കോഴിക്കോട്: ഹരിതയോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ. ഇതോടൊപ്പം വ്യക്തിഹത്യ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ഹരിത അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ നേതൃത്വം മാതൃകാപരമായ നിലപാട് സ്വീകരിക്കാത്തിരുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഫാത്തിമ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ഹരിത മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും ഫാത്തിമ തെഹ്ലിയ വ്യകതമാക്കി. വനിതാ കമ്മീഷനിൽ പരാതി നൽകിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞതെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയവര്‍ക്ക് കിട്ടിയ സ്വാഭാവിക നീതി ഹരിത അംഗങ്ങളും അര്‍ഹിക്കുന്നു. വനിത കമ്മീഷന് പരാതി നൽകിയതിൽ അച്ചടക്ക ലംഘനമില്ല.മുസ്ലിം ലീഗ് നേതൃത്വവും എം.എസ്എഫ് നേതാക്കളും പറഞ്ഞ കാര്യങ്ങള്‍ തള്ളിയാണ് ഫാത്തിമ സംസാരിച്ചത്. ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തോട് എതിർപ്പ് ലീഗിനെ അറിയിച്ചിട്ടുണ്ടെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.