കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്. മുംബൈ നഗരം ഏറെക്കുറെ പൂർണമായും അടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നഗരത്തിലെ മുഴുവൻ സർക്കാർ, സ്വകാര്യ ഓഫീസുകളും അടച്ചിടാൻ നിർദ്ദേശം നൽകി. മാർച്ച് അവസാനം വരെയായിരിക്കും നിയന്ത്രണം. സർക്കാർ ഓഫീസുകളിൽ നാലിൽ ഒന്ന് ജോലിക്കാർ മാത്രമെ വരേണ്ടതുളളു. ബാങ്കുകൾ, അവശ്യസർവീസുകൾ, പൊതുഗതാഗതം എന്നീ മേഖലക്ക് ഇത് ബാധകമല്ല.
പൂനെ,നാഗ്പൂർ തുടങ്ങിയ വൻനഗരങ്ങളിലും നിയന്ത്രണം ബാധകമാണ്. വിമാനത്താവളങ്ങളും കടകളും മാളുകളും മറ്റ് വ്യാപാരകേന്ദ്രങ്ങളും അടച്ചിടാനാണ് നിർദ്ദേശം. ആളുകളോട് കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ എട്ട് വരെയുളള സ്കുളുകളിലെ പരീക്ഷ റദ്ദാക്കി. ഹൈസ്കൂൾ ഹയർസെക്കന്ററി പരീൾകൾ അടുത്തമാസം 15 ന ശേഷം നടത്താനാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്ക് വാദ് അറിയിച്ചു.