ബോളിവുഡ് നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ നടന്നത് വന്‍ കവര്‍ച്ചയെന്നു പൊലീസ്. 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് കവർച്ച നടന്നതെന്നാണ് വാർത്തകൾ. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അലമാരയിൽ ഇട്ടുപൂട്ടിയ സ്വത്തുവകകള്‍ ഇപ്പോള്‍ ഒരാവശ്യം വന്നപ്പോഴാണ് അവര്‍ നോക്കുന്നത്. ഹൈ പ്രൊഫൈൽ കേസായതിനാൽ അധികൃതർ സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും വീട്ടിലെ ജീവനക്കാരേയടക്കം ചോദ്യം ചെയ്തുവരുന്നതായും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് ആനന്ദ് ആഹുജയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആഭരണങ്ങളും പണവുമടങ്ങിയ കബോര്‍ഡ് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11-ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.
ഡൽഹിയിലെ അമൃത ഷെർഗിൽ മാർഗിലാണ് സോനം കപൂറിന്റെ വസതി. ഭർത്താവ് ആനന്ദ് അഹൂജയുടെ അമ്മ പ്രിയ അഹൂജ, പിതാവ് ഹരീഷ് അഹൂജ എന്നിവർക്കൊപ്പം ആനന്ദ് അഹൂജയുടെ മുത്തശ്ശി സരള അഹൂജയുമാണ് ഈ വീട്ടിൽ കഴിയുന്നത്.