കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷയൊരുക്കാന്‍ കഴിയാതെ ആഭ്യന്തര വകുപ്പ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. നാഗാ വിഘടനവാദികളെന്നു കരുതിയാണ് ഗ്രാമീണരെ സുരക്ഷാ സേന വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
സുരക്ഷാ സേനയുടെ വെടിയേറ്റ് 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്. വെടിവെപ്പിനെ തുടര്‍ന്ന് മോണ്‍ ജില്ലയിലെ ഒട്ടിങ്ങ് ഗ്രാമത്തിൽ പ്രതിഷേധം ശക്തമാണ്. പ്രകോപിതരായ ഗ്രാമവാസികൾ സുരക്ഷാ സേനയുടെ നിരവധി വാഹനങ്ങൾ കത്തിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗ്രാമീണർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാഗാലാൻഡിൽ നടക്കുന്ന ഹോൺബിൽ ഉത്സവത്തിൽ നിന്ന് ആറ് ഗോത്രസംഘടനകൾ പിൻമാറി. മറ്റു അനിഷ്ടസംഭവങ്ങൾ നടക്കാതെയിരിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോ ഇത് ദൗർഭാഗ്യകരമാണെന്നും ഉന്നതതല അന്വേഷണം നടത്തി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി നേടി കൊടുക്കുമെന്നും പറഞ്ഞു. ഗ്രാമവാസികളുടെ കൊലപാതകത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.