2018-ന്റെ സംവിധായകനല്ല, ആന്റണി പെപ്പെ എന്ന ഒറ്റയാനാണ് നായകന്‍- -ജൂഡ് ആന്റണിക്കെതിരെ എ എ റഹീം

തിരുവനന്തപുരം: സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷനോ അല്ല യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തിലെ നായകന്മാരെന്ന് എ എ റഹീം എംപി. 2018 എന്ന സിനിമ ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പ്രകടനമാണെന്നും അത് യാഥാര്‍ത്ഥ്യബോധവുമായി ചേര്‍ന്നതല്ലെന്നും എ എ റഹീം പറഞ്ഞു. 2018-ന്റെ സംവിധായകനാണോ ആന്റണി പെപ്പെയാണോ ഹീറോ എന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെയെന്നാണ് ആളുകള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവധാര യൂത്ത് ലിറ്റലേറ്റര്‍ ഫെസ്റ്റിവലില്‍ 2018 എന്ന സിനിമയെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോഴായിരുന്നു റഹീമിന്റെ പ്രതികരണം. 

'2018 എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. വിവാദങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. സംവിധായകനും തിരക്കഥാകൃത്തിനുമെല്ലാം അവരുടേതായ രീതിയില്‍ കഥ പറയാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. 2018-നെ ഒരു സിനിമ മാത്രമായാണ് ഞാന്‍ കാണുന്നത്. സ്വാഭാവികമായും കഥപറച്ചിലില്‍ രാഷ്ട്രീയം പ്രതിഫലിക്കാം. ജൂഡിന്റെ സര്‍ഗാത്മകതയെ ചോദ്യംചെയ്യാനില്ല. എന്നാല്‍ 2018-ന്റെ സംവിധായകനാണോ പെപ്പെയാണോ ഹീറോ എന്ന് ചോദിച്ചാല്‍ ആന്റണി പെപ്പെ എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയോ കളക്ഷന്‍ റെക്കോര്‍ഡുകളോ അല്ല, യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍  നായകന്മാരാവുന്നത്. അതാണ് സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ നായകനായി മാറുന്നതിന് കാരണം. അതാണ് കേരളത്തിന്റെ ജനാധിപത്യവും സംസ്‌കാരവും'- എ എ റഹീം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ജൂഡ് ആന്റണി ജോസഫ് പെപ്പെയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഒരു സിനിമയ്ക്കായി പെപ്പെ അഡ്വാന്‍സ് വാങ്ങി അതുപയോഗിച്ച് പെങ്ങളുടെ വിവാഹം നടത്തുകയും പിന്നീട് സിനിമയില്‍നിന്ന് പിന്മാറുകയും ചെയ്തു എന്നായിരുന്നു ജൂഡിന്റെ ആരോപണം. എന്നാല്‍ ജൂഡിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി തെളിവുകള്‍ നിരത്തി പെപ്പെ രംഗത്തെത്തി. ആരോപണം കുടുംബത്തെ വേദനിപ്പിച്ചെന്നും പണം തിരികെ നല്‍കി ഒരു വര്‍ഷത്തിനുശേഷമായിരുന്നു സഹോദരിയുടെ വിവാഹമെന്നും പെപ്പെ പറഞ്ഞു. അതിനുപിന്നാലെ ജൂഡ് വിഷയത്തില്‍ മാപ്പുപറഞ്ഞും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ എ റഹീം എംപിയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More