണ്ണിയേശുവിനെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പലസ്തീനികളുടെ കഫിയ്യ ധരിപ്പിച്ച് കിടത്തിയാണ് ഇത്തവണ കൂടൊരുക്കിയത്.
എല്ലാ ജീവനുകളും തുല്യമാണെന്നും ഇസ്രായേല്‍ സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.
പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നിർബന്ധിത കുടി ഒഴിപ്പിക്കല്‍ പാടില്ല. പലസ്തീനികളുടെ താല്പര്യം കൂടി കണക്കിലെടുത്ത് വേണം പലസ്തീന്‍ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍. സ്വന്തം രാഷ്ട്രമെന്ന പലസ്തീനികളുടെ അവകാശത്തെ പിന്‍ന്തുണക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു
193 അംഗങ്ങളുള്ള സഭയില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങൾ അനുകൂലിച്ചു. ഗാസയിലെ ജനതയ്ക്ക് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഉറപ്പാക്കണം. സാധാരണ ജനങ്ങളുടെ സുരക്ഷയും ജീവകാരുണ്യ സഹായമെത്തിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗാസയിലേക്കുള്ള ഭക്ഷണമടക്കമുള്ള അവശ്യസധനങ്ങള്‍ എത്തിക്കുന്നത്. അതും ഇസ്രേയല്‍ സേനയുടെ കടുത്ത പരിശോധനകള്‍ കടന്നു വേണം വരാന്‍
ഗാസയിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. ഗാസയിലേക്ക് അടിയന്തര ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും.
അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രദേശത്ത് മാനുഷിക സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഓരോ ദിവസവും ശരാശരി 134 കുട്ടികള്‍ അവിടെ മരിച്ചുവീഴുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കിനേക്കാള്‍ മുകളിലാണ്
നിലവില്‍ ലഭ്യമായ കണക്കനുസരിച്ച് ഗാസയില്‍ ഒരു മാസത്തില്‍ പതിനായിരത്തിലധികം ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഏകദേശം 1400 ഓളം ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇത്തരമൊരു സംഘര്‍ഷബാധിത മേഖലയിലേക്ക് തൊഴിലാളികളെ അയയ്ക്കുമ്പോള്‍ അവരുടെ സുരക്ഷ സര്‍ക്കാരിനു മുന്നില്‍ ചോദ്യചിഹ്നമാണ്
ഗാസയില്‍ അയ്യായിരത്തോളം കുട്ടികളുള്‍പ്പെടെ പതിനായിരം സാധാരണക്കാരായ ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നത് ഒരേസമയം ഭയാനകവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തതുമാണ്. കുടുംബങ്ങള്‍ ഒന്നടങ്കമാണ് കൊല ചെയ്യപ്പെടുന്നത്. ആശുപത്രികളും ആംബുലന്‍സുകളുമെല്ലാം ബോംബാക്രണം നടത്തി തകര്‍ക്കുന്നു.
ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി. പ്രദേശത്തെ ഏക കാന്‍സര്‍ സെന്റര്‍ അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ 12 രോഗികള്‍ കൊല്ലപ്പെട്ടു.
അതേസമയം, ഇന്നലെ ഈജിപ്റ്റുമായി ഗാസയെ ബന്ധിപ്പിക്കുന്ന റഫാ അതിര്‍ത്തി തുറന്നു. ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഫാ അതിര്‍ത്തി പൂര്‍ണമായും തുറക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെയും ഇരട്ടപൗരത്വമുളളവരെയും വിദേശികളെയുമാണ് അതിര്‍ത്തിയിലൂടെ ഈജിപ്റ്റിലേക്ക് കടക്കാന്‍ അനുവദിക്കുന്നത്.
ഗാസയിലെ അഭയാർത്ഥി ക്യാംപ് ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചെന്നും ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രായേൽ വാദം.
അതേസമയം, ഗാസയ്ക്ക് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്തതിനുപിന്നാലെ ഇസ്രായേല്‍ ഇലോണ്‍ മസ്‌കിനെതിരെ രംഗത്തെത്തി. മസ്‌കിന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുമെന്നും ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു.
ഗാസയിലുളള തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ലോകാര്യോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു
പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഇസ്രായേലിനെ കൊടും ഭീകരർ എന്നല്ലേ വിളിക്കേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു. അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കൾ പൊറുക്കില്ലെന്നും അദ്ദേഹം കുറിച്ചു.
ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ലെന്ന് നാം തിരിച്ചറിയേണ്ടത് പ്രധാനമാണ്. 56 വര്‍ഷമായി ഫലസ്തീന്‍ ജനത അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതംവെയ്ക്കുന്നതാണ് അവര്‍ കാണുന്നത്. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു.
ഇത് ബെര്‍ലിന്‍ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുളള ആഹ്വാനമായിരുന്നുവെന്നാണ് ഇസ്രായേല്‍ പൊലീസിന്റെ ആരോപണം.
ഗാസയിലെ ജനങ്ങള്‍ക്കുളള ഭക്ഷണവും വെളളവും വൈദ്യുതിയും നിര്‍ത്തലാക്കാനുളള ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രായേലിന് ലഭിക്കുന്ന ആഗോള പിന്തുണ ദുര്‍ബലമാക്കും. ഈ വിഷയം ഇസ്രായേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്
നേരത്തെ വടക്കന്‍ ഗാസയിലുളള ജനങ്ങള്‍ ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുളള ഒറ്റ വഴി തന്നെ ഉപയോഗിക്കണമെന്നും ഈ സമയം പാതയില്‍ ആക്രമണം നടത്തില്ലെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു.
ഗാസയിലേക്ക് വെളളവും ഭക്ഷണവുമടങ്ങുന്ന 20 ട്രക്കുകള്‍ കടത്തിവിടാനാണ് ഈജിപ്റ്റ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിനാല് ദിവസത്തിലേറെയായി ഉപരോധത്തിലമര്‍ന്ന ഗാസയില്‍ 20 ട്രക്കുകള്‍ മാത്രം എത്തിയതുകൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം
ഗാസയില്‍ കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നതും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും വെളളവും നിഷേധിക്കുന്നും വൈദ്യുതി വിച്ഛേദിക്കുന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്.
ആദ്യഘട്ടത്തില്‍ സിനായി ഉപദ്വീപില്‍ നിന്ന് സഹായങ്ങളുമായി 20 ട്രക്കുകള്‍ ഗാസയിലെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തിയിലൂടെ ഗാസയിലേക്കെത്തുന്ന സഹായം തടയില്ലെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്
'ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് വംശഹത്യക്കുളള ശ്രമമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതും വീടുകള്‍ തകര്‍ക്കപ്പെടുന്നതും തടയണമെന്നും പരസ്പരമുളള ശത്രുത എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'- എന്നും പ്രമേയത്തില്‍ പറഞ്ഞു.
കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തി കഴിഞ്ഞ 75 വർഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാർക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുത്.
24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ലക്ഷക്കണക്കിനുവരുന്ന ജനങ്ങള്‍ പലായനം ചെയ്യണമെന്ന ഇസ്രായേലിന്‍റെ തിട്ടൂരമാണ് കൂട്ട പലായനത്തിന് കാരണം.
ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു
മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.
അതേസമയം, മുതിര്‍ന്ന സൈനികരടക്കം നൂറിലധികം ഇസ്രായേലികള്‍ തങ്ങളുടെ തടവിലാണെന്ന് ഹമാസ് അവകാശപ്പെട്ടു. അതില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉണ്ട്. ബന്ധികളാക്കിയവരെ വിട്ടുകിട്ടാന്‍ ഈജിപ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് ഇസ്രയേല്‍.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, ഇന്റലിജൻസ് സംവിധാനങ്ങളുള്ള, മിലിട്ടറി സൂപ്പർ പവറായ രാജ്യമാണ് ഇസ്രായേൽ. ആ രാജ്യത്തേക്കാണ് അത്യാധുനികമായ ഒരായുധവും ലഭ്യമാകാൻ സാധ്യതയില്ലാത്ത ഹമാസ് ആക്രമണം അഴിച്ചുവിട്ടത്.
2021 ൽ ഇസ്രായേലും ഹമാസും നടത്തിയ 11 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള ഏറ്റവുംവലിയ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. പതിറ്റാണ്ടുകളായി ഫലസ്തീനികൾ നേരിടുന്ന എല്ലാ ക്രൂരതകൾക്കുമുള്ള മറുപടിയായാണ് തങ്ങള്‍ നല്‍കുന്നതെന്ന് ഹമാസ് വക്താവ് ഖാലിദ് ഖദോമി അൽ ജസീറയോട് പറഞ്ഞു
സ്വന്തം മണ്ണിലെ അഭയാർത്ഥി ക്യാമ്പില്‍ പോലും ഫലസ്തീനികളെ സുരക്ഷിതമായി ഇരിക്കാന്‍ അനുവദിക്കില്ലെന്ന മനുഷ്യത്വ വിരുദ്ധമായ നടപടിയാണ് ഇസ്രായേലിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ പറഞ്ഞു
ഫലസ്തീന് ജനത അനുഭവിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്‌ലയുടെ രീതി സൈന്യത്തെ ചൊടുപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില്‍ വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാറി നില്‍ക്കണമെന്നോ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നോ സൈന്യം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടത്.
ഇസ്രായേലി കുടിയേറ്റക്കാര്‍ക്കായി പലസ്ഥീനിലുളള ജനങ്ങളെ വ്യാപകമായി കുടിയൊഴിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മുഹമ്മദിന്റെ കുടുംബവീടും ഒഴിപ്പിക്കാനായാണ് സൈന്യമെത്തിയത്. വീടിനുപുറത്ത് സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സൈന്യം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാരംഭിച്ചു.
'ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്‍റെ വർണ്ണവിവേചനം: ക്രൂരമായ ആധിപത്യ വ്യവസ്ഥയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഫലസ്തീന്‍ ജനതയുടെ ഭൂമിയും സ്വത്തും പിടിച്ചെടുക്കൽ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ,
കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മാക്‌സ് ധരിക്കേണ്ടെന്ന അടുത്തിടെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഇളവ് പിന്‍വലിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നൂറിലേറെ കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഈജിപ്തിലും ഇറാനിലുമെല്ലാം നാസറുടെയും മൊസാദിഖിൻ്റെയും നേതൃത്വത്തിൽ വളർന്നുവന്ന ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ ദേശീയ സർക്കാരുകളെ അട്ടിമറിക്കാനായി സയണിസത്തെ വളർത്തിയെടുത്ത അതേ സാമ്രാജ്യത്വശക്തികൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്. ഇന്ത്യയിൽ ഹിന്ദുത്വത്തെ വളർത്തിയ ബ്രിട്ടീഷുകാർ തന്നെയാണ് തിയോഡർ ഹർസൻ്റെ സയണിസ്റ്റ് രാഷ്ടീയത്തെയും ഈജിപ്തിലെ ഹസനുൽ ബന്നയുടെ രാഷ്ടീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്
1. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല. 2. മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല. 3. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല.
ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.
ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു
കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന് ഇസ്രായേൽ ഒരുങ്ങുകയാണ്. ജൂത കുടിയേറ്റക്കാർക്കായി ശൈഖ് ജറയിൽ പ്രതിഷേധിക്കുന്ന പലസ്തീനികളെ ബലമായി അടിച്ചമർത്തുകയാണ്.
കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റാഹ് ജില്ലയിലെ ജൂത കുടിയേറ്റക്കാര്‍ക്കായി പലസ്തീനികളെ ഒഴിപ്പിക്കുവാനുള്ള സേനയുടെ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്.
പലസ്തീനികള്‍ക്കിടയില്‍ നടക്കുന്ന പ്രശ്നങ്ങളെ ഗോത്ര പ്രശ്നങ്ങളായി മാത്രമാണ് ഇസ്രായേലി പോലീസ് കാണുന്നത്. ഇത് പലസ്തീന്‍ ജനതയുടെ ഒരുമയെ ഇല്ലാതാക്കാനും, രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു
ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് നെതന്യാഹു ഈ പരാമർശം നടത്തിയത്.
ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു.
ലോക്ഡൗൺ കാരണം ജെറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിക്കാൻ കഴിയാത്തതിനാൽ ഇസ്രായേലിന്റെ പല ഭാഗങ്ങളിലായാണ് പ്രക്ഷോഭകർ ഒരുമിച്ചു ചേർന്നത്.
അമേരിക്ക നേതൃത്വം വഹിക്കുന്ന സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ലബനോനും ഇസ്രയേലും അറിയിച്ചു.
ഇസ്രയേലിനെ തൃപ്തിപ്പെടുത്തുന്നതിനായി 300ലധികം പിശകുകൾ ഉള്ള വിശുദ്ധ ഖുർആനിന്റെ ഹീബ്രു വിവർത്തനം സൗദി അറേബ്യന്‍ അധികൃതർ അംഗീകരിച്ചു.
പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട് തുടര്‍ന്നും കൈക്കൊള്ളുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും മുമ്പ് 2002ലെ അറബ് സമാധാന ഉടമ്പടി പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
ജൂലൈ 2021ഓടെ സെർബിയൻ എംബസിയും ജെറുസലേമിലേക്ക് മറ്റുമെന്നാണ് നേതാന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും,ആരോഗ്യ മന്ത്രാലയവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇസ്രായേലി സാങ്കേതിക വിദ്യയും, ഇന്ത്യന്‍ ഉല്‍പാദന ശേഷിയും ലയിപ്പിച്ച് വൈറസിനൊപ്പം തന്നെ സാധാരണ ജീവിതവും പുനരാരംഭിക്കാനാണ് പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
1967 ൽ അതിർത്തിയിലുണ്ടായ മാറ്റങ്ങളിൽ ഇരു പാർട്ടികളും സമ്മതിക്കാത്ത മാറ്റങ്ങളൊന്നും അംഗീകരിക്കില്ലെന്ന് രാജ്യങ്ങള്‍.
വെസ്റ്റ് ബാങ്ക് -ഇസ്രയേല്‍ കൊട്ടിചെര്‍ക്കലിനുശേഷം ഭാവിയെന്താകുമെന്ന് ഭയന്ന് പലസ്തീനിയന്‍ കര്‍ഷകര്‍.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെ യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ചുകൊണ്ട് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് രംഗത്തെത്തിയിരുന്നു.
രണ്ട് മുൻ എതിരാളികളും ചേര്‍ന്ന് കഴിഞ്ഞ മാസമാണ് ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. കരാർ പ്രകാരം നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും തുടർന്ന് ഗാന്റ്സിന് അധികാരം കൈമാറുകയും ചെയ്യും.
ടെൽ അവീവിന്‍റെ നഗരപ്രാന്തമായ ഹെർസ്‌ലിയയിലാണ് അദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്നത്. 'പതിവ് നടപടിക്രമത്തിന്റെ ഭാഗമായി പോലീസ് എല്ലാ സാധ്യതയും അന്വേഷിക്കുന്നുണ്ട്' എന്ന് ഇസ്രായേലി പോലീസ് വക്താവ് പറഞ്ഞു.
ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി പഥത്തില്‍ തിരിച്ചെത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. ഇസ്രായേലിന്‍റെ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ പിന്നീട് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകില്ല.
നിലവിൽ അന്താരാഷ്ട്ര നിയമപ്രകാരം പലസ്തീനിന്‍റെ ഭാഗമായ പ്രദേശങ്ങള്‍കൂടെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനാണ് നെതന്യാഹുവിന്‍റെ ശ്രമം.
രണ്ടു സാഹചര്യങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. ഒന്ന്, ഹജ്ജ് – ഉംറ പോലുള്ള മതപരമായ ആവശ്യത്തിനും, രണ്ട്, ബിസിനസ്സ് ആവശ്യത്തിനും.