കോഴിക്കോട്: പെണ്‍കുട്ടിയെ പൊതുവേദിയില്‍ അപമാനിച്ച ഇ കെ സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാരെ പിന്തുണച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെ തളളി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചേറോട്. ഇടപെടലിന്റെ അനിവാര്യതയില്ലാത്ത നേരത്ത്, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആലോചനകളില്ലാതെ കുത്തിക്കുറിച്ച അക്ഷരങ്ങളല്ല, മുസ്ലീം ലീഗിന്റെ സമുന്നത നേതാക്കന്മാര്‍ തലമുറകളായി പകര്‍ന്നുതന്ന മനോഹരമായ ആശയങ്ങളാണ് എം എസ് എഫിന്റെ നിലപാട്. അല്ലാത്തതൊന്നും എം എസ് എഫിന്റെ ചിലവില്‍ വരവുവയ്ക്കരുത് എന്നാണ് അഫ്‌നാസ് ചേറോട് പറയുന്നത്.
'ഐഡന്റിറ്റിയില്‍ അഭിമാനിക്കുന്ന, ലിബറലിസത്തിന്റെ കപട വിപ്ലവങ്ങള്‍ക്ക് തലവെയ്ക്കാത്ത, തലയില്‍ വിശ്വാസ വിപ്ലവത്തിന്റെ ഹിജാബ് ധരിച്ചുതന്നെ, ബഹുസ്വരതയെ മാനിക്കുന്ന, സ്വത്വ ബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാ സഹോദരിമാര്‍ക്കും സീതി സാഹിബിന്റെയും സി എച്ചിന്റെയും പാണക്കാട് തങ്ങള്‍മാരുടെയും എം എസ് എഫില്‍ വേദിയും ഇടവും ഉണ്ട്'- എന്നും അഫ്‌നാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലിം മതപണ്ഡിതന്മാരെ വികലമായി ചിത്രീകരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എം.ടി അബ്ദുല്ല മുസലിയാർക്കെതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നുമാണ് എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ആരോപിച്ചത്.