തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നടന്‍ പ്രകാശ് രാജ്. പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും ക്ഷേത്രത്തിലെന്ന പോലെ പൂജകള്‍ നടക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്ഥാനം മറന്ന് പൂജാരിയായിരിക്കുമ്പോള്‍ ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. 'രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. നിശബ്ദരായിരുന്നവര്‍ക്ക് ചരിത്രം ഒരിക്കലും മാപ്പ് തരില്ല. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം.'-പ്രകാശ് രാജ് പറഞ്ഞു. സാഹിത്യ അക്കാദമിയിലെ സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ 'കലയും ജനാധിപത്യവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് സംസാരിക്കാന്‍ നല്ലൊരു വേദി ലഭിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും ഇവിടെ തന്നെ കേള്‍ക്കാന്‍ വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരന്മാരും സമൂഹവുമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ഈ കാലഘട്ടത്തില്‍ ഒന്നിച്ചുള്ള പ്രതിരോധം അനിവാര്യമാണെന്നും ലോകത്തൊരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'മണിപ്പൂരും പലസ്തീനും നമ്മളെ വേദനിപ്പിക്കാതായിരിക്കുന്നു. അത് അവരുടെ മാത്രം പ്രശ്നമായി കാണാതെ മനുഷ്യരുടെ ദുഖമായി കണ്ട് നമ്മുടെ രാജ്യത്തിന്‍റെ തന്നെ പ്രശ്നമായി കാണണം. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാന്‍ കാരണം ഇവിടുത്തെ രാഷ്ട്രീയത്തില്‍ ദൈവം ഇല്ല എന്നതുകൊണ്ടാണ്. നമ്മുടെ സ്വപ്നമായിരുന്നു ജനാധിപത്യം. പക്ഷേ ഇന്ന് നമ്മുടെ രാജ്യം പകുതി ഹിന്ദുരാഷ്ട്രമായി. രാജ്യം നീങ്ങുന്നത് പണ്ടത്തെ ജാതിവ്യസ്ഥയിലേക്കാണ്'- പ്രകാശ് രാജ് കൂട്ടിച്ചേർത്തു.