ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അറവുശാലകള്‍ നിരോദിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. സര്‍ക്കാരിനെ വിലയിരുത്തുക നൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യ രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും ഒരേപോലെ ജീവിക്കാന്‍ സാധിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് മംഗ്‌ലൗറിലെ നിവാസികൾ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതോടൊപ്പം ജനാധിപത്യം എന്നാൽ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വതന്ത്രമായി മതം ആചരിക്കാനുള്ള അവകാശം എന്നിവയ്ക്കതിരെയും വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും, മുസ്ലിം നൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്നു വെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആരോടും മാംസം കഴിക്കരുതെന്ന് പറയാന്‍ സര്‍ക്കാരിന് എങ്ങനെയാണ് സാധിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. പൗരന് അവന്‍റെ ഭക്ഷണക്രമം തീരുമാനിക്കാം. അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യകതമാക്കി. ഭരണഘടനാപരമായ പ്രശ്നമാണിത്. കേസിനെ സംബന്ധിച്ച് കൂടുതല്‍ വാദവും, ചര്‍ച്ചയും ആവശ്യമാണെന്നും കോടതി വിലയിരുത്തി. അതിനാല്‍ അടുത്ത വാദം ജൂലൈ 23 ന് നടക്കുമെന്നും കോടതി പറഞ്ഞു.