ഡല്‍ഹി: കൊവിഡ് വാക്സിന്റെ വില കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. വാക്സിൻ നിർമിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളില്‍നിന്നും കേന്ദ്ര സർക്കാർ നേരിട്ടു വാങ്ങുന്ന വാക്സിന്റെ വിലയിലാണ് മാറ്റം വരുത്തിയത്. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്ക് നിർമിക്കുന്ന കോവാക്‌സിന് 225.75 രൂപയുമാണ് പുതുക്കിയ വില. നിലവിൽ 150 രൂപക്കാണ് ഈ രണ്ട് വാക്സിനുകളും കേന്ദ്ര സർക്കാർ വാങ്ങുന്നത്. ഈ വിലക്ക് വാക്സിൻ നൽകാനാവില്ലെന്ന് കമ്പനികൾ നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.
150 രൂപക്ക് വാക്സിൻ വാങ്ങിയാൽ ഉത്പാദനം കൂട്ടാനാവില്ലെന്നാണ് കമ്പനികൾ കേന്ദ്രത്തെ അറിയിച്ചത്. വിലകൂട്ടിയാൽ ഉത്പാദനം കൂട്ടാമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടാനായി വാക്സിൻ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതിയ വാക്സിൻ നയപ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി നൽകുകയാണ്. കഴിഞ്ഞ മാസം 21 നാണ് വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വിലയ്ക്കാണ് വാക്സിൻ വിൽക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ കമ്പനികളിൽ നിന്ന് നേരിട്ടാണ് വാക്സിൻ വാങ്ങുന്നത്.