കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം അല്ല കോൺഗ്രസാണ് ജയിക്കേണ്ടതെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി. ബിജെപിയോട് ഏറ്റുമുട്ടാന്‍ കരുത്തുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്നും സിപിഎം ജയിച്ചാല്‍ ഏത് നിമിഷം വേണമെങ്കിലും കോൺഗ്രസിനെതിരെ വോട്ട് ചെയ്യാമെന്നും നാസർ ഫൈസി പറഞ്ഞു. പൊന്നാനി താനാളൂരിൽ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിപിഎമ്മിന് ഭൂരിപക്ഷമുണ്ടായാല്‍ കേന്ദ്ര ഭരണം തുലാസിലാകും. ബിജെപി ജയിച്ചാലും കുഴപ്പമില്ല കോണ്‍ഗ്രസ് തോറ്റാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. കോൺഗ്രസോ അല്ലെങ്കില്‍ കോൺഗ്രസിനെ പിന്തുണക്കുന്നവരോ വേണം ജയിക്കാന്‍. രണ്ടോ മൂന്നോ സീറ്റിലാണ് കേന്ദ്ര ഭരണം നിര്‍ണ്ണയിക്കുന്നതെങ്കില്‍ സിപിഎം തീര്‍ച്ചയായും അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കും. ആര് ജയിച്ചാലും ഒരുപോലെയായിരിക്കും എന്ന നിലപാട് ശരിയല്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ ജയിക്കണം'- നാസർ ഫൈസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം എല്‍ഡിഎഫിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ നാസർ ഫൈസി കോണ്‍ഗ്രസിനെ പിന്തുണച്ച് സംസാരിക്കുന്നത് സമസ്തക്കകത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. 'ഇന്ത്യ സഖ്യത്തിലെ ശക്തമായ മുന്നണിയാണ് സിപിഎം. കമ്യൂണിസ്റ്റുകാര്‍ ഫാഷിസത്തോട് ഒരിക്കലും ചേരില്ല. സിപിഎമ്മാണ് ബിജെപിക്കെതിരെ ശക്തമായി പോരാടുന്നത്. മുസ്ലിം ലീഗിലെ 80 ശതമാനത്തോളം ആളുകളും സമസ്തക്കാരാണ്. ലീഗിന്‍റെ ചില നിലപാടുകള്‍ സമസ്ത അണികളെ വേദനിപ്പിക്കുന്നതാണ്'- എന്നാണ് ഉമർ ഫൈസി മുക്കം പറഞ്ഞത്.