ജമ്മുകാശ്മീര്‍: വിഘടനവാദി നേതാവ് സയ്യിദ് ഗീലാനിയുടെ മൃതശരീരത്തില്‍ പാകിസ്ഥാന്‍ പതാക പുതപ്പിച്ച സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ യു എ പി എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ദേശവിരുദ്ധ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
എന്നാല്‍, ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ യു പി ഐ ചുമത്തിയത്തിനെതിരെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കുടുംബാംഗങ്ങൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഇന്ത്യൻ പീനൽ കോഡ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അംഗീകരിക്കാനാവില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. ഒരാള്‍ മരണപ്പെട്ടാല്‍ അതിന്‍റെ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുക കുടുംബാംഗങ്ങളാണ്. ഗീലാനിയുടെ കുടുംബത്തിനെതിരെ യു എ പി എ ചുമത്തിയത് വഴി പുറത്തുവരുന്നത് കേന്ദ്ര സർക്കാറിന്‍റെ നിഷ്കരുണവും ക്രൂരവുമായ സ്വഭാവമാണ്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗീലാനിയുടെ ശവസംസ്ക്കാര ചടങ്ങില്‍ ഭാര്യയേയും, മക്കളെയും പങ്കെടുപ്പിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണവാർത്തയറിഞ്ഞത് മുതൽ കശ്മീരിൽ വിേഛദിച്ച ഇന്‍റര്‍നെറ്റ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. അസുഖ ബാധയെ തുടർന്ന് ഗീലാനി കഴിഞ്ഞ ബുധനാഴ്ച്ചയാണ് മരണപ്പെട്ടത്.