ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെപ്പ്. നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സൈനികര്‍ തമ്മിലുളള വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹപ്രവർത്തകർക്കുനേരേ വെടിയുതിർത്തതെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും നാല് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രണ്ടു പേരെ വിദഗ്ധ ചികിത്സക്കായി വിമാനമാര്‍ഗം റായ്പുരിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിആർപിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുക്മ ജില്ലയിലെ ലിംഗനപള്ളിയിലുള്ള സിആർപിഎഫിന്റെ 50-ാം ബറ്റാലിയൻ ക്യാമ്പിൽ വെച്ചാണ് ജവാൻ സഹസൈനികർക്ക് നേരെ വെടിയുതിർത്തത്. വെടിയുതിർത്ത സിആർപിഎഫ് ജവാൻ റിതേഷ് രഞ്ജനെ കസ്റ്റഡിയിലെടുത്ത് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.