കൊച്ചി: 'മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഡിജോ ജോസ് ആന്‍റ്റണി. താന്‍ ഒരിക്കലും മോഷ്ടിച്ച് സിനിമ ചെയ്യുന്ന ആളല്ലെന്നും ഇപ്പോള്‍ ഉയർന്നുവരുന്ന ആരോപണങ്ങളില്‍ വിഷമമുണ്ടെന്നും ഡിജോ പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചിത്രം റിലീസ് ചെയ്ത അന്ന് മുതല്‍ ഡീഗ്രേഡിങ് നേരിടുകയാണ്. എന്‍റെ പക്കല്‍ എല്ലാ വിവരങ്ങളുമുണ്ട്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും സാധിക്കുന്നില്ല. സിനിമയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണ്. നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെ സിനിമ മേഖലയിലെത്തിയതാണ്. ആറു വര്‍ഷമായി ഇൻഡസ്ട്രിയിൽ വന്നിട്ട്. ആരുടേയും കഥ കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്. തന്‍റെ ആദ്യ സിനമ ജനഗണമനക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങളുയര്‍ന്നിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ ആദ്യം ഓര്‍ക്കേണ്ടത് ഞാനാനൊരു സംവിധായകനാണ്, അല്ലാതെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആളല്ല'- ഡിജോ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്‍റെ സിനിമകളുടെ പ്രമോഷന് തന്‍റേതായ രീതിയുണ്ടെന്നും പ്രമോഷനില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്നും ഡിജോ വ്യക്തമാക്കി. ചിത്രത്തിന്‍റെ സെക്കന്‍ഡ് ഹാഫില്‍ ഹ്യുമര്‍ മാറി സീരിയസ് ആകുന്നുണ്ട്, അത് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതുമാണ്. ചിത്രത്തിന്‍റെ റിലീസിനു രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ട ടീസറിലും ഇത് കാണിച്ചിട്ടുണ്ടെന്നും ഡിജോ കൂട്ടിച്ചേർത്തു. നിഷാദ് കോയ എഴുതിയ തിരക്കഥയുമായി ചിത്രത്തിന് സാമ്യമുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികമാകാമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.