ഈശ്വരാ..
എന്‍റെ ഹൃദയം ഭൂമിയോളം വിനയപ്പെട്ടിരിക്കുന്നു. സ്വാര്‍ത്ഥതയിലേക്ക് വഴുതിവീഴാതിരിക്കാൻ എന്‍റെ മനസ്സിനെ ഞാൻ പാകപ്പെടുത്തുന്നു . എന്‍റെ ബുദ്ധിക്കപ്പുറമുള്ള വൻകാര്യങ്ങളിൽ നിന്നും സിദ്ധാന്തങ്ങളിൽ നിന്നും ഞാൻ അകന്നു നിൽക്കുന്നു. ആരെയും കുറ്റപ്പെടുത്തുവാൻ എനിക്ക് കഴിയാതായിരിക്കുന്നു. ഞാൻ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതിരിക്കുന്നു.അമ്മയുടെ സമീപത്തു മുലകുടി മാറാത്ത പൈതൽ പോലെ ആയിരിക്കുന്നു എന്‍റെ പ്രാണൻ.
ഈശ്വരാ നീ നൽകുന്ന പ്രത്യാശ മാത്രമാണ് എന്‍റെ ആശ്രയം.
(ഇതിലെ ഈശ്വരൻ എല്ലാ ജീവജാലങ്ങളിലും സ്പന്ദിക്കുന്ന നക്ഷത്ര മാത്രയാണ്. പ്രകൃതിയാണ്. ചിന്തയുടെ ഊർജമാണ്. മഴക്കാടിന്‍റെ ജീവനതന്ത്രമാണ്. പ്രപഞ്ചത്തിന്‍റെ അനന്തതയാണ്, ഒന്നിനെയും നിസ്സാരമെന്ന് കരുതാനാവാത്ത സമഗ്രതയും സൂഷ്മതയുമാണ്, ആർക്കും പറഞ്ഞു തീർക്കാനാവാത്ത അനന്ത ശേഷികളാണ് , ആർക്കും തോല്പിക്കാനാവാത്ത എളിമയാണ്, എന്തും വേണ്ടന്ന് വെക്കാവുന്ന ധന്യതയാണ്)