അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബംഗാളി ടെലിവിഷൻ നടിയായ നടി രൂപ ദത്തയാണ് അറസ്റ്റിലായത്. ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ട പൊലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്കു നയിച്ചത്. ചോദ്യം ചെയ്യലിനൊടുവിലാണ് ഇവർ നടിയാണെന്നു തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചവറ്റുകുട്ടയില്‍ നിരവധി ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
രൂപാ ദത്തയുടെ ബാഗിൽനിന്ന് 75,000 രൂപയാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ആ പണം തന്റേതാണെന്നായിരുന്നു ആദ്യം അവരുടെ വാദം. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അവര്‍ കുറ്റം സമ്മതിച്ചത്. പോക്കറ്റടിച്ച പണത്തിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗിൽനിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഇതിനു മുൻപും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. നടിയെ നാളെ കോടതിയിൽ ഹാജരാക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തില്‍പെട്ടിരുന്നു. അനുരാഗ് കശ്യപ് തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാരോപിച്ച് നടി ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ അനുരാഗ് എന്ന് പേരുള്ള മറ്റൊരാള്‍ അയച്ച മെസേജുകള്‍ ആയിരുന്നു അവയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ബംഗാൾ കർണി സേനയുടെ സംസ്ഥാന പ്രസിഡന്റാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.