കൊച്ചി: പരാതിക്കാരിയായ യുവതിയെ മര്‍ദ്ദിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിക്ക് മുന്‍കൂര്‍ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രാജ്യംവിട്ടുപോകരുത്, രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. എല്‍ദോസ് കുന്നപ്പിളളിയെക്കൂടാതെ മൂന്ന് അഭിഭാഷകരും ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും കേസില്‍ പ്രതികളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പീഡന പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. സാമ്പത്തിക തര്‍ക്കമാണ് പീഡന പരാതിക്ക് പിന്നിലെ കാരണമെന്ന് എഴുതിയ രേഖയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെന്നും ഒപ്പിട്ടില്ലെങ്കില്‍ തന്‍റെ അമ്മയേയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പറയുന്നു. ഈ സമയം മൂന്ന് അഭിഭാഷകര്‍ എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവർ തടഞ്ഞു. തുടര്‍ന്ന് അഭിഭാഷകർ തന്നെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു.