ഓൺലൈൻ ക്ലാസുകളിൽ ഹൈക്കോടതിക്ക് സംതൃപ്തി

കേരളത്തിലെ സർക്കാർ സ്കൂളുകളിലെ ഓൺക്ലാസുകളുടെ നടത്തിപ്പിൽ ഹൈക്കോടതിക്ക് സംതൃപ്തി. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും കോടതി തീർപ്പാക്കി. ഓൺലൈൻ ക്ലാസുകൾ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് ആരംഭിച്ചതെന്ന് കാണിച്ച് കാസർകോട് സ്വദേശി സൗമ്യ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഓൺലൈൻ പഠനത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 41 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 872 പേർക്ക് മാത്രമാണ് ഓൺലൈൻ സൗകര്യം ഇല്ലാത്തത്. വിദൂര പ്രദേശങ്ങളിലുള്ള ആദിവാസി വിഭാ​ഗത്തിൽപ്പെട്ട കുട്ടികളാണിവരെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇതിൽ 90 ശതമാനം കുട്ടികൾക്കും സൗകര്യം ഒരുക്കിയെന്ന് ഹർജി പരി​ഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചു. ബാക്കിയുള്ള 10 ശതമാനത്തിന് 2 ദിവസത്തിനുള്ളിൽ  പഠന സൗകര്യം ഒരുക്കമെന്നും വ്യക്തമാക്കി.

സർക്കാറിന്റെ വിശദീകരണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തുകയും ഇത് സംബന്ധിച്ചുള്ള എല്ലാ ഹർജികളും തീർപ്പാക്കുകയും ചെയ്തത്. പഠനം സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഫോറങ്ങളിൽ പരാതി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വെല്ലുവിളിക്കിടെ എസ്എസ്എൽസി പരീക്ഷ മികച്ച രീതിയിൽ പൂർത്തിയാക്കിയ വിവരം സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിലും ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More