ലക്‌നൗ: ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഖൊരക്പൂരിലെ ശിശുരോഗ വിദഗ്ദനായ ഡോ. കഫീൽ ഖാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി. ദെവാരിയ-കുശിനഗർ സീറ്റിൽ നിന്നാണ് കഫീൽ ഖാൻ മത്സരിക്കുക. എസ് പി ദേശീയ വക്താവ് രാജേന്ദ്ര ചൗദരി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ ഒമ്പതിനാണ് യുപിയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഏപ്രിൽ 12-ന് വോട്ടെണ്ണും.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കഫീൽ ഖാനും കൂടിക്കാഴ്ച്ച നടത്തി. ഖൊരക്പൂർ ആശുപത്രി ദുരന്തത്തെക്കുറിച്ച് എഴുതിയ പുസ്തകം കഫീൽ ഖാൻ അഖിലേഷിന് സമ്മാനിക്കുകയുംചെയ്തു. നിലവിൽ ലെജിസ്ലേറ്റിവ് കൗൺസിലിൽ ഏറ്റവും കൂടുതൽ സീറ്റുകളുളളത് സമാജ് വാദി പാർട്ടിക്കാണ്. സമാജ് വാദിക്ക് 48 സീറ്റും ബിജെപിക്ക് 36 സീറ്റുമാണുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
യുപിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരക്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അന്ന് സ്വന്തം ചിലവില്‍ ഓക്‌സിജനെത്തിച്ച കഫീല്‍ ഖാന്‍ യോഗിയുടെയും ബിജെപിയുടെയും ശത്രുവായി മാറുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.