മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കാലടി മണപ്പുറത്തെ മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാര രതീഷ് എന്ന മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ട് വീട്ടില്‍ രതീഷിനെയാണ് ജയിലിലടച്ചത്. മലപ്പുറം, കൊല്ലം, തൃശൂര്‍, എറണാകുളം ജില്ലകളിലായി പതിമൂന്നോളം കേസുകളില്‍ പ്രതിയാണ് രതീഷ്. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ആയുധനിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്.

കാലടി സനല്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാള്‍ മണപ്പുറത്തെ മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതിയാവുന്നത്. തുടര്‍ന്ന് പൊലീസ്  ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. പിന്നീട് കാലടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതോടെ രതീഷിനെ കാപ്പ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 മെയ് മാസത്തിലാണ് കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കാര രതീഷും സംഘവും മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത്. കേസില്‍ കാര രതീഷിനെക്കൂടാതെ രാഹുല്‍, സന്ദീപ്, ഗോകുല്‍ എന്നിവരും പിടിയിലായിരുന്നു. ഇവരെല്ലാം തീവ്ര ഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More