സുശാന്തിന്റ മാനസികാരോഗ്യം മോശമായത് സഹോദരികള്‍ നല്‍കിയ മരുന്നിലാവാമെന്ന നിഗമനത്തില്‍ മുംബൈ പോലിസ്. സഹോദരിമാരായ പ്രിയങ്കാ സിംഗ്, മീട്ടൂ സിംഗ് എന്നിവര്‍ വ്യാജ മെഡിക്കല്‍ രേഖകള്‍ നിര്‍മ്മിച്ചു എന്നാരോപിച്ച് റിയ ചക്രബര്‍ത്തി പരാതി നല്‍കിയിരുന്നു. ഹര്‍ജി റദ്ദാക്കണമെന്ന സുശാന്തിന്റെ സഹോദരിമാരുടെ ആവശ്യം ഹൈക്കോടതി തളളി.
സുശാന്തിന്റെ സഹോദരിമാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനോ തെറ്റായ ദിശയിലേക്ക് നയിക്കാനോ ശ്രമിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. റിയ ചക്രബര്‍ത്തി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഹോദരിമാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് അറിയിച്ചു. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കാനായി ഡല്‍ഹിയിലെ തരുണ്‍ കുമാര്‍ എന്ന ഡോക്ടറുടെ സഹായം സഹോദരിമാര്‍ സ്വീകരിച്ചിരുന്നു, വ്യാജരേഖ ചമയക്കല്‍. ചതി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശാന്തിന്റെ സഹോദരിമാര്‍ക്കെതിരെ ആരോപിച്ചിട്ടുളളത് എന്ന് പോലിസ് പറയുന്നു.
സുശാന്തിന്റെ പിതാവിന്റെ പരാതിയിലാണ് സിബിഐ ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പ്രിയങ്ക, മീറ്റു, ഡോക്ടര്‍ തരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെ റിയ നല്‍കിയ പരാതിയിലും എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരുന്നു. ജസ്റ്റിസ് എസ് എസ് ഷിന്റെ, എം എസ് കാര്‍ണിക് എന്നിവരടങ്ങിയ ബുധനാഴ്ച വാദം കേള്‍ക്കും. ഈ വര്‍ഷം ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.