പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. പാലം നിർമാണത്തിൽ സംസ്ഥാന സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും ഇബ്രാംഹിം കുഞ്ഞ് കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ച് പണിയാമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തന്നെ കുടുക്കാൻ അസൂത്രിതമായ ശ്രമം നടന്നു. ഇതിന്റെ ഭാഗമായാണ് പാലം നിർമാണത്തിൽ വിവാദം ഉണ്ടായത്. അഴിമതി ഉണ്ടായാലും ഇല്ലെങ്കിലും പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ട്. പാലം നിർമിച്ച കാരാറുകാരനാണ് തകരാർ ഉണ്ടായതിന്റെ ഉത്തരവാദിത്തം. നിർമാണത്തിൽ അപാകതയുണ്ടായാൽ ആർക്കാണ് ഉത്തരവാദിത്തമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടുതന്നെ സംസ്ഥാന സർക്കാറിന് നഷ്ടം ഉണ്ടാകില്ലെന്നും ഇബ്രാംഹിം കുഞ്ഞ് പറഞ്ഞു.