ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നും ഭരണം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നും പിഎംഎ സലാം പറഞ്ഞു.
ഇന്നലെ കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
ഇന്നലെ കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനത്തിനായി വനിതകള്‍ കൂടുതലായി എത്തുന്നുണ്ട്. ഹരിത മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിജയമാണ് എംഎസ്എഫ് നേടിയത്.
രണ്ട് കോടി രൂപയുടെ സ്കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് പദ്ധതിയില്‍ പ്രഖ്യാപിച്ചത്. ഈ പരീക്ഷ എഴുതുന്നതിനായി 3000 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2500 പേർ പരീക്ഷയെഴുതിയത്.
ഐഡന്റിറ്റിയില്‍ അഭിമാനിക്കുന്ന, ലിബറലിസത്തിന്റെ കപട വിപ്ലവങ്ങള്‍ക്ക് തലവെയ്ക്കാത്ത, തലയില്‍ വിശ്വാസ വിപ്ലവത്തിന്റെ ഹിജാബ് ധരിച്ചുതന്നെ, ബഹുസ്വരതയെ മാനിക്കുന്ന, സ്വത്വ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാ സഹോദരിമാര്‍ക്കും സീതി സാഹിബിന്റെയും സി എച്ചിന്റെയും പാണക്കാട് തങ്ങള്‍മാരുടെയും എം എസ് എഫില്‍ വേദിയും ഇടവും ഉണ്ട്'- എന്നും അഫ്‌നാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമ്മാനം വാങ്ങാന്‍ വേദിയിലേക്ക് ക്ഷണിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ സമസ്ത നേതാവിന് പിന്തുണയുമായി എം എസ് എഫ്. മുസ്ലിം മതപണ്ഡിതന്‍മാരെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെ തടയണമെന്നും എം.ടി അബ്ദുല്ല മുസ്ല്യാർക്ക് എതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നുമാണ് എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ആരോപിച്ചു. ഒരു മത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ നിഷ്കങ്കമല്ലെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഗുരുതര അച്ചടക്ക ലഘനം നടത്തിയെന്ന് കാണിച്ചാണ് ലീഗില്‍ നിന്നും പാര്‍ട്ടി പോഷക സംഘടനകളില്‍ ഇവരുടെ പ്രാഥമിക അംഗത്വം പോലും റദ്ദാക്കിയിരിക്കുന്നത്. ഹരിത വിഷയത്തിൽ പി കെ നവാസിനെതിരെ നിലപാട് സ്വീകരിച്ച ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് എസ്എഫ്ഐ. കാണാനുള്ള കണ്ണിൻറെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യൻറെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിൻറെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് അവര്‍ ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.
പ്രിയപ്പെട്ട യൂസുഫലി സാഹിബ്, താങ്കള്‍ക്ക് ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും. എന്നാൽ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിൻ്റെ ആവശ്യമില്ല.
പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്.
'ലിബറൽ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാൻ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് പറയുന്നത്. വിയോജിക്കുന്നവർക്ക് മേൽ പിന്തിരിപ്പൻ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട' - ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്ക്കൂളധികാരികൾ പെൺകുട്ടികളായ വിദ്യാർത്ഥികളോട് പാന്റും ഷർട്ടും ധരിക്കാൻ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തിൽ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്.
പെണ്ണ് എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങൾ കീഴടക്കാനുമാണ് കുഞ്ഞുനാൾ തൊട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. പെണ്ണിൻ്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണ മാറണം. ജൻഡർ ന്യൂട്രാലിറ്റി എന്ന കൺസപ്റ്റിൽ ആൺകുട്ടികളുപയോഗിക്കുന്ന
കൊവിഡിന്‍റെ സാഹചര്യത്തില്‍ കാമ്പസില്‍ എല്ലാ കുട്ടികളും തന്നെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ തയ്യാറാകുന്നുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കുട്ടികളെ പ്രിന്‍സിപ്പല്‍ എന്ന രീതിയില്‍ വഴക്കു പറയാറുമുണ്ട്. മാസ്ക് അണിഞ്ഞ് കൂട്ടം കൂടി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ് സബീര്‍ സനത് എന്ന വിദ്യാര്‍ത്ഥി തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
വിദ്യാര്‍ഥി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കുവാന്‍ കമ്മീഷനെ നിയമിക്കുകയാണ് വേണ്ടത്. ഇത്തരം നടപടികളിലേക്ക് ഒന്നും കടക്കാതെ കാല്‍ പിടിക്കുകയെന്ന ഉപാധിയാണ് പ്രിന്‍സിപ്പല്‍ മുന്‍പോട്ട് വെച്ചത്. കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കോളേജില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്
എന്നാല്‍, വനിതാ കമ്മീഷനെ സമീപിച്ച ഹരിത നേതാക്കളുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നു വിലയിരുത്തിയ ലീഗ് നേതൃത്വം ആദ്യം കമ്മിറ്റി മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. ലീഗ് നേതൃത്വത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദം വകവയ്ക്കാതെ വനിത കമ്മിഷനിൽ നൽകിയ
മുസ്ലീം സമുദായത്തിൽ ജനിച്ചവർക്ക് ഒരു സംസ്കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്ന് ഹരിതയുടെ പുതിയ നേതൃത്വത്തെ നൂർബീന ഓര്‍മ്മിപ്പിച്ചു
വെറുതെ ഒരു ഓളത്തിന് പറഞ്ഞ് പോകാതെ CPM പുറത്തിറക്കിയ സമ്മേളനങ്ങളുടെ മുന്നോടിയായുള്ള ഈ പുസ്തകത്തിലെ പ്രൊഫഷണൽ കാമ്പസുകളിലെ തീവ്രവാദ, വർഗീയ സ്വഭാവത്തിലേക്ക് ചിന്തിപ്പിക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങളെ കുറിച്ച് വ്യക്തമാക്കണം. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് നിങ്ങൾ.
ലൈംഗികാധിക്ഷേപത്തെപറ്റി വനിതാകമ്മീഷന് നൽകിയ പരാതി പിൻവലിക്കാതിരുന്നതിനാലാണ് ഹരിത നേതാക്കൾക്കെതിരെ ലീഗ് നടപടി സ്വീകരിച്ചതെന്നാണ് പിരിച്ചുവിടല്‍ നടപടിയെക്കുറിച്ച് ഡോ. എം കെ മുനീര്‍ പറഞ്ഞത്. അതായത് നേതൃത്വത്തിന് നല്‍കിയ പരാതികള്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ മിണ്ടാതിരുന്നോളണം എന്ന്
ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക
വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിതയുടെ നിലപാട്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു.
അതേസമയം, പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ഹരിത മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും ഫാത്തിമ തെഹ്ലിയ വ്യകതമാക്കി. വനിതാ കമ്മീഷനിൽ പരാതി നൽകിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞതെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.
പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.
പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.