കൊവിഡ് മാനദണ്ഡങ്ങൾ ലംഘച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ ജില്ലാ കളക്ടർ യുവാവിന്റെ മുഖത്തടിക്കുകയും മൊബൈൽ തറയിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സൂരജ്പൂർ ജില്ലാ കളക്ടർ രൺബീർ ശർമ ഐ.എ.എസാണ് യുവാവിനോട് മനുഷ്യത്വരഹിതമായി പെരുമാറിയത്. ലോക്ഡൗണിൽ മരുന്ന് വാങ്ങാനായി ബൈക്കിൽ എത്തിയ യുവാവിനെയാണ് കളക്ടർ മർദ്ദിച്ചത്.
രൺബീർ ശർമയെ കടലാസ് കാണിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ മൊബൈൽ തറയിൽ എറിയുന്നതും മുഖത്തിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കളക്ടർ മർദ്ദിച്ചതിന് പുറമെ റോഡിലുണ്ടായിരുന്ന പൊലീസുകാരും ലാത്തികൊണ്ട് യുവാവിനെ അടിച്ചു. കളക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു മർദ്ദനം. മാരോ ഐസി എന്നും കളക്ടടർ വീഡിയോയിൽ പറയുന്നുണ്ട്.
മുസ്രിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായിതിനെ തുടർന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നിർദ്ദേശ പ്രകാരനം ജില്ലാ കളക്ടറെ ചുമതലകളിൽ നിന്ന് നീക്കി. കളക്ടറുടെ പെരുമാറ്റം ഒരു തരത്തിലും അംഗീക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുവാവിന്റെ കുടുംബത്തോട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മാപ്പ് ചോദിച്ചു.
യുവാവ് ബൈക്കിൽ അമിത വേഗതയിലെത്തി റോഡിലുള്ള പൊലീസുകാരെ പരുക്കേൽപ്പിച്ചപ്പോഴാണ് താൻ മുഖത്തടിച്ചതെന്ന് കളകടർ പറഞ്ഞു. ഇയാൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും, മോശമായി പെരുമാറിയെന്നുമാണ് കളക്ടറുടെ ആരോപണം. സംഭവത്തിൽ കളക്ടർ പരസ്യമായി മാപ്പു ചോദിച്ചു. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത വേഗതയിൽ വാഹനം ഓടിച്ചതിനും, കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും വീഡിയോയിലുള്ള യുവാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നടപടിയെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാരുടെ സംഘടന ശക്തമായി അപലപിച്ചു. കളക്ടറുടെ നടപടി തീർത്തും അസ്വീകാര്യമാണെന്ന് ഐ.എ.എസ് ഉദ്യോസ്ഥരുടെ സംഘടന ട്വിറ്ററിൽ കുറിച്ചു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് സഹാനുഭൂതി പുലർത്തണമെന്നും സംഘടന വ്യക്തമാക്കി.