ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനുപിന്നാലെ പ്രതികരണവുമായി സിദ്ധരാമയ്യ. 'കന്നഡികരുടെ ക്ഷേമത്തിനായി ഞങ്ങളെന്നും കൈകോര്‍ത്ത് നില്‍ക്കും. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടുംബം പോലെ നിന്ന് ജനോപകരാപ്രദമായ, അഴിമതി രഹിതമായ ഒരു ഭരണം കാഴ്ച്ചവയ്ക്കും. ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റും'- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. കര്‍ണാടകയുടെ സുരക്ഷിതമായ ഭാവിയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമാണ് കോണ്‍ഗ്രസ് മുന്‍ഗണന കൊടുക്കുന്നതെന്നും അത് ഉറപ്പുവരുത്തുന്നതിനായി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ഡികെ ശിവകുമാറും പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഡികെ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ തയാറായതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച സത്യപ്രതിജ്ഞ നടക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇരുനേതാക്കളും റൊട്ടേഷന്‍ ഫോര്‍മുല അംഗീകരിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. ആദ്യത്തെ രണ്ടര വര്‍ഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രി പദവിയിലിരിക്കും. മെയ് പതിമൂന്നിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത്. 224 അംഗ നിയമസഭയില്‍ 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിക്ക് 66 സീറ്റുകള്‍ മാത്രമാണ് നേടാനായത്.