കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു. എൻഫോഴ്സ്മെന്റാണ് കേസെടുത്തത്. മന്ത്രിയായിരിക്കെ പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേസെടുത്ത വിവരം അറിയിച്ചത്.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പണം വെളുപ്പിച്ചതായാണ് കേസ്. ചന്ദ്രികയുടെ ഡയറക്ടറായ ഇബ്രാഹിം കുഞ്ഞ് നോട്ട് നിരോധിച്ച 2016 നവംബറിൽ പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടിലായി പത്തുകോടി രൂപ നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് ഈ അക്കൗണ്ട് വഴി പണം വെളുപ്പിച്ചു എന്നാണ് പരാതി. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക വഴി വെളുപ്പിച്ചെന്നാണ് കരുതുന്നത്.
അതേസമയം പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ച് ഹൈക്കോടതി വിശദാംശങ്ങൾ തേടി