എന്റെ മക്കള്‍ പോലും എന്നെ പ്രേതമെന്ന് വിളിച്ചു; ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതി

പതിനേഴാം വയസില്‍ വിവാഹിതയാവുകയും തുടര്‍ന്ന് വര്‍ഷങ്ങളോടം ഗാര്‍ഹിക പീഡനങ്ങള്‍ക്കും തുടര്‍ന്ന് ആസിഡ് ആക്രമണത്തിനും ഇരയായ ഒരു പെണ്‍കുട്ടി. മുപ്പതുകാരിയായ സഹീറ ഷെയ്ക്ക് ഇപ്പോള്‍ മുംബൈയിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഭര്‍ത്താവാണ് സഹീറയുടെ മുഖത്ത് ആസിഡൊഴിച്ചത്. പാതിവെന്ത ശരീരവുമായി മനസിന്റെ കരുത്ത് ഒന്നുകൊണ്ടുമാത്രം അവര്‍ അതിജീവിച്ച പ്രതിസന്ധികള്‍ ഏറെയാണ്.

പതിനേഴാം വയസിലാണ് സഹീറ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിയുംമുന്‍പേ തന്നെ ഭര്‍ത്താവ് അവരെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുകയും ഉപദ്രവം ആരംഭിക്കുകയും ചെയ്തു. വീട്ടുകാരോട് പരാതി പറഞ്ഞ സഹീറയ്ക്ക് എല്ലാ ആണുങ്ങളും അങ്ങനെയാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്ക് എന്ന മറുപടിയാണ് സ്വന്തം വീട്ടുകാരില്‍ നിന്നുപോലും ലഭിച്ചത്. ഒന്‍പത് വര്‍ഷത്തോളം അവര്‍ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ച് ജീവിച്ചു. അതിനിടയില്‍ രണ്ട് പെണ്‍കുട്ടികളുണ്ടായി. പിന്നെ ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെച്ചൊല്ലിയായി പീഡനം.

ഒടുവില്‍ സഹീറ വിവാഹമോചനം ആവശ്യപ്പെട്ടു. മക്കളെ നോക്കാനായി സോപ്പ് നിര്‍മ്മാണം. ആരംഭിച്ചു. സഹീറ ജോലി ചെയ്യുന്നത് തന്നെ അപമാനിക്കാനാണെന്ന് കരുതിയ ഭര്‍ത്താവ് ഒരിക്കല്‍ നിന്നെ ഞാന്‍ വിരൂപിയാക്കും. കണ്ണാടിയില്‍ നോക്കുമ്പോള്‍ നീ എന്നെ ഓര്‍ക്കും എന്ന് അവരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ച ഒരു ദിവസം സഹീറ സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങിയിട്ട് വീട്ടിലേക്ക് വരരുത് എന്ന് പറഞ്ഞ് വീട്ടുകാര്‍ തിരിച്ചയച്ചു. അതോടെ തിരികെ ഭര്‍തൃഗൃഹത്തിലേക്ക് തിരികെ പോവുകയല്ലാതെ അവള്‍ക്ക്‌ മറ്റു വഴികളുണ്ടായിരുന്നില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അന്ന് രാത്രി കിടക്കുമ്പോള്‍ എന്റെ മുഖത്തേക്ക് ചൂടുളള എന്തോ വീഴുന്നത് ഞാനറിഞ്ഞു. നിലവിളിച്ചുകൊണ്ട് എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം തോന്നിയത് മീറ്റര്‍ പൊട്ടിത്തെറിച്ചതാവുമെന്നാണ്. ഇനി നീ ഒറ്റയ്ക്ക് പോയി ജീവിച്ചോ എന്ന് ചിരിച്ചുകൊണ്ട് അയാള്‍ പറയുന്നത് കേട്ടതോടെയാണ് ആസിഡ് ആക്രമണമായിരുന്നു നടന്നതെന്ന് മനസിലായത്. ജീവനോടെ നാലുമാസമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായി.

ആളുകള്‍ മുഖത്തുനോക്കാതെയായി. ചടങ്ങുകള്‍ക്ക് വിളിക്കാതെയായി. അതിലേറേ എന്നെ വേദനിപ്പിച്ചത് മക്കള്‍  എന്ന പ്രേതമെന്ന് വിളിച്ചപ്പോഴാണ്. അവര്‍ പോലും എന്റെ അടുത്ത് വരാന്‍ വിസമ്മതിച്ചു. പിന്നീട് ഞാന്‍ അവരെ പറഞ്ഞ് മനസിലാക്കി. ഞാനവരുടെ അമ്മയാണെന്നും അമ്മയെപ്പോലെ മക്കളെ മറ്റാര്‍ക്കും സ്‌നേഹിക്കാനാവില്ലെന്നും. അവരാണ് എന്റെ ആത്മവിശ്വാസം. ഞാന്‍ തളരാതെ പിടിച്ചുനില്‍ക്കുന്നത് മക്കള്‍ക്കുവേണ്ടിയാണ്' സഹീറ പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 17 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More