പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 7 മലയാളികൾക്ക് പത്മ പുരസ്കാരങ്ങള്‍ ലഭിച്ചു.രണ്ട് മലയാളികള്‍ക്കാണ് പത്മവിഭൂഷന്‍ ലഭിച്ചത്. ആത്മീയ ചിന്തകന്‍ ശ്രീ എം എന്‍ ആര്‍ മാധവ മേനോന്‍ എന്നിവര്‍ക്കാണ് പത്മവിഭൂഷന്‍.
മലയാളികളായ നോക്ക് വിദ്യ പാവകളിക്കാരി, മൂഴിക്കൽ പങ്കജാക്ഷിയും വിദ്യാഭ്യാസ പ്രവർത്തകൻ സത്യനാരായണ മുണ്ടയൂരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. കോട്ടയം സ്വദേശിയാണ് പങ്കജാക്ഷി. പരമ്പരാഗത കലാരൂപമാണ് നോക്ക് വിദ്യ പാവകളി. നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപമാണ് നോക്ക് വിദ്യ പാവകളി.
ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകനാണ് സത്യനാരായണ. അരുണാചൽ പ്രദേശ് കേന്ദ്രമാക്കിയാണ് സത്യനാരായണ പ്രവർത്തിക്കുന്നത്. അരുണാചലിലെ ഗ്രാമങ്ങളിൽ നിരവധി ഗ്രന്ഥശാലകൾ സത്യനാരായണ സ്ഥാപിച്ചിട്ടുണ്ട്.
എം കെ കുഞ്ഞോള്‍, കെ എസ് മണിലാല്‍, എന്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ആണ് പുരസ്കാരം നേടിയ മറ്റു മലയാളികള്‍.
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചാണ് കേന്ദ്രസർക്കാർ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നാമനിർദ്ദേശങ്ങൾ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. സത്യനാരായണ മുണ്ടയൂരിനെ കൂടാതെ അഗ്ദീഷ് ലാൽ അഹൂജ, ജാവേദ് അഹമ്മദ് തക്, എസ് രാമകൃഷ്ണ, യോഗി ആറോൺ എന്നിവരും പത്മ പുരസ്കാരത്തിന് അർഹരായി.